യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച നടപടി പ്രതീക്ഷ നിർഭരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിവരം ഏറെ ആശ്വാസ ജനകമാണ്.എന്തായാലും ഇതിലൂടെ നിമിഷ പ്രിയക്ക് ലഭിച്ചിരിക്കുന്നത് ശിക്ഷ വിധിയിൽ നിന്നും മുക്തി നേടാനുള്ള കൂടുതൽ സമയമാണ്.
മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കൃത്യ സമയത്തെ ഇടപെടൽ മൂലമാണ് വിധി നടപ്പിലാക്കാൻ മണിക്കൂറുകൾ ശേഷിക്കെ ശിക്ഷ നടപടികൾ അധികൃതർ നീട്ടിവെച്ചത്.
മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.