മഹാമാരികളെ നേരിടാൻ ഉടമ്പടിയായി, ലോകാരോ​ഗ്യസംഘടനയ്ക്ക് ബദൽ സംഘടന രൂപീകരിക്കാനൊരുങ്ങി യുഎസ്

ജനീവ: ലോകാരോഗ്യസംഘടനയുടെ ഭാവി മഹാമാരികളെ ഫലപ്രദമായി പ്രതിരോധിക്കാനും അതിനുള്ള മുന്നൊരുക്കം നടത്താനും ലക്ഷ്യമിട്ടുള്ള (ഡബ്ല്യുഎച്ച്ഒ) ഉടമ്പടി ഇന്ത്യയുൾപ്പെടെയുള്ള അംഗരാജ്യങ്ങൾ അംഗീകരിച്ചു. ചൊവ്വാഴ്ച ജനീവയിൽ വച്ച് നടന്ന ഡബ്ല്യുഎച്ച്ഒ വാർഷികയോഗത്തിലാണ് തീരുമാനം. ലോകത്തെയാകെ നിശ്ചലമാക്കിയ കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഉടമ്പടി. ഇതു പ്രകാരം വൈറസ് സാംപിളുകൾ പങ്കുവെക്കുന്ന രാജ്യങ്ങൾക്ക് പരിശോധന, മരുന്ന്, വാക്‌സിൻ എന്നിവ ലഭ്യമാക്കും. അതിൽ 20 ശതമാനം വാക്സിനും മരുന്നും ദരിദ്രരാജ്യങ്ങൾക്ക് ലഭ്യമാക്കാനായി ലോകാരോഗ്യസംഘടനയുടെ കരുതൽശേഖരത്തിൽ വെക്കും.

ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയേസുസ് ഉടമ്പടി ചരിത്രപരമാണെന്ന് പ്രതികരിച്ചു.

അതേസമയം ഡബ്ല്യുഎച്ച്ഒ ക്ക് ബദലായി സംഘടന രൂപീ കരിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക . തങ്ങൾ ഉണ്ടാക്കുന്ന സംഘടനയിൽ ചേരണമെന്ന് ലോകരാജ്യങ്ങളോടാവശ്യപ്പെട്ട് യുഎസ് ആരോ​ഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ ആവശ്യപ്പെട്ടു. ഡബ്ല്യുഎച്ച്ഒയുടെ തീരുമാനങ്ങളെടുക്കുന്ന വിഭാ​ഗമായ വേൾഡ് ഹെൽത്ത് അസംബ്ലിക്കുള്ള വീഡിയോ സന്ദേശത്തിലാണ് പ്രതികരണം. ചൈനയുടെയും ലിം​ഗപരമായ പ്രത്യയശാസ്ത്രങ്ങളുടെയും മരുന്നുകമ്പനികളുടെയും സ്വാധീനത്തിലാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് കെന്നഡി കുറ്റപ്പെടുത്തി. ജനുവരിയിൽ ഡൊണാൾ‍ഡ് ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ ഡബ്ല്യുഎച്ച്ഒയിൽ നിന്ന് യുഎസ് പിന്മാറിയിരുന്നു. ഇതിനുള്ള നടപടികൾ ഒരുവർഷംകൊണ്ട് പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *