242 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്നു വീണു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 110 പേരുടെ മരണം സ്ഥിരീകരിച്ചു. അൻപതിലധികം യാത്രക്കാർ യു കെ പൗരന്മാരാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ടേക് ഓഫ് തുടർന്ന് സെക്കന്റുകൾക്കുള്ളിൽ ആണ് അപകടം നടന്നത്. വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗർ എന്ന ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. ഉച്ചക്ക് 1 : 38 നു ടേക് ഓഫ് ചെയ്ത വിമാനം അഞ്ചു മിനിറ്റിനുള്ളിൽ തീഗോളമായി മാറുകയായിരുന്നു.
എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നത്.അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഫുൾ ടാങ്ക് ഇന്ധനമുള്ള വിമാനമാണ് തകർന്നു വീണത് എന്നതും അപകടത്തിന്റെ വ്യാപ്തി കൂടാൻ ആണ് സാധ്യത.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിഉൾപ്പെടെ വിമാനത്തിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അപകടസ്ഥലത്ത് നിന്ന് കനത്ത പുകയും തീയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അദാനി എയർപോർട്ട് പരിസരത്ത് നിന്നാണ് പുക ഉയരുന്നത്. അപകടത്തെ തുടർന്ന് അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകളും പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് കുതിച്ചെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.