മാർച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ രാജ്യസഭയിൽ എൻഡിഎക്ക് വമ്പൻ മേൽക്കൈ ആയി.ഇപ്പോഴത്തെ തെരെഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ ആകെയുള്ള 37 സീറ്റുകളിൽ 22 എണ്ണത്തിലും വിജയം നേടി.മഹാരാഷ്‌ട്ര, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, ബീഹാർ, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിലായി തെരഞ്ഞെടുപ്പുകൾക്ക് ഇടയാക്കിയത് സിറ്റിംഗ് അംഗങ്ങളുടെ വിരമിക്കലാണ്.
ബീഹാറിൽ 5, ഒഡീഷയിൽ 4, ഹരിയാനയിൽ 2 എന്നിങ്ങനെ. ബീഹാറിലെ 5 സീറ്റുകളും എൻഡിഎ തൂത്തുവാരി, ഒഡീഷയിൽ ബിജെപി 2 സീറ്റും ബിജു ജനതാദൾ (ബിജെഡി) 1 സീറ്റും ബിജെപി പിന്തുണയുള്ള ഒരു സ്വതന്ത്രൻ 1 സീറ്റും നേടി. ഹരിയാനയിൽ ബിജെപിയും കോൺഗ്രസും ഓരോ സീറ്റ് വീതം നേടി.
രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27……
