ഡൽഹിയുടെ തെരുവ് വീഥികളിൽ നീളെ രക്തം തളം കെട്ടി കിടക്കുന്നു.. ഒരു ജീവന് വേണ്ടി പകരം ചോദിച്ചത് ഏകദേശം 17000ത്തോളം ജീവൻ എടുത്ത് കൊണ്ട്.. അതിലേറെയും സ്ത്രീകളും കുട്ടികളും.. ചോരക്ക് പകരം ചോര അതായിരുന്നു അന്ന് രാജ്യത്തിന്റെ പ്രധാന മന്ത്രി പോലും യാതൊരു ഉളുപ്പും കൂടാതെ അതി ദരുണമായ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞത്….. നാൽപ്പത് വർഷം മുമ്പ് ഇന്ദ്രപ്രസ്ഥത്തിൽ ഉയർന്നുകേട്ട ഈ ആഹ്വാനം കൊണ്ടുചെന്നെത്തിച്ചത് നമ്മുടെ രാജ്യം ഇന്നും നാണംകെട്ട് തലകുനിച്ച് പോകുന്ന കൂട്ടക്കൊലയിലേക്കാണ്. ഒരു മിനിട്ടിൽ ഒരു സിഖുമതത്തിൽപ്പെട്ടയാൾ കൊല്ലപ്പെട്ട, ദിവസങ്ങൾ നീണ്ടു നിന്ന കൂട്ടക്കൊല. കൂട്ടക്കൊല എന്ന ഒറ്റവാക്കിൽ ഒതുക്കാവുന്നതല്ല ആ കൂട്ടക്കുരുതി.തികച്ചും സമാനതകൾ ഇല്ലാത്ത സംഭവം..! സിഖ് പുരുഷന്മാരുടെ കഴുത്തിൽ ടയറുകൾ ഘടിപ്പിച്ച് കത്തിച്ചു. മറ്റുള്ളവരെ വെടിവച്ചു കൊല്ലുകയോ വെട്ടുകയോ ചെയ്തു. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. ആ നാല് ദിനങ്ങളിൽ സിഖ് ജീവിതങ്ങൾക്ക് മുകളിൽ വീണ ചോരക്ക് കണക്കില്ല എന്ന് തന്നെ പറയാം.ഇന്ന് ഗോദ്ര ട്രെയിൻ ദുരന്തത്തെയും ഗുജറാത്ത് കലാപത്തെയും ഒക്കെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കോൺഗ്രസ്സിനോടാണ് ഇനി ഒരു ചോദ്യം ചോദിക്കാൻ ഉള്ളത്.. ഡൽഹിയുടെ തെരുവുകളിൽ നിങ്ങൾ നടത്തിയ സിഖ് കൂട്ടക്കൊല മറന്നോ കോൺഗ്രസേ? അതോ മറന്നെന്നു നടിക്കുക ആണോ..
https://youtu.be/u85wwntzKWY?si=s-3wbmkbj7qf6cpw
1984 ഒക്ടോബർ 31 ന്, സിഖ് മതത്തിൽപെട്ട രണ്ട് അംഗരക്ഷകർ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ ദിവസം. വാർത്ത പുറത്ത് അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ, അക്രമികൾ ഒരു വംശത്തെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ തുടങ്ങി. പോലീസും പട്ടാളവും അതിന് വഴിയൊരുക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നും, കുഞ്ഞുങ്ങളെപ്പോലും കശാപ്പു ചെയ്തും രാജ്യതലസ്ഥാനം നരാധമന്മാർ കീഴടക്കിയ ദിനരാത്രങ്ങൾ. നവംബർ 5 വരെ നീണ്ട കുപ്രസിദ്ധമായ സിഖ് കൂട്ടക്കൊരുതിയുടെ നാളുകൾ..
പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലേക്ക് ഇന്ദിര ഗാന്ധി നടത്തിയ ബ്ലൂസ്റ്റാർ ഓപ്പറേഷന്റെ പ്രതികാരമായാണ് അവർ കൊല്ലപ്പെടുന്നത്. ഇന്ദിര കൊല്ലപ്പെട്ടതിന്റെ ആദ്യ മണിക്കൂറുകളിൽ തലസ്ഥാനം ശാന്തമായിരുന്നു. എന്നാൽ പിന്നെ നടന്നത് അങ്ങേയറ്റം അപലപനീയമായ കാര്യങ്ങളാണ്. ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയിലെ അംഗങ്ങൾ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്നതും ആക്രമണത്തിൽ പങ്കാളികളാകുന്നതും കണ്ടതായി നിരവധി സാക്ഷികൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ കൊലപാതകങ്ങളെ “സംഘടിത കൂട്ടക്കൊല” എന്നാണ് വിശേഷിപ്പിച്ചത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടത് 3000 സിഖ് വിഭാഗക്കാരാണ്. ഡൽഹിയിൽ മാത്രം 2700 ലധികം പേർ. കണക്കിൽപ്പെടാത്തവർ അതിലും എത്രയോ ഇരട്ടി. എന്തായാലും ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊല ഇത് തന്നെ ആണ് . എന്നാൽ കലാപത്തിന് തൊട്ടുപിന്നാലെ രാജീവ് ഗാന്ധി പറഞ്ഞ വാക്കുകള്‍, അക്കാലത്തെ ഭരണകൂടത്തിന്റെ സമീപനം വ്യക്തമാക്കുന്നതായിരുന്നു. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നായിരുന്നു നിസ്സഹായരായ ഒരു ജനതയോടുള്ള ആ അധികാരിയുടെ വാക്കുകള്‍. അത് കുറച്ചു കൂടി വ്യക്തമാക്കാം… അതായത്
വലിയൊരു ശതമാനം ജനങ്ങളെ സാക്ഷി നിർത്തി,യാതൊരുവിധ ഉളുപ്പോ ഖേദമോ ഇല്ലാതെ രാജീവ് ഈ കൂട്ടക്കൊലയെ ന്യായീകരിച്ച് പ്രസംഗിച്ചത് ഇങ്ങനെയാണ്; “ഇന്ദിരാ ഗാന്ധിയെ നാം ഓർക്കണം!എന്ത് കൊണ്ടാണ് അവർ കൊല്ലപ്പെട്ടത് എന്ന് ഓർക്കണം.അതിന് പിന്നിൽ ആരാണെന്ന് ഓർക്കണം…ഇന്ദിരാ ജി മരിച്ചപ്പോൾ ഇവിടെ ചിലയിടങ്ങളിൽ കലാപങ്ങൾ ഉണ്ടായി…ഇന്ത്യയിലെ ജനങ്ങൾ എത്രമാത്രം ക്രുദ്ധരായിരുന്നു അപ്പോഴെന്ന് നമുക്കറിയാം…കുറച്ച് ദിവസങ്ങൾ ഇന്ത്യ കുലുങ്ങുകയാണ് എന്ന് ജനങ്ങൾ വിചാരിച്ചു…എന്തായാലും, വലിയൊരു വൃക്ഷം വീഴുമ്പോൾ ഭൂമി കുലുങ്ങും “
