നക്സലുകള്‍ കാടും മലയും ഇറങ്ങി വന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ കീഴടങ്ങുന്നത് ഛത്തീസ് ഗഢിൽ വ്യാപകം. നക്സല്‍ കേന്ദ്രങ്ങളിൽ കീഴടങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്നലെ കീഴടങ്ങിയത് 33 നക്സലുകളാണ്. ഇതില്‍ ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 22 പേര്‍ ആണ് ആയുധം വെച്ച് കീഴടങ്ങിയത്. അധികം വൈകാതെ മറ്റൊരു 11 പേര്‍ കൂടി കീഴടങ്ങി.2026 നക്സല്‍ മുക്ത ഭാരതം സൃഷ്ടിക്കുമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെപ്രഖ്യാപനം വലിയ മാറ്റമാണ്. നക്സലുകള്‍ക്ക് ഇടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. കാരണം സൈന്യം അതിശക്തമായ ഇടപെടലാണ് ഛത്തീസ് ഗഢിലെ നക്സല്‍ മേഖലകളില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം 26 നക്സലുകളെ ഏറ്റുമുട്ടലില്‍ വധിച്ചതിന്റെ ഞെട്ടല്‍ നക്സല്‍ കേന്ദ്രങ്ങളില്‍ മാറിയിട്ടില്ല. ആയുധം വെച്ച് കീഴടങ്ങിയാല്‍ പണവും ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സംവിധാനവും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് വെടിയേറ്റ് മരിയ്‌ക്കേണ്ടെന്ന ആഗ്രഹമുള്ളവര്‍ മലയിറങ്ങി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ കീഴടങ്ങുന്നത്. 2026 മാര്‍ച്ച് 31ന് മുന്‍പ് നക്സലുകള്‍ കീഴടങ്ങണമെന്നാണ് അമിത് ഷാ നടത്തിയ പ്രഖ്യാപനം. നക്സലൈറ്റ് ശല്ല്യത്തിന് പേര് കെട്ട സ്ഥലമാണ് ഛത്തീസ് ഗഡിലെ സുക് മ ജില്ല. സുക്മയിലെ ബദേസെട്ടി പഞ്ചായത്തിനെ നക്സല്‍ മുക്ത ഗ്രാമപ്പഞ്ചായത്തായി പ്രഖ്യാപിച്ച് ഗ്രാമപഞ്ചായത്ത് അധികൃതര്‍. ഇവിടുത്തെ 11 നക്സലുകള്‍ ആയുധം വെച്ച് കീഴടങ്ങിയതോടെയാണ് ബദേസെട്ടി നക്സല്‍ മുക്ത ഗ്രാമപ്പഞ്ചായത്തായത്. ഈ ഗ്രാമപ്പഞ്ചായത്തിന് ഒരു കോടി രൂപയുടെ വികസനപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും. കീഴടങ്ങിയ നക്സലുകള്‍ക്ക് അരലക്ഷം രൂപ വീതം നല്‍കിയതിന് പുറമെയാണിത്. നക്സലൈറ്റുകളുടെ ഏറ്റവും സുരക്ഷിത താവളമായ ഛത്തീസ് ഗഢില്‍ ഈ ഏപ്രില്‍ മാസത്തില്‍ മാത്രം നൂറില്‍ പരം നക്സലൈറ്റുകളാണ് കീഴടങ്ങിയത്. ഏപ്രില്‍ അഞ്ചിന് 86 നക്സലുകള്‍ കീഴടങ്ങിയിരുന്നു. ഇതില്‍ 81 പേര്‍ ഛത്തീസ് ഗഡില്‍ നിന്നുള്ളവരും അഞ്ച് പേര്‍ തെലുങ്കാനയില്‍ നിന്നുള്ളവരും ആണ്.
കേന്ദ്ര സർക്കാർ ഇടപെടൽ: ഛത്തീസ്ഗഢിൽ നക്സലുകൾ കൂട്ടത്തോടെ കീഴടങ്ങുന്നു
