ലോക്‌സഭയിൽ വന്ദേമാതരത്തെക്കുറിച്ച് ചർച്ച ആരംഭിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി. തങ്ങളുടെ പാർട്ടിക്ക് ഇതിൽ എതിർപ്പില്ലെന്ന് ടിഎംസി മേധാവി പറഞ്ഞു.“അദ്ദേഹം അത് ചെയ്യട്ടെ. ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല,” – കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മാധ്യമങ്ങളോട് മമത ബാനർജി പറഞ്ഞു. വടക്കൻ ബംഗാളിലേക്ക് സന്ദർശനത്തിനായി പുറപ്പെടുന്നതിന് മുമ്പ് ആണ് അവരുടെ ഈ പരാമർശം. എന്നിരുന്നാലും ചില ബിജെപി നേതാക്കൾക്ക് നേതാജി സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, രാജാ റാം മോഹൻ റോയ് എന്നിവരെ ഇഷ്ടമല്ലെന്ന് മമത ബാനർജി ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രം മനസ്സിലാക്കാതെ അവർക്ക് എങ്ങനെ രാജ്യത്തെ സേവിക്കാൻ കഴിയുമെന്ന് അവർ ചോദിച്ചു . അതേ സമയം തിങ്കളാഴ്ച പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് വന്ദേമാതരത്തിന്റെ 150 വർഷം പൂർത്തിയാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി ഒരു ചർച്ച ആരംഭിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് ഈ ദേശീയഗാനം ഒരു പാറപോലെ നിലനിന്നിരുന്നുവെന്നും ബ്രിട്ടീഷുകാരുടെ അടിച്ചമർത്തലുകൾക്കിടയിലും ഐക്യത്തിന് പ്രചോദനം നൽകിയെന്നും ചർച്ച ആരംഭിക്കുന്നതിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞു.
മമതയ്‌ക്ക് ഇതെന്തുപറ്റി ? എന്തിനും ഏതിനും ഉറഞ്ഞുതുളളുന്ന ടിംഎംസി അധ്യക്ഷ പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു
