കോഴിക്കോട്: വിർച്വൽ അറസ്റ്റ് എന്ന് കബളിപ്പിച്ച് വയോധികനിൽ നിന്നും പണം തട്ടി. 83 കാരനായ കോഴിക്കോട് എലത്തൂർ സ്വദേശിക്ക് 8.80ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് പണം തട്ടിയത്.
മുൻപ് മുംബൈയിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന വയോധികനെ ആ സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപിച്ചാണ് ഫോണിലൂടെ ബന്ധപ്പെട്ടത്. കേസിന്റെ ആവശ്യത്തിനായി ബാങ്ക് രേഖകൾ അയച്ചു നൽകാനും ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു. എലത്തൂർ പൊലീസ് അന്വേഷണത്തിൽ തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി.