പത്മശ്രീ പുരസ്‌കാര ജേതാവ് ബാബ ശിവാനന്ദ് അന്തരിച്ചു

പ്രശസ്ത ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ അവാർഡ് ജേതാവ് ബാബ ശിവാനന്ദ് അന്തരിച്ചു. 128 വയസായിരുന്നു. വാരണാസിയിൽ വച്ച് ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം. ബാബയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

കാശി നിവാസിയും യോഗാ പരിശീലകനുമായ ശിവാനന്ദ് ബാബ ജിയുടെ വിയോഗവാർത്ത കേൾക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. യോഗയ്ക്കും സാധനയ്ക്കും വേണ്ടി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ തലമുറകളെയും പ്രചോദിപ്പിക്കും. യോഗയിലൂടെ സമൂഹത്തെ സേവിച്ചതിന് അദ്ദേഹത്തിന് പത്മശ്രീയും ലഭിച്ചു.

ശിവാനന്ദ് ബാബയുടെ ശിവലോകത്തിലേക്കുള്ള വേർപാട് നമുക്കെല്ലാവർക്കും കാശി നിവാസികൾക്കും അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കും നികത്താനാവാത്ത നഷ്ടമാണ്. ഈ ദുഃഖവേളയിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു.പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഏപ്രിൽ 30 നാണ് ബാബ ശിവാനന്ദിനെ ബിഎച്ച്യു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

കാശി (വാരണാസി) നിവാസിയായ ബാബ ശിവാനന്ദ് യോഗ, ധ്യാനം, ആത്മീയ പരിശീലനം എന്നിവയെ കേന്ദ്രീകരിച്ചുള്ള അച്ചടക്കമുള്ള ജീവിതശൈലിക്ക് പേരുകേട്ടവനായിരുന്നു. സമഗ്രമായ ക്ഷേമത്തിനും പരമ്പരാഗത ഇന്ത്യൻ മൂല്യങ്ങൾക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമർപ്പണം, യോഗയിലൂടെ സമൂഹത്തിന് നൽകിയ അസാധാരണ സംഭാവനകൾക്ക് 2022 ൽ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *