ശശി തരൂർ എംപി ഏറ്റെടുത്ത ദൗത്യം അതിവിജയകരമായി തന്നെ പൂർത്തി ആക്കിയിട്ടുണ്ട്..! ഇതിലൂടെ അന്തര്‍ദേശീയ നയതന്ത്ര വിഷയത്തില്‍ നിലവിലെ ഏറ്റവും മികച്ച ഇന്ത്യക്കാരനാണ് താൻ എന്ന് വീണ്ടും തെളിയിക്കുകയാണ്.. ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ ലോകത്തോട് വിശദീകരിക്കാന്‍ തരൂരിന് തന്റെ നിലപാടിലൂടെ സാധിച്ചു. അന്തര്‍ദേശീയ നയതന്ത്രത്തിലെ ഇന്ത്യയുടെ ഷൈന്നിംഗ് സ്റ്റാറായി വീണ്ടും തരൂര്‍ മാറിയെന്നതാണ് ഇപ്പോഴത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഗുണം. എന്നാൽ ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒന്നടങ്കം അസൂയ ആണ്.. അത് അവർ പലവിധത്തിൽ തെളിയിക്കുന്നുമുണ്ട്.. ഏറ്റവും ഒടുവിൽ..
ഓപറേഷന്‍ സിന്തൂറിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റു രാജ്യങ്ങളിൽ വച്ചെല്ലാം പാടി പുകഴ്ത്തി കൊണ്ടും ഒട്ടും പിശുക്ക് കാണിചില്ല.. പാകിസ്ഥാന്റെ തീവ്രവാദ ബന്ധം ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കാനായി എംപിമാര്‍ നടത്തുന്ന വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി പനാമ സിറ്റിയില്‍ സംസാരിക്കവേയാണ് തരൂര്‍ കേന്ദ്രത്തെ പുകഴ്ത്തിയത്. ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരര്‍ക്ക് സമീപകാലത്തായി മനസ്സിലായിട്ടുളള കാര്യം അവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നതാണ് എന്നാണ് ശശി തരൂര്‍ പറഞ്ഞത്. തരൂരിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര എക്‌സില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് മറുപടിയുമായി എത്തി. യുപിഎ സര്‍ക്കാരിന് കീഴില്‍ നിരവധി സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ട് എന്ന് മന്‍മോഹന്‍ പറയുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ട്വീറ്റില്‍ ശശി തരൂരിനെ സിസി വെച്ചിട്ടും ഉണ്ട്.
ഏകദേശം നാല് ദശാബ്ദത്തോളമായി നമ്മള്‍ ആക്രമണത്തിന് പിന്നാലെ ആക്രമണങ്ങള്‍ നേരിടുന്നു. ഇത്തരത്തില്‍ നിരന്തരം വേദനയും മുറിവുകളും നഷ്്ടങ്ങളും അനുഭവിക്കുകയും എന്നിട്ട് പിന്നെ ആഗോള സമൂഹത്തിന് മുന്നില്‍ ചെന്ന് നിന്ന്, നോക്കൂ ഇതാണ് ഞങ്ങള്‍ക്ക് സംഭവിക്കുന്നത് എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാവുന്ന കാര്യമല്ല. ദയവ് ചെയ്ത് ഞങ്ങള്‍ക്ക് സഹായം നല്‍കൂ. കുറ്റവാളികളെ കണ്ടെത്താനും അവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനുമുളള സമ്മര്‍ദ്ദം ചെലുത്തൂ എന്നും തരൂര്‍ പനാമ സിറ്റിയില്‍ പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണത്തെ കുറിച്ചും തരൂര്‍ സൂചിപ്പിക്കുകയുണ്ടായി. അന്ന് ഞങ്ങളുടെ പക്കല്‍ എല്ലാ തെളിവുകളും ഉണ്ടായിരുന്നു. ഭീകരരില്‍ ഒരാളെ ഞങ്ങള്‍ ജീവനോടെ പിടികൂടി. അജ്മല്‍ കസബിനെ ജീവനോടെ പിടിക്കാന്‍ ഒരു ധീരനായ പോലീസുദ്യോഗസ്ഥന്‍ ജീവന്‍ നല്‍കി. ഭീകരനെ തിരിച്ചറിഞ്ഞു, പാകിസ്ഥാനിലെ അവന്റെ വിലാസും വീടും ഗ്രാമവും എല്ലാം തിരിച്ചറിഞ്ഞു, തരൂര്‍ പറഞ്ഞു.