മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, ഇന്ത്യയിലെ എൽപിജി പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. പരിഭ്രാന്തി ഒഴിവാക്കാൻ സർക്കാർ ആവർത്തിച്ച് ജനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും, ഗ്യാസ് ഏജൻസികൾക്കും വെയർഹൗസുകൾക്കും പുറത്ത് ആളുകളുടെ നീണ്ട നിരകളാണ് .കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവയ്‌പ്പിനും എതിരെ സർക്കാർ കർശന നടപടികളാണ് സ്വീകരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പോലീസും ഭരണകൂടവും നടപടിയെടുക്കുന്നുണ്ട് . അമിത വിലയ്‌ക്ക് സിലിണ്ടറുകൾ വിൽക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു . ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇപ്പോൾ പഴയ വിറക് അടുപ്പിലേയ്‌ക്ക് മടങ്ങുകയാണ് . എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് . മുംബൈ മുതൽ ഉത്തർപ്രദേശ് വരെ എൽപിജി സിലിണ്ടറുകൾ പൂഴ്‌ത്തിവയ്‌ക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്.
ഗ്യാസ് സിലിണ്ടർ പൂഴ്‌ത്തിവയ്‌പ്പിനെതിരെ രാജ്യത്തുടനീളം പരിശോധന ; ആയിരക്കണക്കിന് സിലിണ്ടറുകൾ കണ്ടെടുത്തു……
