പഞ്ചാബ്: പാകിസ്ഥാന് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സൈന്യം. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതിന് പ്രത്യാക്രമണമായാണ് സുവര്‍ണക്ഷേത്രം തകര്‍ക്കാനുള്ള ശ്രമം നടന്നത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് മെയ് 7-8 തീയതികളിൽ രാത്രിയിൽ അമൃത്സറിലെ സുവർണ്ണ ക്ഷേത്രം പാകിസ്ഥാന് ലക്ഷ്യമിട്ടവെന്ന് മേജർ ജനറൽ കാർത്തിക് സി ശേഷാദ്രി തിങ്കളാഴ്ച വെളിപ്പെടുത്തി.
പാകിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്കെതിരെയല്ല ഭീകരതയ്ക്കെതിരെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍ എന്ന് വെടിനിര്‍ത്തലിന് ശേഷം ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. പക്ഷേ സാധാരണക്കാരെയും ആരാധനാലയങ്ങളെയുമാണ് പാക് ഡ്രോണുകളും മിസൈലുകളും ലക്ഷ്യമിട്ടതെന്ന് സൈന്യം പറഞ്ഞു . പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ വ്യോമാക്രമണങ്ങളെയുള്പ്പെടെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചിരുന്നു.ഇന്ത്യക്കെതിരെ കാമികാസി ഡ്രോണുകൾ, തുർക്കി നിർമ്മിത ഡ്രോണുകൾ, മിസൈലുകൾ തുടങ്ങിയവയാണ് പാകിസ്ഥാന് ഉപയോഗിച്ചത്. എന്നാല്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഈ നീക്കങ്ങളെയെല്ലാം തകർത്തു.