മുംബൈയിലെത്തിയ ഭീകരര്‍ക്ക് ഓരോ നിമിഷവും നിര്‍ദേശം നല്‍കുന്ന പാകിസ്ഥാനില്‍ നിന്നുളള ശബ്ദ സന്ദേശം ഇന്ത്യയുടെ പക്കല്‍ മാത്രമല്ല, പടിഞ്ഞാറന്‍ രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികളുടെ പക്കലുമുണ്ട്. എല്ലാ തെളിവുകളും രേഖകളും ശേഖരിച്ചു. എന്നിട്ട് എന്ത് സംഭവിച്ചു. ഈ ആക്രമണത്തിന് പിന്നിലുളള ഒരാളെയെങ്കിലും കണ്ടെത്താനോ ശിക്ഷിക്കാനോ സാധിച്ചോ. ഇല്ല എന്നാണ് ഉത്തരം. ദൗര്‍ഭാഗ്യവശാല്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പാകിസ്ഥാനുളളത്, തരൂര്‍ കൂട്ടിച്ചേര്‍ത്തു.തുടര്‍ന്നാണ് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്. ”സമീപകാലത്ത് ഉണ്ടായ മാറ്റം എന്താണെന്ന് വെച്ചാല്‍, തങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന് തീവ്രവാദികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. 2015 സെപ്റ്റംബറില്‍ ഇന്ത്യ ആദ്യമായി നിയന്ത്രണ രേഖ മറികടന്ന് തീവ്രവാദ ആസ്ഥാനത്ത് മിന്നലാക്രമണം നടത്തി. അത് നമ്മള്‍ മുന്‍പൊരിക്കലും ചെയ്തിട്ടില്ലാത്തതാണ്. കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും നമ്മള്‍ നിയന്ത്രണ രേഖ മറികടന്നിട്ടില്ല. എന്നാല്‍ ഉറിയില്‍ നമ്മളത് ചെയ്തു”. കൂടാതെ ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ പാകിസ്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുമെന്ന് കാത്തിരുന്നതിന് ശേഷമാണ് ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു യുദ്ധം ആരംഭിക്കാന്‍ നമുക്ക് താല്‍പര്യമുണ്ടായിരുന്നില്ല, എന്നാല്‍ ഒരു ഭീകരപ്രവര്‍ത്തനം ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഞങ്ങള്‍ക്ക് തോന്നി’, ശശി തരൂര്‍ പറഞ്ഞു. ഭീകരവാദികളെ തിരിച്ചറിയുന്നതിനും വിചാരണ ചെയ്യുന്നതിനും പാനമ ഇന്ത്യയെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥന ചെയ്തു. വേദനയും മുറിവുകളും നഷ്ടങ്ങളും സഹിക്കുന്നത് സ്വീകാര്യമല്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു. 1989ലെ കശ്മീരിലെ ആദ്യ ആക്രമണം മുതല്‍ സാധാരണക്കാര്‍ ഇരകളായ നിരവധി ആക്രമണങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആക്രമണങ്ങള്‍ക്ക് തങ്ങള്‍ വില നല്‍കേണ്ടി വരുമെന്ന് തീവ്രവാദികള്‍ തിരിച്ചറിഞ്ഞുവെന്ന് ശശി തരൂര്‍ പറഞ്ഞു. തരൂരിനൊപ്പം എംപിമാരായ സറഫറാസ് അഹ്‌മദ്, ജിഎം ഹരീഷ് ബാലയോഗി, ശശാങ്ക് മണി ത്രിപതി, തേജസ്വി സൂര്യ, ഭുബനേശ്വര്‍ കലിത, മല്ലികാര്‍ജുന്‍ ദേവ്ദ, മിലിന്‍ഡ് ദിയോറ, മുന്‍ യുഎസ് അംബാസഡര്‍ തരഞ്ജിത് സിങ് സന്ദു എന്നിവരുടെ സംഘമാണ് പനാമ സന്ദര്‍ശിച്ചത്. വിവിധ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന ഈ പാര്‍ലമെന്ററി സംഘം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്, ഭീകരവാദത്തിനെതിരായ ആഗോള സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഈ കൂടിക്കാഴ്ചകള്‍ ഇന്ത്യയുടെ നയതന്ത്രബന്ധങ്ങള്‍ക്കും ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും നിലവിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് പനാമയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പനാമയുടെ നാഷണല്‍ അസംബ്ലി പ്രസിഡന്റ് ഡാന കാസ്റ്റനെഡ വ്യക്തമാക്കി. ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കാസ്റ്റനെഡ ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. ഇത് തന്നെ തരൂരിന്റെ നയചാരുതയുടെ മികവായി കണക്കാക്കുന്നു.