നിലമ്പൂരിൽ വിധിയെഴുത്ത് തുടരുന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വോട്ടെടുപ്പ് ആരംഭിച്ച് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് . ആദ്യ രണ്ടു മണിക്കൂറിൽ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി.263 ബൂത്തുകളായി 2,32,384 വോട്ടർമാരാണ് ഇന്ന് വോട്ടെടുപ്പിൽ പങ്കാളികളാകുന്നത്.

പത്തു സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അൻവർ (സ്വതന്ത്രൻ) എൻ. ജയരാജൻ (സ്വത.) പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി. (സ്വത.)ഹരിനാരായണൻ (സ്വത.).


എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും രാവിലെ തന്നെ വോട്ടുചെയ്തു. വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് എം.സ്വരാജ് പറഞ്ഞു.

ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. യുഡിഎഫും എൽഡിഎഫും തമ്മിലുളള നേരിട്ടുള്ള മല്‍രമാണ് നടക്കുന്നതെന്നും ഷൗക്കത്ത്. അൻവർ ഘടകമാകുമോയെന്ന ചോദ്യത്തിന് കുറെ സ്വതന്ത്രൻമാർ മൽസരിക്കുന്നുണ്ടല്ലോയെന്നായിരുന്നു ഷൗക്കത്തിന്റെ മറുപടി. മഴ പ്രശ്നമല്ല പോളിങ് ശതമാനം കൂടുമെന്നും ഷൗക്കത്ത്. കുടുംബസമേതമെത്തിയാണ് ആര്യാടൻ ഷൗക്കത്ത് വോട്ട്ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *