നിലമ്പൂർ: ആകാംക്ഷക്ക് വിരാമമിട്ട് നിലമ്പൂ രിലെ എൽ.ഡി.എഫിൻ്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും, വഴിക്കടവ് ഡിവിഷ നിൽനിന്ന് സി.പി.എം ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച മലപ്പുറം ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയിയാവും സ്ഥാനാർഥിയെ ന്നാണ് സൂചനകൾ.നിലമ്പുർ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിൻ്റെ പേരും പട്ടികയിലുണ്ട്. എന്നാൽ, ഷെറോണക്കാണ് മുൻതൂക്കം. നെഗറ്റിവ് വോട്ടുകളുണ്ടാകില്ലെന്നതും വനിത സ്ഥാനാർഥിയെന്നതുമാണ് ഇവർക്ക് അനുകുലമായ ഘടകങ്ങൾ. വെള്ളിയാഴ്ച ഉ ച്ചക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ചയുടൻ റോഡ് ഷോ നടത്താനാണ് എൽ.ഡി.എഫ് തീരുമാനം.
വൈകീട്ട് മുന്നിന് വടപുറം പാലത്തിൽ നിന്ന് ചന്തക്കുന്ന് വരെയാണ് റോഡ് ഷോ. സ്ഥാനാർഥിയെ നിശ്ചയിക്കുന്നതോടെ ഇടതുപക്ഷം കളത്തിലിറങ്ങും. ജൂൺ ഒന്നിന് വൈകീ ട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലെ എൽ.ഡി.എഫ് പൊതുയോഗത്തിന് എത്തുന്നതോടെ മുന്നണി കൂടുതൽ സജീവമാവും.പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജി വെച്ച സമയത്ത് മണ്ഡലത്തിലുണ്ടായ സാഹചര്യമല്ല ഇപ്പോഴെന്നാണ് ഇടത് വിലയിരുത്തൽ. അൻവർ യു.ഡി.എഫ് പാളത്തിൽ സജീവ മായുണ്ടാവുമെന്നതിനും ഉറപ്പില്ല. മാത്രമല്ല, അൻവർ നിലപാട് കടുപ്പിക്കുന്നത് യു.ഡി.എ ഫിന് തലവേദനയാകുമെന്നതും ചൂണ്ടിക്കാ ണിക്കപ്പെടുന്നു.