വിൽപറന്നുയരുന്നതിന് തൊട്ടുമുൻപ് ബെഗളുരുവിൽ വിമാനത്തിൽ നിന്ന് യാത്രക്കാരനെ പുറത്തിറക്കി. എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് യാത്രക്കാരനെ സുരക്ഷാ ജീവനക്കാർ ചേർന്ന് പിടിച്ചുകൊണ്ടുപോയത്. ദില്ലിക്ക് പോകേണ്ട എഐ 2820 വിമാനത്തിലായിരുന്നു സംഭവം.സംഭവം എയർ ഇന്ത്യ സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരൻ്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അപ്രതീക്ഷവും അസാധാരണമായ നടപടിയിൽ വിമാനത്തിലെ യാത്രക്കാരും വിമാന ജീവനക്കാരും അമ്പരന്നു. ഓപറേഷൻ സിന്ദൂറിന് പിന്നാലെ നടന്ന സംഭവമായതിനാൽ ഇതിന് ഇപ്പോഴത്തെ ഇന്ത്യ-പാക് സംഘർഷവുമായി ബന്ധമുണ്ടോയെന്ന് സംശയം നിഴലിക്കുന്നു.
അതേസമയം വിമാന സർവീസുകളിൽ മെയ് ഏഴ് മുതൽ മാറ്റമുണ്ട്. കൂടാതെ 9 വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. ഒപ്പം വിമാനക്കമ്പനികളും പല സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.