കേരളത്തിൽ പ്രതിരോധ വകുപ്പിന്റെ വൻ നീക്കം; ചൈനയും പാകിസ്ഥാനും ഞെട്ടി

സകല ശത്രുക്കൾക്കും ഒരുമുഴം മുന്നേ എറിഞ്ഞ് ആണ് നമ്മുടെ ഇന്ത്യ ശീലിച്ചിട്ടുള്ളത് !അത് കൊണ്ട് തന്നെ ഇന്ന് ഇന്ത്യയുടെ വർധിച്ചു വരുന്ന പ്രതിരോധശക്തി എന്ന് പറയുന്നത് ശത്രുരാജ്യങ്ങൾക്ക് ഒരു പേടി സ്വപ്നവുമാണ് അറിയാമല്ലോ… ഇപ്പോഴിതാ ആ പേടിയെ വീണ്ടും ഇരട്ടിപ്പിക്കുവാനുള്ള നീക്കത്തിൽ ആണ് നമ്മുടെ മോദി സർക്കാർ അതിന്റെ ഭാഗമായി.. കേരളത്തിലും പുതിയ മുന്നേറ്റങ്ങൾ നടത്തി വരികയാണ്..

അതായത്, മിസൈൽ പ്രതിരോധത്തിനുള്ള എയർ ഡിഫൻസ് റഡാർ അടക്കമുള്ള വ്യോമ പ്രതിരോധ കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കാൻ വ്യോമസേന ഒരുങ്ങുന്നു.. ഇതിനായി കടലുണ്ടി വില്ലേജിൽ റീസർവേ 13/1 എയിൽപ്പെട്ട റവന്യു വകുപ്പിന്റെ 40 ഏക്കർ ഭൂമി കൈമാറാൻ സർക്കാർ നടപടി തുടങ്ങി. പ്രതിരോധ വകുപ്പിന്റെ ‘നിർദ്ദേശ്’ എന്ന പദ്ധതിക്കായി..2010ൽ കൈമാറിയ ഭൂമിയിൽ ശേഷിക്കുന്നതും ഉപയോഗമില്ലാതെ കിടക്കുന്നതുമായ സ്ഥലമാണ് കൈമാറുന്നത്. അതായത്, എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചാലിയത്ത് 40 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിരുന്നു. യഥാർത്ഥത്തിൽ ഇത് ഒരു നാവിക രൂപകൽപ്പനാ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായിട്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.. ശിലാസ്ഥാപനം നടത്തിയെങ്കിലും പദ്ധതി ഒരിക്കലും ആരംഭിച്ചില്ല, വർഷങ്ങളായി ആ ഭൂമി ഉപയോഗിക്കാതെ കിടക്കുകയാണ്.നിലവിൽ, ഈ ഭൂമി മുംബൈ ആസ്ഥാനമായുള്ള പ്രതിരോധ കപ്പൽ നിർമ്മാണ സ്ഥാപനമായ മസഗോൺ ഡോക്ക് ലിമിറ്റഡിന്റെ നിയന്ത്രണത്തിലാണ്. മറ്റ് ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാത്തതിനാൽ, നിർദ്ദിഷ്ട വ്യോമ പ്രതിരോധ കേന്ദ്രത്തിനായി ഇത് പുനർവിന്യസിക്കുന്നതിന് കാര്യമായ തടസ്സങ്ങളൊന്നുമില്ല. മസഗോൺ ഡോക്ക്, ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ്, വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് എന്നിവയുടെ സംയുക്ത മേൽനോട്ടത്തിലുള്ള ഒരു സൊസൈറ്റിയുടെ കീഴിലാണ് ഈ ഭൂമി വരുന്നത്. ഇപ്പോൾ നിർദ്ദേശിന്റെ ഓഫീസ് മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. എയർഫോഴ്സ് കമാൻഡിംഗ് ഓഫീസറുടെ അപേക്ഷ പരിഗണിച്ച് ജില്ലാ കളക്ടറുടെ ശുപാർശ പ്രകാരമാണ് ഭൂമി കൈമാറ്റത്തിനുള്ള വേഗത്തിലാക്കിയത്.

പഹൽഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി സംഘർഷം ഉണ്ടായ സാഹചര്യത്തിലാണ് ഈ നടപടികളിലേക്ക് രാജ്യം കടക്കുന്നത്. അതിനു വേണ്ടിയാണ് രാജ്യത്തിൻ്റെ തെക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷ മുൻനിറുത്തി ഇവിടെ വ്യോമ പ്രതിരോധ കേന്ദ്രം സ്ഥാപിക്കുന്നത്. കേരളവും മറ്റ് തെക്കൻ സംസ്ഥാനങ്ങളും അയൽ രാജ്യങ്ങളുടെ മിസൈൽ ഭീഷണി പരിധിക്കുള്ളിലാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണിത്. കൂടാതെ സമീപകാലത്ത് ശ്രീലങ്കയിലും മാലിദ്വീപിലും ചൈന നടത്തുന്ന ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് വ്യോമപ്രതിരോധം കേരളത്തിൽ ശക്തമാക്കാൻ വ്യോമസേന തീരുമാനിച്ചത്… ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ, പ്രത്യേകിച്ച് ശ്രീലങ്കയിൽ, ചൈനീസ് സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ.. ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖം ചൈന പാട്ടത്തിനെടുത്തിട്ടുണ്ടെന്നും അവിടെ ഒരു വ്യോമതാവളം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ സംഭവവികാസങ്ങൾ തെക്കൻ ഉപദ്വീപിൽ വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇന്ത്യയെ പ്രേരിപ്പിച്ചു.
കൂടാതെ ഈ നടപടികൾ
ശ്രീലങ്കയിൽ ചൈനയുടെ നേതൃത്വത്തിൽ തുറമുഖത്തിൻ്റെ നിർമ്മാണം അതിവേഗം നടക്കുകയാണ്. ഇതിലൂടെ ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളെ മിസൈൽ വിക്ഷേപണ പരിധിയിൽ കൊണ്ടുവരുന്നതിന് ചൈനയ്ക്ക് സാദ്ധ്യമാണ്. ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ല സംവിധാനമാണ് കോഴിക്കോട്ട് സ്ഥാപിക്കുന്നത്. റഷ്യൻ നിർമ്മിതമായ എസ് 400, ഇന്ത്യൻ നിർമ്മിതമായ ആകാശ് മിസൈലുകളുൾപ്പെടെ വലിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നമുക്കുണ്ട്. ഇതിനുള്ല സ്റ്റേഷനുകളും പല കേന്ദ്രങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയൊരു കേന്ദ്രം കൂടി തുടങ്ങാൻ ആലോചിക്കുന്നത്. അതേസമയം, ലക്ഷദ്വീപിൽ ഒരു റഡാർ കേന്ദ്രം ഇതിനകം തന്നെ പ്രവർത്തനക്ഷമമാണ്.

എന്തായാലും ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ വീണ്ടും ഇന്ത്യയെ പഴിചാരാനും ചൊറിയുവാനും മാന്താനുമുള്ള ശ്രമങ്ങൾ നിർത്തിയിട്ടില്ല.. അത് തുടർന്ന് കൊണ്ടേ ഇരിക്കുന്നുണ്ട്.. അതിന്റെ ഭാഗമായി ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം കൂടി 13 പാക് സൈനികരുടെ മരണത്തിനിടയാക്കിയ വസീറിസ്ഥാന്‍ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം. ശനിയാഴ്ചയാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയില്‍ പാകിസ്ഥാന്‍ സൈനിക വാഹനവ്യൂഹത്തിലേക്ക് ഒരു ചാവേര്‍ ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റിയത്.ഈ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇന്ത്യയാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആരോപണം ഇന്ത്യ തള്ളിക്കളഞ്ഞു. ‘ജൂണ്‍ 28 ന് വസീറിസ്ഥാനില്‍ നടന്ന ആക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന ഞങ്ങള്‍ കണ്ടു. ഈ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ ഞങ്ങള്‍ നിരസിക്കുന്നു,’ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സിലെ ഒരു പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമെ 10 സൈനികര്‍ക്കും 19 സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയിലെ ഒരു പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബോംബ് നിര്‍വീര്യമാക്കല്‍ യൂണിറ്റിന്റെ മൈന്‍ പ്രതിരോധശേഷിയുള്ള വാഹനത്തിലേക്ക് ഒരു ‘ഫിദായീന്‍’ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റിയതായി ഒരു വൃത്തങ്ങള്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളും ആളപായവും ഉണ്ടായി. 500 കിലോയിലധികം സ്‌ഫോടകവസ്തുക്കള്‍ സംരക്ഷിത വാഹനം തകര്‍ക്കാന്‍ ഉപയോഗിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

അഫ്ഗാന്‍ താലിബാനുമായി ബന്ധമുള്ള ഹാഫിസ് ഗുല്‍ ബഹാദൂര്‍ (എച്ച്ജിബി) ഗ്രൂപ്പ് ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയം. പ്രധാനമായും വടക്കന്‍ വസീറിസ്ഥാനിലും ഖൈബര്‍ പഖ്തുന്‍ഖ്വയുടെ മുന്‍ ഫെഡറല്‍ ഭരണത്തിലുള്ള ഗോത്ര പ്രദേശ മേഖലയിലെ സമീപ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ഒരു തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) വിഭാഗമാണ് എച്ച്ജിബി.ഗോത്ര നേതാവായ ഹാഫിസ് ഗുല്‍ ബഹാദൂറിന്റെ നേതൃത്വത്തിലുള്ള ഈ സംഘം ഹഖാനി നെറ്റ്വര്‍ക്കുമായും ബന്ധം പുലര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബന്നു കന്റോണ്‍മെന്റില്‍ ഈ ഗ്രൂപ്പിലെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. അന്നത്തെ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെടുകയും ഏഴ് സാധാരണക്കാര്‍ ഉള്‍പ്പെടെ 141 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തെക്കന്‍ വസീറിസ്ഥാനില്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഓപ്പറേഷനില്‍ (ഐബിഒ) രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 11 തീവ്രവാദികളെ ഇല്ലാതാക്കുകയും ചെയ്തതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ചാവേര്‍ ആക്രമണം നടന്നതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 2021-ല്‍ കാബൂളില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ അക്രമത്തില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.പാകിസ്ഥാനെതിരായ ആക്രമണങ്ങള്‍ക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അഫ്ഗാന്‍ തീവ്രവാദികളെ അനുവദിച്ചതായാണ് ഇസ്ലാമാബാദ് ആരോപണം. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഈ വര്‍ഷം തുടക്കം മുതല്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും ബലൂചിസ്ഥാനിലും സര്‍ക്കാരിനെതിരെ പോരാടുന്ന സായുധ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 290 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരാണ്. എന്തായാലും കഴിഞ്ഞ ദിവസം ചൈനക്കും പാകിസ്താനുമൊക്കെ നമ്മുടെ ഇന്ത്യ മറുപടി കൊടുത്തത് അറിയാമല്ലോ.. അത് കൊണ്ടൊന്നും അവർക്ക് മതിയായില്ല എന്ന് വേണം നമ്മൾ ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത്.. അത് കൊണ്ട് അവർ ഇനിയും ഒരുപാട് വാങ്ങി കൂട്ടും..

Leave a Reply

Your email address will not be published. Required fields are marked *