തിരുവനന്തപുരം: മസ്‌കറ്റിൽനിന്ന് തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ ഒമാൻ എയർവേയ്‌സിൻ്റെ വിമാന എൻജിനിൽ പരുന്തിടിച്ചു. മുട്ടത്തറ പൊന്നറ പാലത്തിനു മുകളിൽവെച്ച് റൺവേ 32-ലേക്ക് എത്തുകയായിരുന്ന വിമാനത്തിലാണ് പരുന്തിടിച്ചത്. ഞായറാഴ്‌ച രാവിലെ 7.30-നായിരുന്നു സംഭവം. എങ്കിലും അപകടമുണ്ടാകാതെ വിമാനം ലാൻഡ് ചെയ്യിക്കാൻ പൈലറ്റിനായി. ഈ വിമാനത്തിനു പിന്നാലെ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്ൻ്റെ പ്രസ്സിന്റെയും എയർ ഇന്ത്യയുടെയും വിമാനങ്ങൾ ആകാശത്ത് ചുറ്റിക്കറങ്ങാൻ എടിസി നിർദേശിച്ചു. വിമാനത്താവളത്തിലെ ബേർഡ് സ്കെയേർസ് റോക്കറ്റ് വിട്ടും ഉഗ്രശബ്ദമുള്ള പടക്കം പൊട്ടിച്ചും വ്യോമപാതയിൽ നിന്ന് പക്ഷികളെ നീക്കിയതിനുശേഷമാണ് വിമാനങ്ങളെ ഒന്നൊന്നായി ഇറക്കിയത്.
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ ഒമാൻ എയർവേയ്‌സിന്റെ വിമാനത്തിൽ പരുന്തിടിച്ചു
