സ്വന്തമായി ഒരു പാർട്ടി കോടതി തന്നെ ഉള്ളവർക്ക് എന്തും ആവാം എന്ന സ്ഥിതി ആണ് ഇന്ന് നമ്മുടെ കേരളത്തിൽ ഇപ്പോൾ ഉള്ളത്.. അല്ലെങ്കിലും മറ്റുള്ളവരെ വലിയ വായിൽ വിമർശിക്കാൻ പോകുമ്പോൾ സ്വന്തം യോഗ്യത മുഖ്യനും മരുമോനും കൂട്ടർക്കും ഒന്നും പണ്ടേ ഒരു വിഷയമല്ല..! പറഞ്ഞു വരുന്നത്
നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനച്ചടങ്ങിലേക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതും അത് പോലെ തന്നെ വേദിയിൽ അദ്ദേഹം ആദ്യം വന്നിരുന്നതും.. ഭാരത് മാതാ കീ ജയ് വിളിച്ചതുമൊന്നും മുഖ്യന്റെ മരുമോനും കൂട്ടർക്കും ഒന്നും ബോധിച്ചിരുന്നില്ല.. ഓർമ ഇല്ലേ.. പ്രോട്ടോക്കോൾ ലംഘനം വരെ ആണെന്ന് ആണ് ഇക്കൂട്ടർ അന്ന് പറഞ്ഞോണ്ട് നടന്നത്.. എന്നാലതെ സമയം തന്നെ ഈ പറയുന്ന മുഖ്യനും മരുമോനും കുടുംബം അടക്കി ആണ് സർക്കാർ പരിപാടിയിൽ വന്നത്.. ആ അതവിടെ നിക്കട്ടെ.. എന്നാൽ ഇപ്പോഴിത.. ഈ വലിയ വായിൽ വർത്താനം പറഞ്ഞവർ കാണിച്ച പരിപാടി ആണ് നമ്മുടെ വിഷയം..
കണ്ണൂരിലെ സര്‍ക്കാര്‍ ഉദ്ഘാടന ചടങ്ങില്‍ ക്ഷണമില്ലാതെ സിപിഎം നേതാക്കള്‍ വേദിയിലേക്ക് വലിഞ്ഞു കയറിയ സംഭവം ആണ് ഇന്നത്തെ നമ്മുടെ വിഷയം..! മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ക്ഷണമില്ലാതിരുന്നിട്ടും വലിഞ്ഞു കയറിയത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ്. ഇതോടെ സഖാക്കള്‍ക്ക് പ്രോട്ടോക്കോള്‍ ബാധകമല്ലേ എന്നാണ് ഉയരുന്ന ചോദ്യം. സ്വന്തമായി പാര്‍ട്ടി കോടതി ഉള്ളവര്‍ക്ക് എന്തുമാകാം എന്നാണ് ഉയരുന്ന ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനം.
മുഖ്യമന്ത്രി ഉദ്ഘാടകനായ സര്‍ക്കാര്‍ പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയും വേദിയിലെത്തിയത് വിവാദത്തിലായി. മുഴപ്പിലങ്ങാട് – ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണു ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ക്ഷണിക്കാതെ പങ്കെടുത്തത്. മുഖ്യമന്ത്രി വരുന്നുണ്ടെന്ന് അറിഞ്ഞ് രാഗേഷ് നുഴഞ്ഞു കയറി എന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും രാഗേഷ് മാറിയത് അടുത്തിടെയാണ്.പരിപാടി സംബന്ധിച്ചു പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രക്കുറിപ്പില്‍ മുന്‍ എംപി എന്നാണു കെ.കെ.രാഗേഷിന്റെ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വിനോദസഞ്ചാര വകുപ്പ് നടത്തിയ പരിപാടിയിലേക്കു സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയ്‌ക്കോ മുന്‍ എംപിയെന്ന നിലയ്‌ക്കോ രാഗേഷിനെ ക്ഷണിച്ചിട്ടില്ലെന്നു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.സി.ശ്രീനിവാസന്‍ പറഞ്ഞു. മറ്റു രാഷ്ട്രീയ നേതാക്കളും ഉദ്ഘാടനവേദിയില്‍ ഉണ്ടായിരുന്നില്ല… അതേ സമയം ഒന്ന് നമ്മൾ ഇവിടെ ഓർമിക്കണം.. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സാക്ഷാൽ പ്രധാനമന്ത്രിയുടെ ക്ഷണം അനുസരിച്ച് ആണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ എത്തിയത്.. മാത്രവുമല്ല അദ്ദേഹം അവിടെ വിളിച്ചത് പാർട്ടിയുടെ മുദ്രാവാക്യം അല്ല.. പകരം ഭാരത് മാതാ കീ ജയ് എന്നാണ്.. അതേസമയം ഇവിടെ നമ്മൾ കാണുന്നത് എന്താ സർക്കാർ പരിപാടി പക്കാ പാർട്ടി പരിപാടി ആക്കുന്ന കാഴ്ചയും..! ഇവിടെ നമ്മക്ക് പ്രോട്ടോകോൾ ലംഘനം എന്നൊന്ന് ഇല്ലേ ഇല്ല..
ആ പിന്നെ ഇത് മാത്രം ഇവിടെ പറഞ്ഞാൽ പോരാ.. തിരുവനന്തപുരത്തു വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച അതിനെ വലിയ വിവാദം ആക്കി പൊക്കി കൊണ്ട് നടന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിലാണു രാഗേഷും ഇടംപിടിച്ചത്. മന്ത്രി റിയാസിന്റെ അടുത്തായിരുന്നു ഇരിപ്പിടവും. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും രാജ്യസഭാ മുന്‍ അംഗവുമായ രാഗേഷ് കഴിഞ്ഞ മാസമാണു സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്. എംപിമാരായ കെ.സുധാകരന്‍, വി.ശിവദാസന്‍, പി.സന്തോഷ്‌കുമാര്‍ എന്നിവരുടെ പേരുകള്‍ മുഖ്യാതിഥികളായി കാര്യപരിപാടിയില്‍ ഉണ്ടായിരുന്നെങ്കിലും ശിവദാസന്‍ മാത്രമേ പങ്കെടുത്തുള്ളൂ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സിപിഎം സംസ്ഥാന സമിതി അംഗം, മുന്‍ രാജ്യസഭ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാഗേഷിനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആക്കിയതും മുതിര്‍ന്ന പല നേതാക്കളെയും അവഗണിച്ചു കൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.കെ.രാഗേഷിന്റെ പേര് നിര്‍ദേശിച്ചത്. സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. എം.പ്രകാശന്റെയും ടി.വി.രാജേഷിന്റെയും പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവില്‍ കെ.കെ.രാഗേഷിനെ തിരഞ്ഞെടുക്കുകയായിരുന്നു. രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ് അയ്യര്‍ രംഗത്തുവന്നതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു… എന്നാലും ഇതിലൊന്നും ഇവിടെ ആരും ഇടപെടാനും പോണില്ല.. മിണ്ടാനും പോണില്ല.. കാരണം കാരണവർ ആരാ നമ്മടെ പിണറായി.. സഖാവിനെ എതിർത്ത് ഇവിടെ വല്ലോരും മിണ്ടുമോ ഏഹേ..