ഗോദ്ര വംശഹ.ത്യയെ വെള്ളപൂശിയതിന്റെ വിവാദമായ എമ്പുരാൻ സിനിമ സെൻസർ ചെയ്ത പാനൽ അംഗങ്ങളുടെ വിവരങ്ങൾ പുറത്ത്. സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് നൽകാതെ U/A സർട്ടിഫിക്കറ്റ് നൽകിയതും ഗോദ്രയിൽ വെന്ത് മരി.ച്ച 16 ദിവസം പ്രായമായ കുഞ്ഞ് അടക്കമുള്ള കർസേവക കുടുംബങ്ങളെ കൂട്ടക്കുരുതി നടത്തിയവരെ വെള്ളപൂശുന്നതിനും ചുക്കാൻ പിടിച്ചതിൽ സെൻസർ ബോർഡും ഉത്തരവാദികളാണെന്ന വിമർശനം നിലനിൽക്കെയാണ് പാനൽ ലിസ്റ്റ് പുറത്ത് വരുന്നത്. ഇനി ആരെല്ലാമാണ് ആ സിനിമ സെൻസർ ചെയ്ത പാനലിൽ ഉണ്ടായിരുന്നത് എന്ന് നോക്കാം.
സ്വരൂപ കർത്ത (ഹരി S കർത്തയുടെ ഭാര്യ – തപസ്യ List) റോഷ്നി ദാസ് ( BJP List: ബി ജെ പി മുൻ സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് സെക്രട്ടറി സുനീഷിന്റെ ഭാര്യ) G M മഹേഷ് -തപസ്യ , മഞ്ജു ഹസൻ (ബിജെപി)
സിനിമ കാണാൻ വരാതെ, പിന്നെ വന്ന് സൈൻ ചെയ്ത് പോയി പണം വാങ്ങുന്ന രീതിയും സെൻസർ ബോർഡിൽ ഉള്ളതായും നേരത്തെ ആക്ഷേപം ഉയർന്നിട്ടുള്ളതിനാൽ, സിനിമ കണ്ടിട്ട് തന്നെയാണ് ഇവർ സെർട്ടിഫിക്കറ്റ് നൽകിയതെന്ന് പാനൽ അംഗങ്ങൾ തന്നെയാണ് വിശദീകരിക്കേണ്ടത്. മാത്രമല്ല സിനിമയുടെ രണ്ട് ഭാഗങ്ങൾ ഒഴിവാക്കിയതായും സർട്ടിഫിക്കറ്റിൽ പറയുന്നു. 22 ആം മിനുട്ടിലെ ഗുജറാത്ത് വംശ ഹ.ത്യ ചിത്രീകരിച്ചിരിക്കുന്ന ഭാഗത്തെ ഏതാനം സെക്കന്റുകളും ഒരു മണിക്കൂർ 18 ആം മിനുട്ടിലെ ഇന്ത്യൻ പതാകയ്ക്ക് എതിരായ സംഭാഷണവുമാണ് ഒഴിവാക്കിയത്.
