യു.എസ്സിൽ മദ്യപാനം മൂലമുണ്ടാകുന്ന കാൻസർ മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 1990-കളിൽ 12,000-ത്തിൽ താഴെ മരണം മാത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 2021-ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 23,000-ത്തിലധികം പേർ മരിച്ചതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത് 55 വയസ്സും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്കിടയിലാണ്.
ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി വാർഷിക യോഗത്തിൽ പഠനം അവതരിപ്പിക്കും. അതേസമയം, ഇതേ കാലയളവിൽ യു.എസ്സിലെ മൊത്തത്തിലുള്ള കാൻസർ മരണങ്ങൾ ഏകദേശം 35% കുറഞ്ഞിട്ടുണ്ടെന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്.
കരൾ, വൻകുടൽ, തൊണ്ട,വായ, സ്തനാർബുദം,വോയ്സ് ബോക്സ്,അന്നനാളം എന്നീ ശരീരഭാഗങ്ങളെ ബാധിക്കുന്ന ഏഴ് തരം കാൻസറുകൾ മദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് പഠനത്തിൽ വ്യക്തമാകുന്നത്. യുഎസില്‍ പ്രതിവര്‍ഷം ഒരു ലക്ഷം കാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമൂലം 20,000 മരണങ്ങൾ സംഭവിച്ചതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.