ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേയക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് കാലാവധി നീട്ടിയത്.ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ ആറാം പ്രതിയുമാണ്. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. കഴിഞ്ഞ ദിവസം മുരാരി ബാബുവിന്റെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. രണ്ടും വിജിലൻസ് കോടതി തള്ളുകയായിരുന്നു.
സ്വർണക്കൊള്ള: പോറ്റിയുടെയും മുരാരിയുടെയും റിമാൻഡ് നീട്ടി
