ലിക്വിഡ് ഹൈഡ്രജൻ ഇടനാഴി സ്ഥാപിക്കും: കരാറിൽ ഒപ്പുവച്ച് ഒമാൻ

മസ്കത്ത്‌ : ഒമാനെ നെതർലാൻഡ്‌സ്, ജർമ്മനി എന്നിവയുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ലിക്വിഡ് ഹൈഡ്രജൻ ഇടനാഴി സ്ഥാപിക്കുന്നതിനായി സംയുക്ത വികസന കരാറിൽ രാജ്യങ്ങൾ ഒപ്പുവച്ചു. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ത്രിദിന നെതർലാൻഡ്‌സ് രാജ്യ സന്ദർശനത്തിന്റെ ഭാഗമായാണ് കരാർ.ഒമാനിലെ ദുഖം തുറമുഖത്ത് നിന്ന് ആംസ്റ്റർഡാം തുറമുഖത്തേക്കും ഡ്യൂയിസ്ബർഗ് തുറമുഖം ഉൾപ്പെടെയുള്ള ജർമ്മനിയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിലേക്കും തുടർന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും അനുയോജ്യമായ ലിക്വിഡ് ഹൈഡ്രജൻ കയറ്റുമതി ചെയ്യാൻ ഇടനാഴി വഴിതെളിയും.ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജൻ ദ്രവീകരണം, സംഭരണം, കയറ്റുമതി ടെർമിനൽ എന്നിവയാണ് ദുഖം തുറമുഖത്ത് സ്ഥാപിക്കുന്നത്. ഒമാന്റെ ഊർജ്ജ പരിവർത്തന സഹായിയായ ഒക്യു, ഹൈഡ്രജൻ പ്ലാന്റും അനുബന്ധ സംഭരണ, കയറ്റുമതി സൗകര്യങ്ങളും വികസിപ്പിക്കും. “ഒപ്പുവെച്ച ചരിത്രപരമായ കരാർ ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിന്റെയും കയറ്റുമതിയുടെയും മുൻനിര കേന്ദ്രമായി മാറുന്നതിലേക്ക് ഒമാനെ ഒരു പടി കൂടി അടുപ്പിക്കുന്നു എന്ന് ഹൈഡ്രോം ചെയർമാനും ഊർജ മന്ത്രിയുമായ എഞ്ചിനീയർ സലിം ബിൻ നാസർ അൽ ഔഫി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *