മലപ്പുറത്ത് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്തുവിനു വിട നൽകി ജന്മനാട്. നിലമ്പൂരിലെ വെള്ളക്കെട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അനന്തു. സ്കൂളിൽ പൊതുദർശനത്തിനു ശേഷം വീടിനു സമീപത്തെ കുട്ടിക്കുന്നു ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. നിരവധിപേരാണ് അനന്തുവിനു അത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. കഴിഞ്ഞ ദിവസമാണ് ഷോക്കേൽക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളി കഴിഞ്ഞു മടങ്ങവേ യാണ് അപകടം നടന്നത്.നിലമ്പൂർ വെള്ള ക്കട്ടയിലെ തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങവേ അവിടെ പന്നിയെ പിടിക്കാൻ വെച്ച വൈദ്യുതി ക്കെണിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.അതേസമയം അനന്തുവിനൊപ്പം ഷോക്കേറ്റ യദു ഷാനു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.അവർ അപകട നില തരണം ചെയ്തു.സംഭവത്തതിൽ പ്രദേശ വാസികളായ വിനീഷ് ,കുഞ്ഞു മുഹമ്മദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.ഇരുവരും നാട്ടിലെ സ്ഥിരം കുറ്റവാളികൾ ആണെന്ന് നാട്ടുകാർ പറയുന്നു. കെണിവെക്കുകയും മൃഗങ്ങളെ പിടിച്ചു വിൽപ്പന നടത്തുന്നവരാണ് ഇവർ എന്നും പോലീസ് പറയുന്നു.