53 വര്‍ഷത്തിന് ശേഷം ബഹിരാകാശ വാഹനം ഭൂമിയില്‍ ഇടിച്ചിറങ്ങും

വിക്ഷേപിച്ച് 53 വര്‍ഷത്തിന് ശേഷം ഒരു ബഹിരാകാശ പേടകം ഭൂമിയെ ലക്ഷ്യമാക്കി തിരികെ വരുന്നു. ശുക്രനിലേക്ക് വിക്ഷേപിച്ച കോസ്മോസ് 482 ആണ് 53 വർഷത്തിന് ശേഷം ഭൂമിയില്‍ ഇടിച്ചിറങ്ങാനൊരുങ്ങുന്നത്.

1970കളിൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് ഇത്. വിക്ഷേപണ ശേഷം പരാജയപ്പെട്ട മേയ് 10ന് ഭൂമിയിലേക്ക് എത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഇതെവിടെ എപ്പോള്‍ ഇടിച്ചിറങ്ങുമെന്നത് പ്രവചനാതീതമാണ്. പേടകം ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് പൂര്‍ണമായും കത്തിത്തീരാനും സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഇത് ഭൂമിയില്‍ യാതൊരു തരത്തിലുള്ള അപകടത്തിനും കാരണമായേക്കില്ല എന്നാണ് കരുതപ്പെടുന്നത്.

കാര്യമായ കോട്ടങ്ങളൊന്നും വന്നിട്ടില്ലെങ്കിൽ 150 മെെൽ വേ​ഗത്തിൽ ഭൂമിയിലേക്ക് പേടകം ഇടിച്ചിറങ്ങുമെന്നാണ് ഡച്ച് ശാസ്ത്രജ്ഞനായ മാർക്കോ ലാം​​ഗ് ബ്രോയിക്ക് പറഞ്ഞത്. വസ്തു താരതമ്യേന ചെറുതാണ്. അത് കഷണങ്ങളാകുന്നില്ലെങ്കിൽ പോലും ഒരു ഉൽക്കയോളമേ ഉണ്ടാകു എന്നും പേടകം വെള്ളത്തിൽ വീഴാനാണ് കൂടുതൽ സാധ്യതയെന്നും ലാം​​ഗ്ബ്രോയിക്ക് കൂട്ടിച്ചേർത്തു.

1972ൽ ശുക്രൻ ദൗത്യത്തിന്റെ ഭാ​ഗമായായായി സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ചത്. റോക്കറ്റിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് പേടകത്തിന് പോകാനായില്ല. എന്നാല്‍ ഒരു ദശാബ്ദത്തിനുള്ളിൽ അതിൻ്റെ ഭൂരിഭാഗവും തകർന്നുവീണിട്ടുണ്ട്. ഇനി വളരെ കുറച്ച് ഭാഗം മാത്രമേ അവശേഷിക്കുന്നൊള്ളു എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *