ഫയർ ആൻ്റ് സേഫ്റ്റി അനുമതി ഇല്ലാതെ നെടുമ്പാശ്ശേരി ലോർഡ് കൃഷ്ണ ഫ്ലാറ്റ്; അനുമതി വേണ്ടെന്ന് മാനേജർ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഫയർ ആൻ്റ് സേഫ്റ്റി അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടി എടുക്കാതെ സർക്കാർ. സംസ്ഥാന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും കെട്ടിട ഉടമകളും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് വലിയ സുരക്ഷ പാളിച്ച ഉണ്ടാകാൻ സാധ്യതയുള്ള കെട്ടിടങ്ങൾക്ക് ഇപ്പോഴും പ്രവർത്തന അനുമതി നൽകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിമാനത്താവളത്തിന് സമീപത്തായി വാപ്പാലശ്ശേരി – അങ്കമാലി കനാൽ റോഡിൽ പ്രവർത്തിക്കുന്ന ലോർഡ് കൃഷ്ണ ഫ്ലാറ്റ് ഇതിന് ഉത്തമ ഉദാഹരണമാണ്. 100 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ കെട്ടിടത്തിന് ഫയർ ആൻ്റ് സേഫ്റ്റി അനുമതി ഇല്ല. കെട്ടിടത്തിൽ തീ പിടുത്തം ഉണ്ടായാൽ രക്ഷപ്പെടാനായി ഒരു വഴി മാത്രമേ ഉള്ളൂ. കാലഹരണപ്പെട്ട ഏതാനം ഫയർ ആൻ്റ് സേഫ്റ്റി ഉപകരണങ്ങൾ മാത്രം നോക്കുകുത്തിയായി ഇവിടെ നില കൊള്ളുകയാണ്. കെട്ടിട ഉടമയ്ക്ക് ഇത് ചൂണ്ടിക്കാട്ടി നെടുമ്പാശ്ശേരി പഞ്ചായത്ത് മാർച്ച് മാസത്തിൽ നോട്ടീസ് അയച്ചെങ്കിലും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് ലോർഡ് കൃഷ്ണയുടെ മാനേജറെ ഫസ്റ്റ് റിപ്പോർട്ട് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ധിക്കാര പൂർവ്വമായി മറുപടിയാണ് ലഭിച്ചത്. കെട്ടിടത്തിന് ഫയർ സേഫ്റ്റി അനുമതി ഇല്ലാതെ പ്രവർത്തിക്കുന്നതിന് പ്രദേശത്തെ ഫയർഫോഴ്സ് ഉന്നത ഉദ്യോഗസ്ഥർ അനുമതി നൽകിയിട്ടുണ്ടെന്നാണ് മാനേജർ നൽകിയ മറുപടി. ഉദ്യോഗസ്ഥൻ്റെ പേരോ മറ്റ് വിവരങ്ങളോ എന്നാൽ മാനേജർ വ്യക്തമാക്കിയിട്ടില്ല. ഇത് കെട്ടിട ഉടമകളും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണ് വ്യക്തമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *