മനുഷ്യ ജീവന് മേലെ അധികാര കസേര ഇട്ടിരുന്ന്.മതത്തിന്റെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിച്ച് വോട്ട് വാങ്ങി, വർഗീയതയെ ആയുധമാക്കി മുമ്പോട്ട് പോകുന്ന മമതയുടെ മണ്ണിൽ ചോര കറ പുരണ്ട ചരിത്രം മാത്രമേ ഉള്ളു. ഇന്ന് അവിടെ വഖഫിന്റെ പേരിൽ ഹൈന്ദവ ജനതയെ ക്രൂരമായി പീഡിപ്പിക്കുമ്പോൾ തീർച്ചയായും ബംഗാളിലെ ഭൂരിപക്ഷമായ മുസ്ലീം ജനതക്ക് എതിരെ മമത ശബ്ധിക്കില്ല. കാരണം തൃണമൂൽ ഗുണ്ടകളുടെ ജീവവായു പോലും അവരാണ്.വർഗീയ വോട്ടുകളുടെ റാണി അതാണ് മമത. വഖഫ് ഭേദഗതി നിയമത്തിനെതിരേ ബംഗാള്‍, അസം, ത്രിപുര ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഇന്ന് കൊടും ക്രൂരതകൾ നടമാടി കൊണ്ടിരിക്കുകയാണ്. ബംഗാളിലെ മുര്‍ഷിദാബാദിലാണ് കലാപം അതി രൂക്ഷമായത്. അക്രമത്തില്‍ ഇതുവരെ മൂന്നുപേര്‍ കൊല്ലപ്പെട്ടു, നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. 150-ലധികം പേര്‍ അറസ്റ്റിലായി.കടകള്‍, ഹോട്ടലുകള്‍, വീടുകള്‍ എന്നിവ കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശരിക്കും വര്‍ഗീയ കലാപം തന്നെയാണ് ഇവിടെ ഉണ്ടായത്. ഹിന്ദുക്കളുടെ വീടുകളും കടകളും തിരഞ്ഞുപിടിച്ചാണ് കൊള്ളയും, കൊള്ളിവെപ്പും നടക്കുന്നത്.കലാപത്തെ തുടർന്ന് വീടുകള്‍ക്ക് തീയിട്ടതായും സ്ത്രീകളെയും പെണ്‍കുട്ടികളെയും പുറത്തുനിന്നുള്ളവരും ചില നാട്ടുകാരും ചേര്‍ന്ന് ഉപദ്രവിച്ചതായും റിപ്പോട്ടുകൾ ഉണ്ട്. മുമ്പേ ഓരോ തിരഞ്ഞെടുപ്പികളിലും വെട്ടും കുത്തും കൊള്ളയും. കുറഞ്ഞത് 50 പേരരെങ്കിലും മരിക്കാതെ ബംഗാളില്‍ അഥവാ മമതയുടെ മണ്ണിൽ ഒരു ഇലക്ഷനും അവസാനിക്കാറില്ല. മുഹറവും, ശ്രീകൃഷ്ണ ജയന്തിയും, രാമനവമിയുമൊക്കെ നടക്കുമ്പോള്‍ സാധാരണക്കാരന്റെ ചങ്കിടിക്കും. നേരത്തെ സിഎഎ അല്ലെങ്കിൽ നമ്മുടെ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ബംഗാള്‍ കലുഷിതമായിരുന്നു. ഇപ്പോഴിതാ വഖഫ് നിയമത്തിന്റെ പേരിലാണ്, ബംഗാളില്‍ ചോരക്കളി നടക്കുന്നത്. ഈ പ്രതിഷേധക്കാര്‍ കൊല്‍ക്കത്തയിലേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പൊലീസ് അത് തടഞ്ഞതുകൊണ്ട് വന്‍ അക്രമം ഒഴിവായി. ബംഗാളിലെ മുര്‍ഷിദബാദ്, ഏതാണ്ട്, 70 ശതമാനത്തോളം മുസ്ലീങ്ങള്‍ ഉള്ള ജില്ല ആണിത്. ഇവരില്‍ 90 ശതമാനവും തൃണമൂലിന്റെ വോട്ട് ബാങ്കാണ്. ഇവിടുത്തെ മുന്ന് ലോക്സഭാ മണ്ഡലങ്ങളിലും ടിഎംസിയാണ് ജയിച്ചത്. 22 നിയമസഭാസീറ്റുകളില്‍ ഇരുപതും തൃണമൂല്‍ നേടി. രണ്ടിടത്ത് ബിജെപിയാണ് ജയിച്ചത്. പക്ഷേ ആ രണ്ട് ബിജെപിക്കാരും തൃണമൂലിലേക്ക് കുറുമാറി കാരണം അത്രക്ക് ഭീകരമാണ് അവിടെ തൃണമൂലിന്റെ ഗുണ്ടായിസം. ത്രിണമൂലില്‍ ചേര്‍ന്നില്ലെങ്കില്‍ ജീവനുണ്ടാവില്ല. മുമ്പ് സിപിഎമ്മിന്റെ കോട്ടയായിരുന്നു ഇവിടം. എന്നാല്‍ മമത ഉയര്‍ത്തുവന്നതോടെ മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ അവരുടെ പെട്ടിയില്‍ വീണു. സിപിഎം ബിജെപിക്കും കോണ്‍ഗ്രസിനും, പിറകില്‍ നാലാംസ്ഥാനത്തേക്ക് വീണു. പോളിറ്റ്ബ്യുറോ അംഗമായിരുന്നു മുഹമ്മദ് സലീം, രണ്ടാമത് എത്തിയത് മാത്രമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് എടുത്തുപറയാന്‍ കഴിയുന്ന ഒരു നേട്ടം.നേരത്തെ മുര്‍ഷിദാബാദില്‍ ബൈക്ക് ബ്രിഗേഡുകള്‍ ഉണ്ടാക്കി സിപിഎമ്മിന് അക്രമം അഴിച്ചുവിടാന്‍ ഒരു സേന തന്നെയുണ്ടായിരുന്നു. മുക്താര്‍ബാഹിനി എന്ന പേരില്‍ ഒരു അര്‍ധ സൈനിക വ്യൂഹംപോലെയുള്ള ഒരു അക്രമപ്പടയും പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. അധികാരംപോയതോടെ ഈ അക്രമ സംഘം മൊത്തമായി തൃണമൂലിലേക്കു പോയി. ഇപ്പോള്‍ അവരുടെ ആക്രമണത്തില്‍ സിപിഎമ്മിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. അങ്ങനെയാണ് അവശേഷിക്കുന്ന സിപിഎമ്മുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കാലുമാറുന്നത്. തൃണമൂലിന്റെ പ്രദേശിക നേതാക്കളില്‍ നല്ലൊരു പങ്കും, ഗുണ്ടകള്‍ കൂടിയാണ്. വിവാദ നായകനായ ഷാജഹാന്‍ ഷെയ്ഖ് ഉദാഹരണം. ഇയാളുടെയും, പൂര്‍വാശ്രമം കിടക്കുന്നത് സിപിഎമ്മില്‍ തന്നെയാണ്.നിലവിൽ മുസ്ലീങ്ങളുടെ രക്തം തിളപ്പിച്ചതിലും അവരെ തെരുവില്‍ ഇറക്കിയതിലും പ്രധാന ഉത്തരവാദി മമത തന്നെയാണെന്ന് സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകള്‍ പറയുന്നുണ്ട്. ഏറ്റവും വിചിത്രം സിപിഎം വഖഫ് നിയമത്തിന് എതിരാണെങ്കിലും സമരത്തിന്റെ പേരില്‍ മുര്‍ഷിദാബാദില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ സിപിഎം പ്രവര്‍ത്തകരാണ് എന്നതാണ് സിപിഎം എന്നല്ല ഹിന്ദു എന്ന നിലയിലാണ് അവരുടെ ഐഡന്റിറ്റിയെ കലാപകാരികള്‍ കണ്ടത്. മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി, വടക്കന്‍ ദിനാജ്പ്പുര്‍, ഹൗറ എന്നിവിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായിട്ടുണ്ട്. ഇവിടെ ബിജെപിയാണ് സിപിഎം പ്രവര്‍ത്തകര്‍ക്കൂകൂടി സംരക്ഷണം ഒരുക്കുന്നതെന്നാണ് പ്രാദേശിക പത്രങ്ങള്‍ പറയുന്നത്.കലാപം നടക്കുന്ന മുര്‍ഷിദബാദ് ജില്ലയില്‍ വീട് വീടാന്തരം കയറിയിറങ്ങി തൃണമൂലുകാര്‍ കുപ്രചാരണം നടത്തിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വഖഫ് നിയമംകൊണ്ട് ഒരു മുസ്ലം പള്ളിക്കും ഒരു കുഴപ്പും വരില്ല എന്നിരിക്കെ മോദി സര്‍ക്കാര്‍ പള്ളികളുടെ നിയന്ത്രണം പിടിച്ചെടുക്കും എന്നുവരെയാണ് പ്രചാരണം. വഖഫ് ഭേദഗതി നിയമം മുസ്ലിം വംശഹത്യക്ക് കളമൊരുക്കുമെന്നും കള്ളം പ്രചരിപ്പിക്കുന്നുണ്ട്. മുമ്പ് സിഐഎ വിരുദ്ധ സമരങ്ങളുടെ സമയത്ത് നടന്നതും ഇതേ പ്രീണന ഭീകരത തന്നെയായിരുന്നു. ഇല്ലാത്ത കഥകളും നുണകളും പറഞ്ഞു പ്രചരിപ്പിച്ച്, ഭീതിപരത്തി മുസ്ലിം സമുദായത്തെ അങ്ങേയറ്റം പ്രകോപിപ്പിച്ച് നിര്‍ത്തി. ഇതിലും മമതാ ബാനര്‍ജി വലിയ പങ്കായിരുന്നു വഹിച്ചിരുന്നത്. മുസ്ലീം വിരുദ്ധ നിയമമായി സിഎഎയെ തുടക്കം മുതല്‍ ചിത്രീകരിച്ചത്, മമതയാണ്. ഈ നിയമം ബംഗാളില്‍ നടപ്പക്കാന്‍ അനുവദിക്കില്ലെന്നും മമത തട്ടിവിട്ടു. സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി അവരെ കണ്ണടച്ച് വിശ്വസിച് കൂടെ നിൽക്കുന്ന ജനങ്ങളെ ഇത്തരത്തിൽ കലാപങ്ങളിലേക്ക് തള്ളി വിടുമ്പോൾ ഇവരെ ഒക്കെ എന്ത് പേരിട്ടു വിളിക്കണം എന്ന് കൂടി മനസിലാവുന്നില്ല. ഉറപ്പായും ഇവരെ ഒക്കെ ഇന്ത്യൻ രാഷ്ട്രീയ ചിത്രത്തിൽ നിന്ന് തന്നെ തുടച്ചു മാറ്റേണ്ട കാലം കഴിഞ്ഞു.
മമതയുടെ തന്ത്രം ആണ് ഇതെല്ലാം, മുർഷിദാബാദിൽ സംഭവിക്കുന്നത്
