മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ തങ്ഖുൽ നാഗ സമുദായത്തിലെ ഒരാൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു, ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകൾക്ക് തീയിടുകയും വെടിവയ്‌പ്പ് നടത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. അക്രമം രൂക്ഷമായതോടെ ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ 5 ദിവസത്തേക്ക് നിർത്തിവയ്‌ക്കുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഉഖ്രുലിലും തൊട്ടടുത്ത കാംജോങ് ജില്ലയിലും കുക്കികളുടെ നീക്കങ്ങൾക്ക് രണ്ട് തങ്ഖുൽ നാഗ സംഘടനകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ലിതാൻ സരീഖോങ് പ്രദേശത്ത് വെടിവയ്‌പ്പും തീവയ്‌പ്പും ഉണ്ടായത്. സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്, സുരക്ഷാ സേന സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.
