ഇസ്രായേൽ എന്നും ഒരു സമസ്യ ആണ്.. അവരുടെ ആയുധ ശേഖരമോ യഥാർത്ഥ ശക്തിയോ അങ്ങനെ ഒന്നും ലോകത്തിന് മുമ്പിൽ മുഴുവനായി അവർ വെളിപ്പെടുത്തിയിട്ടില്ല.. എന്തിന് അധികം പറയുന്നു അവരുടെ പക്കൽ ആണവായുധം ഉണ്ടോ എന്ന ചോദ്യത്തിനും ഒരു ഉത്തരമേ ഉള്ളു.. ഇസ്രായേലിന് ആണവായുധങ്ങൾ ഉണ്ടെന്ന് പരക്കെ അറിയപ്പെടുന്നുണ്ടെങ്കിലും, അവരുടെ ആയുധശേഖരത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴും വിരളമാണ്. അതേസമയം
ഇസ്രയേലുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇറാന്‍ അവരെ പേടിച്ച് പരക്കം പായുകയാണ്.. എന്ത് ചെയ്യണം എന്ന നിശ്ചയം ഇല്ലാതെ അവർ ഫോണുകളെ പോലും സംശയത്തോടെയാണ് നോക്കുന്നത്. ലബനോണില്‍ ഹിസ്ബുള്ളക്ക് സംഭവിച്ചതുപോലെ, ഒരു സൈബര്‍ ആക്രമണം ഇറാനും ഭയക്കുന്നുണ്ട്. ലബനോണില്‍ പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിക്കയായിരുന്നെങ്കില്‍, ഇവിടെ സ്മാര്‍ട്ട്ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നോ, അല്ലെങ്കില്‍ മൊസാദ് അവയില്‍ നിന്ന് വിവരം ചോര്‍ത്തുമോ എന്ന ഭീതിയിലാണ് ഇറാന്‍ അധികൃതര്‍..
മൊസാദിന്റെ സൈബര്‍ ആക്രമണം ഭയന്ന്, തന്ത്രപ്രധാനമായ മേഖലകളില്‍ കമ്പ്യൂട്ടറിന്റെ പോലും ഉപയോഗം പരമാവധി കുറയ്ക്കാനാണ് ഇറാന്റെ ശ്രമം. ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ചു കഴിഞ്ഞു. ജനങ്ങളോട് വാട്സാപ്പ് ഉപയോഗം അവസാനിപ്പിക്കാനും നിര്‍ദേശമുണ്ട്. ഫലത്തില്‍ മൊസാദിനെ ഭയന്ന് ഇറാന്‍ നീങ്ങുന്നത് കാളവണ്ടി യുഗത്തിലേക്കാണ്. സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ പൗരന്‍മാരോട് ഇറാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കയാണ്. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന് നല്‍കാനായി മെറ്റ ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തുന്നു എന്നാണ് ഇറാന്റെ സംശയം. ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വിവരങ്ങള്‍ മെറ്റ കൈമാറുന്നുണ്ടെന്നാണ് ഇറാന്റെ സംശയം.ഇറാനില്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണമുണ്ട്. 2022-ല്‍ വാട്ട്‌സ്ആപ്പും ഗൂഗിള്‍ പ്ലേയും ഇറാന്‍ നിരോധിച്ചിരുന്നു. സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയുടെ മരണത്തില്‍ സര്‍ക്കാരിനെതിരായി നടന്ന ബഹുജന പ്രതിഷേധത്തിനിടെയായിരുന്നു നിരോധനം. പ്രോക്സികളും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും വഴിയാണ് പലരും സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നത്. പിന്നീട് 2024 ലാണ് ഇറാന്‍ വാട്ട്‌സ്ആപ്പിനുള്ള വിലക്ക് നീക്കിയത്. ഇറാനിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് ആപ്പുകളില്‍ ഒന്നാണ് വാട്ട്‌സ്ആപ്പ്.
അതേസമയം, വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത വാട്ട്സാപ്പ് നിഷേധിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഞങ്ങളുടെ സേവനങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള തെറ്റായ റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് മെറ്റ പ്രതികരിച്ചു. നിങ്ങള്‍ എവിടെയാണെന്നോ നിങ്ങളുടെ കൃത്യമായ സ്ഥലം എവിടെയാണെന്നോ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല. ആര്‍ക്കാണ് സന്ദേശം അയക്കുന്നത് എന്നതിന്റെ ലോഗുകള്‍ സൂക്ഷിക്കുന്നില്ല. ആളുകള്‍ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല. ഒരു സര്‍ക്കാറിനും ഞങ്ങള്‍ വിവരങ്ങള്‍ കൈമാറുന്നില്ല. വാട്ട്സാപ്പിലുപയോഗിക്കുന്നത് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ്. അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ സന്ദേശം വായിക്കാനാകൂവെന്നും വാട്ട്സാപ്പ് അധികൃതര്‍ വ്യക്തമാക്കി. പക്ഷേ അതൊന്നും കേള്‍ക്കാനുള്ള ക്ഷമ ഇറാന്‍ അധികൃതര്‍ക്കില്ല.സ്മാര്‍ട്ട് ഫോണിലൂടെ മൊസാദ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയം വര്‍ധിച്ചതോടെ ലെബനോണിലെ ഹിസ്ബുള്ള പൂര്‍ണ്ണമായും പേജറിലേക്ക് മാറുകയായിരുന്നു. നേരത്തെ, 170 ഹിസ്ബുള്ള അനുയായികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയത് ഫോണുകള്‍ ട്രാക്ക് ചെയ്തുകൊണ്ടായിരുന്നു. ഈ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഒരു മുതിര്‍ന്ന നേതാവും ഒരു ഹമാസ് നേതാവും കൊല്ലപ്പെട്ടിരുന്നു. ഈ ഇന്റലിജന്‍സ് പിഴവ് പരിഹരിക്കുന്നതിനായി ഫോണുകള്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ള നേതൃത്വം അനുയായികള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കി. ഫോണുകള്‍ ഉപേക്ഷിക്കുകയോ ഇരുമ്പു പെട്ടിയില്‍ വെച്ച് പൂട്ടുകയോ ചെയ്യാനായിരുന്നു നിര്‍ദേശം. ഇസ്രായേല്‍ സേനകള്‍ക്ക് ഫോണുകള്‍ ട്രാക്ക് ചെയ്യാന്‍ വളരെ വേഗം സാധിക്കുമെന്ന് നിര്‍ദേശം നല്‍കിയ അന്നത്തെ ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്‌റുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോണുകള്‍ക്ക് പകരമാണ് പേജറുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയത്. പഴയ ടെക്‌നോളജിയാണെങ്കിലും ആശയവിനിമയത്തിന് ഇത് മതിയാകുമെന്നാണ് ഹിസ്ബുള്ള നേതൃത്വം കരുതിയത്. എന്നാല്‍ അതിനെയും മൊസാദ് അട്ടിമറിച്ചു.അതേ അവർ മനസ്സിൽ കാണുന്നത് അത്രയും മാനത്ത് കണ്ട് ഒക്കെ തകിടം മറിച്ചു.. ഇനിയും അത് ആവർത്തിക്കും.!