കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കു കപ്പലിലെ ഒരു കണ്ടയ്നർ പൊട്ടിത്തെറിച്ചു .തലശ്ശേരിക്കും അഴീക്കലിനുമിടയിൽ പുറം കടലിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ 20 കണ്ടയ്നറുകൾ കടലിൽ വീണതായും റിപ്പോർട്ടുകൾ ഉണ്ട്.ഇനിയും പൊട്ടിത്തെറിയുണ്ടാകാൻ സാധ്യത ഉള്ളതിനാൽ മറ്റു കപ്പലുകൾക്ക് മുന്നറിയിപ്പ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.അപകടമുണ്ടായ സിംഗപ്പുർ കപ്പലിലെ 157 കണ്ടയ്നറുകരിൽ ഉള്ളത് അപകടകരമായ വസ്തുക്കൾ ആണ്. തനിയെ തീപിടിക്കുന്ന വസ്തുക്കളായ ലിഥിയം ബാറ്ററിക്കലും ഗൺ പൗഡറുകളും ആസിഡുകളും ആണ് കപ്പലിലുള്ളത്.കൊളോമ്പോയിൽ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലിലാണ് തീപിടിച്ചത്.കപ്പലിൽ നിന്നും ക്യാപ്റ്റനുൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി.എന്നാൽ നാലുപേരെ കാണാനില്ല.പൊള്ളലേറ്റ അഞ്ചു പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ് .രക്ഷാപ്രവർത്തനത്തിനായി നേവിയും കോസ്ററ് ഗാർഡും കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്.
തീ നിയന്ത്രണാതീതയമായി തുടരുന്നു. കപ്പലിലെ തീയണയ്ക്കാനെത്തിയ കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകള്‍ക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് അടുക്കാന്‍ സാധിക്കുന്നില്ല. കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരുകപ്പലും സംഭവസ്ഥലത്തുണ്ട്.തീ പിടിച്ച കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. തീ പിടിച്ചതിനു പിന്നാലെ നിരവധി കണ്ടെയ്നറുകള്‍ കടലിലേക്ക് വീണിരുന്നു. കപ്പലിലെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതും മറ്റ് കപ്പുലുകള്‍ക്ക് ഇതിനടുത്തെത്താൻ തടസമാകുന്നുണ്ട്. സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.