ഒരു പ്രധാന മന്ത്രിയുടെ വായിൽ നിന്നും വരുന്ന വാക്കുകൾ ആണിതെന്ന് ആദ്യം ഓർക്കണം.. അപ്പോൾ പിന്നേ ഗുജറാത്തിലെ ബാബു പട്ടേലിനേ കുറ്റം പറയുന്ന അതേ അളവിൽ അങ്ങനെയെങ്കിൽ രാജീവ് ഗാന്ധിയെയും കുറ്റം പറയേണ്ടതല്ലേ?? ബാബു പട്ടേലിന് ജനങ്ങളെ സംരക്ഷിക്കാനുള്ള അധികാരമോ ബാധ്യതയോ ഇല്ല…രാജീവ് ഗാന്ധിക്ക് ഇത് രണ്ടും ഉണ്ടായിരുന്നു…..അങ്ങനെയെങ്കിൽ രാജീവ് ഗാന്ധിയെയും തള്ളി പറയേണ്ടതല്ലെ? ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപത്തിൻ്റെ ഗുണഭോക്താക്കൾ കോൺഗ്രസായിരുന്നു…..രാജീവ് ഗാന്ധിയുടെ വിജയമായിരുന്നു ഒരു തിരഞ്ഞെടുപ്പിൽ ഒരു പാർട്ടി നേടിയ ഏറ്റവും ഉയർന്ന സീറ്റ്…. പിന്നേ മറ്റൊരു കാര്യം 2019ൽ മുതിർന്ന അഭിഭാഷകനായിരുന്ന എച് എസ് ഫുൽക്ക സിഖ് കൂട്ടകൊലയ്ക്ക് നിർദേശം വന്നത് രാജീവ് ഗാന്ധിയുടെ ഓഫീസിൽ നിന്ന് തന്നെയായിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്… ഇത്രയും പോരെ അയാളെ പഴിക്കാൻ..പിന്നെ എന്ത് കൊണ്ട് അത് ചെയ്യുന്നില്ല…
അത് പോലെ തന്നെ ഗുജറാത്തി കലാപത്തിൽ മോദിക്ക് നേരെ ഉയർത്തുന്ന സകല ആരോപണങ്ങളും സത്യത്തിൽ രാജീവ് ഗാന്ധിക്കാണ് ചേരുക….ഇന്ത്യയുടെ മനസിൽ,ആത്മാവിൽ എന്നും നോവായി ഉണ്ടാകേണ്ട വാക്കുകളാണ് 10,000ത്തിലേറെ സിഖ് ജീവൻ പൊലിഞ്ഞപോൾ ഒരു പ്രധാനമന്ത്രി പറഞ്ഞത്…..ഈ രാജ്യം നാണിച്ച് തലകുനിക്കേണ്ട ഒന്ന്…എത്ര നിരപരാധികളായ മനുഷ്യ ജീവനെ കൊന്ന് കളഞ്ഞതിനെയാണ് ഇങ്ങനെ ലഘൂകരിച്ചിരിക്കുന്നത് എന്ന് ഓർത്ത് നോക്കൂ…
ഇന്ത്യയിലെ രണ്ട് ശതമാനം മാത്രം വരുന്ന മതവിഭാഗമാണ് സിഖുകാർ. ആയുധങ്ങളും മണ്ണെണ്ണയുമായി ഇറങ്ങിയവർ വീട്ടിൽ നിന്നും കാറിൽ നിന്നും ട്രെയിനിൽ നിന്നുവരെ അവരെ വലിച്ചിറക്കി, കൂട്ടക്കൊല നടത്തി. ചിലരെ ജീവനോടെ കത്തിച്ചു. സിഖ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു, പതിനായിരക്കണക്കിന് സിഖ് വീടുകളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ വസ്‌തുവകകൾ കൊള്ളയടിച്ചു. ഡൽഹിയിൽ മാത്രം 72 സിഖ് ഗുരുദ്വാരകൾ അഗ്‌നിക്കിരയാക്കി. അക്രമികളിൽ നിന്ന് രക്ഷപ്പെടുത്താൻ ചുരുങ്ങിയത് 50,000 പേരെയെങ്കിലും മാറ്റിപ്പാർപ്പിച്ചു എന്നാണ് കണക്ക്. ഉത്തരേന്ത്യയിലെ മറ്റ് നഗരങ്ങളിലും സിഖുകാർ അക്രമിക്കപ്പെട്ടു. ഇന്ദിരയുടെ മൃതശരീരം ഔദ്യോഗിക ബഹുമതിയോടെ കിടത്തിയ തീൻ മൂർത്തി ബംഗ്ലാവിനു മുന്നിൽ ജനക്കൂട്ടം അക്രമാസക്തരായി. ‘ഖൂൻ കാ ബദലാ ഖൂൻ’ അഥവാ ചോരക്ക് പകരം ചോര എന്ന് കൊലവിളിച്ചു. പിന്നെ സിഖ് വിഭാഗക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു, കൊലപ്പെടുത്തി. ഇന്ദിരാഗാന്ധിയുടെ മരണം പോലും അറിയാത്ത, തീവണ്ടികളിൽ സഞ്ചരിച്ചിരുന്ന ആർമി യൂണിഫോമിലുള്ള സിഖുകാരെ പോലും വെറുതെവിട്ടില്ല. പ്രധാനമന്ത്രിക്ക് ആദരാജ്ഞലി അർപ്പിക്കാനെത്തിയ സിഖുകാരെയും അക്രമികൾ കൊലപ്പെടുത്തി. സിഖുകാരുടെ ഉടമസ്ഥതയിലുള്ള കടകളും ടാക്സികളുമെല്ലാം തീയിട്ട് നശിപ്പിച്ചു.ആദരാജ്ഞലി അർപ്പിക്കാനെത്തിയ സിഖുകാരെയും അക്രമികൾ കൊലപ്പെടുത്തി. സിഖുകാരുടെ ഉടമസ്ഥതയിലുള്ള കടകളും ടാക്സികളുമെല്ലാം തീയിട്ട് നശിപ്പിച്ചു. ഡൽഹി റീഗൽ ബിൽഡിംഗിലെ പ്രശസ്തമായ കടയും റീന ഹോട്ടലുമെല്ലാം അഗ്നിക്കിരയാക്കി. അധികാരികളും പോലീസും ഇതെല്ലാം നോക്കി നിന്നു. കലാപം ആരംഭിച്ച നവംബർ ഒന്നിന് ഉച്ചയോടെ തന്നെ പട്ടാളം ഇറങ്ങാൻ സജ്ജരായിരുന്നു. പക്ഷെ ഇറങ്ങിയത് വൈകീട്ടാണ്. അതും കലാപം അധികം ബാധിക്കാത്ത സ്ഥലങ്ങളിൽ. ഇന്ദിരാഗാന്ധിക്ക് വെടിയേറ്റതറിഞ്ഞ് യെമൻ സന്ദർശനം റദ്ദാക്കി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിന്റെ കാറിന് നേരേയും ആ ദിവസം അക്രമണമുണ്ടായി. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. രാഷ്ട്രപതിയെ ആക്രമിച്ചവർ സാധാരണക്കാർക്ക് നേരെ അക്രമം അഴിച്ചുവിടുമെന്ന് ചിന്തിക്കാനുള്ള രഹാസ്യാന്വേഷണ ബുദ്ധിയൊന്നും അന്നത്തെ പട്ടാളത്തിനുണ്ടായില്ലെന്ന് പിന്നീട് ആരോപണവുമയർന്നു.ഡൽഹി പോലീസിന്റെയും ഭരണക്കൂടത്തിന്റെയും പങ്കും കൂടിയായതോടെ ലോകത്തിന് മുന്നിൽ ഇന്ത്യയ്ക്ക് തലതാഴ്ത്തണ്ടി വന്നിരിക്കുകയാണ് – 2009ൽ കലാപവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി വിധിയിൽ പറഞ്ഞതിങ്ങനെയായിരുന്നു. നാല്പത് വർഷങ്ങൾക്കിപ്പുറവും രാജ്യത്തെ ഉണങ്ങാത്ത മുറിവായി തുടരുന്ന ഈ വംശഹത്യ എങ്ങനെയാണ് സംഭവിച്ചത്.
ഭരണകൂടത്തിന് അടിച്ചമർത്താവുന്നതായിരുന്നില്ലേ ഈ കൂട്ടക്കുരുതി. അന്നുയർന്ന നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ ഇന്നും മുഴങ്ങുന്നുണ്ട്.