അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ ആണ്.അദ്ദേഹത്തിന്റെ പൊതുദർശനം ദർബാർ ഹാളിലാണ് തുടരുന്നത്.അതേസമയം ഇന്നലെ എകെജി സെന്ററിലെ പൊതുദര്‍ശനത്തിലും ആയിരങ്ങളാണ് മുദ്രാവാക്യം വിളിച്ച് പ്രിയ നേതാവിനെ കാണാനെത്തിയത്. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ആലപ്പുഴ പൊലീസ് റീക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും. വിഎസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുദർശനം ദർബാർ ഹാളിൽ തുടരുന്നു; വി എസ് അച്യുതാനന്ദനെ അവസാനമായി കാണാൻ എത്തുന്നത് ആയിരങ്ങൾ
