ആശാ സമരത്തിന് വൻ പിന്തുണ.സെക്രട്ടേറിയറ്റിനു മുൻപിൽ മുടി മുറിച്ചും തല മുണ്ഡനം ചെയ്‌തും പ്രതിഷേധിച്ച ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരും മുടിമുറിച്ചു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തല മുണ്ഡനം ചെയ്തു.തിരുവനന്തപുരത്തെ സമരവേദിയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ എത്തി. വന്നപ്പോൾ തോന്നുന്നത് തീവ്രമായ വികാരം. ധീരതയുടെ പര്യായമാണ് കണ്ടത്. 50 ദിവസം കിടന്നിട്ടും മുഖ്യമന്ത്രിക്ക് മനസാക്ഷിയില്ല. സർക്കാർ ധൂർത് ഒഴിവാക്കിയാൽ ഓണറേറിയാം കൊടുക്കാം. ആരോഗ്യ മന്ത്രിയും സ്ത്രീയാണ്. ഒരു കാര്യം പോലും അവർക്ക് ചെയ്യാൻ കഴിഞ്ഞില്ല. ഇതിനു കേരളത്തിലെ സ്ത്രീകൾ മറുപടി നൽകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ആശാവർക്കർമാരുടെ സമരം സർക്കാരിന്റേത് നിഷേധാത്മക നിലപാടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല. ഒന്ന് സംസാരിക്കാൻ പോലും തയ്യാറല്ല. ആശാവർക്കർമാർക്ക് എന്ത് സഹായം ചെയ്യാനും ബിജെപി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു. ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ എന്നാണ് സമരക്കാരുടെ മുദ്രാവാക്യം. സമര നേതാവ് മിനിയാണ് ആദ്യം മുടിമുറിച്ചത്. പത്മജ എന്ന ആശവർക്കർ തല മുണ്ഡനം ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കൾ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാണ് ഇവരുടെ തീരുമാനം.