ജമ്മുകശ്മീരിലെ ബുധ്ഗാമിൽ മൂന്ന് ഭീകരരെ പിടിയിലായി; പിസ്റ്റലും ഗ്രനേഡും കണ്ടെടുത്തു

ജമ്മുകശ്മീരിലെ ബുധ്ഗാമിൽ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. 2020 മുതൽ ലഷ്കർ ഇ ത്വയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് ആയി പ്രവർത്തിക്കുന്നവരാണ് പിടിയിലായത്. ഭീകരരുടെ കയ്യിൽ നിന്നും ഒരോ പിസ്റ്റലും ഗ്രനേഡും കണ്ടെടുത്തു. മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീർ അഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇവരെ മാഗമിലെ കവൂസ നർബൽ പ്രദേശത്തു നിന്നാണ് പിടികൂടിയത്.

എൽഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അറസ്റ്റിലായവർക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. 2020 ൽ പാകിസ്ഥാസ്താനിലേക്ക് കടന്ന് പിന്നീട് ലഷ്കർ ഇ ത്വയ്ബയിൽ ചേർന്ന ഇയാൾ നിലവിൽ പാകിസ്താനിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ബുദ്ഗാം ജില്ലയിലെ നർബൽ-മഗം പ്രദേശത്ത് പ്രാദേശിക യുവാക്കളെ ഇയാൾ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രേരിപ്പിക്കുകയും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ അവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്.

ആബിദ് ഖയൂമിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു അറസ്റ്റിലായവർ പ്രവർത്തിച്ചുകൊണ്ടിരുന്നത്. പ്രദേശത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകൾ. അതേസമയം ജമ്മുകശ്മീരിൽ ആറ് ഭീകരരെ രണ്ട് ദിവസത്തിനിടെ വധിച്ചതായി സൈന്യം അറിയിച്ചിരുന്നു. സംയുക്ത വാർത്താസമ്മേളനത്തിൽ ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ട് പോവുമെന്ന് സേനാവിഭാഗങ്ങൾ വ്യക്തമാക്കി.

പഹൽഗാം ആക്രമണത്തിന്റെ പശ്ചാതലത്തിൽ ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങൾ സംയുക്തമായി നടത്തുന്നത്. ഷോപ്പിയാൻ മേഖലയിൽ ഭീകര സാനിധ്യത്തെക്കുറിച്ച്മെയ് 12നാണ് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലർച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചിൽ തുടങ്ങി. മൂന്ന് ഭീകരരെ വധിച്ചു. ജർമ്മൻ വിനോദ സഞ്ചാരികളെ ആക്രമിച്ച ഷാഹിദ്ദ് കുട്ടെ അടക്കമുള്ള മൂന്ന് ഭീകകരെയും സൈന്യം വധിച്ചു.ഭീകരർക്കായി വനമേഖലകളിലടക്കം സൈന്യം തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *