കൊച്ചി: കൊച്ചി കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഭക്ഷണമാണ് പിടികൂടിയത്. കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം.
ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരില്‍ ഒരു സ്വകാര്യവ്യക്തി കടവന്ത്രയില്‍ നടത്തുന്ന സ്ഥാപനമാണിത്. ഇവിടെന്ന് വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും കണ്ടെത്തി. സ്ഥാപനം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും അടപ്പില്ലാതെ തുറന്നനിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന നടക്കുന്ന സമയത്ത് സ്ഥാപനവുമായി ബന്ധപ്പെട്ടയാരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല,പരിശോധന നടക്കുമെന്ന് സൂചനകിട്ടി രക്ഷപ്പെട്ടതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
മലിന ജലം ഒഴുക്കാന്‍ സംവിധാനം ഇല്ലാതെ തൊട്ടടുത്ത തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. നേരത്തെ പല തവണ ഈ സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കുകയും താക്കീത് നല്‍കുകയും ചെയ്തട്ടുള്ളതാണ്. എന്നാല്‍ ഇനിയൊരു അവസരം നൽകില്ലെന്നു സ്ഥാപനം അടച്ചുപൂട്ടാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി