തലശ്ശേരി: തീരദേശ പരിപാലന നിയമം ഉൾപ്പടെ സകല നിയമങ്ങളും കാറ്റിൽ പറത്തി തലശ്ശേരി- ഉസ്സൻമൊട്ടയിൽ പ്രവർത്തിക്കുന്ന ആഡംബര ഓഡിറ്റോറിയമായ ലോറൽ ഗാർഡൻ പ്രദേശ വാസികൾക്ക് ഭീഷണിയാകുന്നു. ലോറൽ ഗാർഡന്റെ പാർക്കിംഗ് ഏരിയയിലെ മണ്ണിടിച്ചൽ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കളക്ടർക്കുൾപ്പടെ പരാതി നൽകിയിരിക്കുകയാണ് ഓഡിറ്റോറിയത്തോട് ചേർന്നുള്ള വീട്ടുടമസ്ഥയായ ഷർസീന. കഴിഞ്ഞ ഫെബ്രുവരിയിൽ പാർക്കിംഗ് ഏരിയ നിർമ്മിക്കാനായി ലോറൽ ഓഡിറ്റോറിയം ഉടമ ജസ്ലീം ജെസിബി ഉപയോഗിച്ച് യാതൊരു അനുമതികളും ഇല്ലാതെ കുത്തനെ മണ്ണ് നീക്കി. വീടിന്റെ സെപ്റ്റിടാങ്കിന്റെ സമീപത്ത് വരെ ഇത്തരരത്തിൽ മണ്ണ് നീക്കി എത്തുകയും ഇതിനെ തുടർന്ന് മണ്ണിടിച്ചിൽ ആരംഭിക്കുകയും ചെയ്തു.

എന്നാൽ തങ്ങൾക്കുണ്ടായ കേടുപാടുകൾ ഉടനെ പരിഹരിച്ച് തരാമെന്ന് ഓഡിറ്റോറിയം ഉടമ ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ല. ഇതിനെ തുടർന്ന് മഴക്കാലമായതോടെ മണ്ണിടിച്ചിൽ വീണ്ടും ശക്തമായിരിക്കുകയാണ്. അടിയന്തിര നടപടി സ്വീകരിക്കാത്തെ പക്ഷം തങ്ങളുടെ ജീവനും സ്വത്തിനും ഓഡിറ്റോറിയം ഭീഷണിയാകുമെന്നും ഷർസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഷർസീനയുടെ വീട്ടിൽ ജ്യേഷ്ഠന്റെ ഭാര്യയും, അവരുടെ മാതാവും മാത്രമാണ് താമസിക്കുന്നത്. ചൊവ്വാഴ്ച രാവിലെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെ പോലീസിന്റെ അടിയന്തര സഹായ നമ്പറിൽ ഉൾപ്പടെ ബന്ധപ്പെട്ടിരിക്കുകയാണ് ഇവർ.

റവന്യു മന്ത്രി, കളക്ടർ, സബ്ബ് കളക്ടർ, ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ എന്നിവർക്കാണ് ഷർസീന പരാതി നൽകിയിരിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് ഓഡിറ്റോറിയം നിർമ്മിച്ചതിനാൽ കെട്ടിടത്തിന് ഇതുവരെ ന്യൂ മാഹി പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. അതേസമയം വ്യവസായ വകുപ്പിൻ്റെ ചെറുകിട വ്യവസായ സംരoഭ ലൈസൻസ് തട്ടി കൂട്ടി വാങ്ങിയാണ് ഓഡിറ്റോറിയത്തിന്റെ പ്രവർത്തനം എന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. നിയമങ്ങൾ പാലിക്കാതെ നിർമ്മിച്ച കെട്ടിടത്തിനെതിരെ നേരത്തെ മുഖ്യമന്ത്രിയ്ക്കും നാട്ടുകാർ പരാതി നൽകിയിരുന്നു. ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ലക്ഷങ്ങൾ വാരിയെഞ്ഞാണ് ഓഡിറ്റോറിയം ഉടമ ജസ്ലീം തങ്ങൾക്കെതിരെയുള്ള പാരാതികൾ തീർപ്പാക്കുന്നതെന്നാണ് വിവരം. അതേസമയം വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്കായ് നാട്ടിലെവിടേയും ഇല്ലാത്ത തുകയാണ് ഇവർ ഈടാക്കുന്നതെന്നും ആരോപണം ശക്തമാണ്.

ഞങ്ങളെ വാർത്തകളും വിമർശനങ്ങളും അറിയിക്കുന്നതിനായ് ബന്ധപ്പെടുക… +91 8921992897