ചൈന ബംഗ്ലാദേശ് തന്ത്രം പൊളിച്ചടുക്കി ; ഇന്ത്യയുടെ മാസ്സ് നീക്കം

ഇന്ത്യയ്ക്കെതിരായ നീക്കങ്ങള്‍ക്ക് പ്രത്യക്ഷമായി തന്നെ കോപ്പുകൂട്ടുകയാണ് ബംഗ്ലാദേശും നേതാവ് മുഹമ്മദ് യൂനുസും. അതിന് വേണ്ടി ചൈനയുമായി ചേർന്നുള്ള വൻ പ്ലാനിങ്ങിൽ ആണവർ.. എന്നാൽ ഇത് അവർ മനസ്സിൽ കണ്ടപ്പോഴേ മാനത്ത് കണ്ട നമ്മൾ അതിന് അതി ഭീകര തിരിച്ചടി ആണ് ഒരുക്കുന്നത്…. ബംഗ്ലാദേശ് അധീനതയിലുള്ള ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളം ചൈനയുടെ പങ്കോടെ പൊടി തട്ടിയെടുക്കാനുള്ള യൂനുസിന്റെ പദ്ധതി ആണ് അവരുടെ അടുത്ത തന്ത്രം . വിമാനത്താവളം വരുന്നതിലൊന്നും ഇന്ത്യയ്ക്ക് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അതിനു പിന്നില്‍ രാജ്യ സുരക്ഷയ്ക്ക് വരെ ഭീഷണിയുയര്‍ത്തുന്ന ചൈനയുടെ സാന്നിധ്യമാണ് പ്രശ്നം. ഏഴ് പതിറ്റാണ്ടായി അടച്ചുപൂട്ടിക്കിടക്കുന്ന വിമാനത്താവളം ചൈനയെ കൊണ്ട് നവീകരിക്കാന്‍ തീരുമാനിച്ചതില്‍ ഒരു അസാധാരണത്വം ഇന്ത്യ കാണുന്നുണ്ട്. പ്രത്യേകിച്ചും നിലവിലെ സാഹചര്യത്തില്‍.ഇന്ത്യയ്ക്കെതിരെ പുതിയൊരു ആയുധം നിര്‍മ്മിക്കാനുള്ള ബംഗ്ലാദേശിന്റെ ഒത്താശയായി തന്നെയാണ് ഈ നീക്കത്തെ വിദഗ്ദ്ധര്‍ അടയാളപ്പെടുത്തുന്നതും. ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ തന്ത്രപ്രധാന സ്ഥാനമാണ് ഈ ആശങ്കകള്‍ക്ക് ആധാരം. സിലിഗുരി ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന പ്രദേശത്തു നിന്നും വെറും 132 കിലോമീറ്റര്‍ അകലെയാണ് ബംഗ്ലാദേശിന്റെ അധീനതയിലുള്ള ഈ വിമാനത്താവളം വരുന്നത്. അതായത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ മാത്രം അകലെ. സ്വാഭാവികമായും ചൈനയുടെ പ്രദേശത്തേക്കുള്ള കടന്നു വരവ് ഈ വിമാനത്താവളത്തെ സൈനികപരമായ ആവശ്യത്തിനായി ഉപയോഗിച്ചേക്കാമെന്ന ഇന്ത്യന്‍ ആശങ്കയെ സാധുകരിക്കുന്ന ഒന്നാണ്. കാരണം ഇന്ത്യയുടെ നീക്കം വളരെ അടുത്ത് നിന്ന് നിരീക്ഷിക്കാന്‍ ചൈനയ്ക്ക് കിട്ടുന്ന അവസരം കൂടിയാണിത്.

അതുകൊണ്ട് തന്നെയാണ് അതിര്‍ത്തി സംസ്ഥാനമായ ത്രിപുരയില്‍ 30 വര്‍ഷമായി പ്രവര്‍ത്തനരഹിതമായ കൈലാഷഹര്‍ വിമാനത്താവളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ തിടുക്കം കൂട്ടിയതും.ബംഗ്ലാദേശിന്റെ പ്രധാനപ്പെട്ട നാല് വടക്കന്‍ ജില്ലകളില്‍ ഒന്നാണ് ലാല്‍മോണിര്‍ഹാട്ട്. 1931ല്‍ സൈനിക വ്യോമതാവളമായാണ് ലാല്‍മോണിര്‍ഹാട്ടില്‍ വിമാനത്താവളം നിര്‍മിച്ചത്. 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് ബര്‍മയിലെയും ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സഖ്യകക്ഷികള്‍ ഈ വ്യോമതാവളത്തെ ഉപയോഗിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ വിമാനത്താവളം പ്രവര്‍ത്തനരഹിതമായി. അതേസമയം തങ്ങളുടെ അതിര്‍ത്തിക്ക് സമീപത്ത് മറ്റൊരു രാജ്യം വ്യോമ ആസ്ഥാനം നിര്‍മിക്കുന്നതില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് ഈ നീക്കം പൂര്‍ണമായും ഉപേക്ഷിച്ചു. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയുമായുള്ള സാമീപ്യം കാരണം ലാല്‍മോണിര്‍ഹാട്ടില്‍ വിമാനങ്ങള്‍ ഇറങ്ങുകയും ഉയരുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി നിര്‍ബന്ധമായും ഉപയോഗിക്കേണ്ടി വരുമെന്നതും ഇത് ഇന്ത്യയ്ക്ക് സ്വീകര്യമായിരുന്നില്ലെന്നുമാണ് ഇതിനെ കുറിച്ച് രാഷ്ട്രീയ വിലയിരുത്തലുകളുണ്ടായത്. ഭൗമശാസ്ത്രപരമായി ലാല്‍മോണിര്‍ഹാട്ടിന്റെ സ്ഥാനം ഈ മേഖലയിലെ മറ്റ് രാജ്യങ്ങളേയും സുരക്ഷാകാര്യത്തില്‍ അലോസരപ്പെടുത്തിയിരുന്നു എന്ന് കാണാം. അതേസമയം.. ബംഗ്ലാദേശിന്റെ ഈ തന്ത്രത്തിനുള്ള ഇന്ത്യയുടെ തിരിച്ചടി എന്തെന്ന് നോക്കാം.. നിലവില്‍ ത്രിപുരയില്‍ ഒരേയൊരു വിമാനത്താവളമാണുള്ളത്. തലസ്ഥാനമായ അഗര്‍ത്തലയിലെ മഹാരാജ ബിര്‍ ബിക്രം വിമാനത്താവളമാണിത്. സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കംകൂട്ടാന്‍ കൈലാഷഹര്‍ വിമാനത്താവളം വരുന്നതോടെ സാധിക്കും. മാത്രമല്ല വാണിജ്യ, സൈനിക നീക്കത്തിനും മുതല്‍ക്കൂട്ടാകും. ഇത് മുന്‍ നിര്‍ത്തിയാണ് ഉനകോടി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൈലാഷഹര്‍ വിമാനത്താവളം വീണ്ടെടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നീക്കം തുടങ്ങിയത്. ഈ വിമാനത്താവളത്തില്‍ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലേക്കുള്ള ദൂരം 800 കിലോമീറ്ററില്‍ താഴെയാണ്.

കിഴക്കന്‍ പാകിസ്ഥാന്‍ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ട യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രമായിരുന്നു കൈലാഷഹര്‍ വിമാനത്താവളം.യുദ്ധകാലത്ത് വ്യോമസേനയുടെ ലോഞ്ച് പാഡായും നിരീക്ഷണ കേന്ദ്രമായും കൈലാഷഹര്‍ പ്രവര്‍ത്തിച്ചു. 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് ബംഗ്ലാദേശി കിലോഫ്ളൈറ്റിന്റെ ഉദ്ഘാടന വിക്ഷേപണങ്ങളും ഇവിടെ നിന്ന് നടത്തിയിരുന്നു. മുക്തിബാഹിനി വ്യോമസേനയുടെ രഹസ്യനാമമായിരുന്നു കിലോഫ്ളൈറ്റ്. ഇന്ത്യന്‍ വ്യോമസേനയായിരുന്നു ഈ യൂണിറ്റിലേക്കുള്ള വിമാനങ്ങള്‍ വിതരണം ചെയ്തത്. യുദ്ധകാലത്ത് കിഴക്കന്‍ പാകിസ്ഥാനെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയ ആദ്യ യൂണിറ്റായിരുന്നു കിലോഫ്ളൈറ്റ്. ബംഗ്ലാദേശ് വ്യോമസേനയുടെ രൂപീകരണത്തിലേക്ക് നയിച്ചത് കിലോ ഫ്ളൈറ്റ് ടീമിന്റെ പ്രവര്‍ത്തനങ്ങളാണ്.എന്തായാലും.. ഇത് അവർക്ക് ഒരുഗ്രൻ തിരിച്ചടി തന്നെ ആയിരിക്കും കുറച്ചു കൂടി വ്യക്തം ആക്കിയാൽ ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ…!

Leave a Reply

Your email address will not be published. Required fields are marked *