തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 5 വരെ യാണ് കസ്റ്റഡി കാലാവധി. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രതിയെ എത്തിച്ചു വിശദമായ അന്വേഷണം നടത്തും. മാത്രമല്ല സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും.കേസില്‍ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു.ഇതിനെ തുടർന്നായിരുന്നു മെയ് 26-നു സുകാന്ത് കീഴടങ്ങിയത്.
കഴിഞ്ഞ മാർച്ചിലായിരുന്നു ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയത്.
ഈ സംഭവത്തിന് പിന്നാലെ മുൻ ഐബി ഉദ്യോഗസ്ഥൻ കൂടിയായ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റമുള്‍പ്പെടെ ഇയാൾക്കെതിരെ ചുമത്തപ്പെട്ടിരുന്നു.ഇതിനു പിന്നാലെ ആയിരുന്നു സുകാന്തിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്.
ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നിരുന്നു.ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള സുകാന്തിന്റെ ചാറ്റുകളും ഉൾപ്പെട്ടിരുന്നു..