നെഹ്റുവിന്റെ കാലത്ത് സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കാൻ ആരംഭിച്ച നാഷണൽ ഹെറാൾഡ് പത്രം ഇന്ന് എത്തി നിൽക്കുന്നത് കോടികളുടെ ഒരു അഴിമതി വാർത്ത ആയിട്ടാണ്.ഒന്നും രണ്ടും കോടിയല്ല ഏകദേശം 5000 കോടിയുടെ ക്രമക്കേട് ആണ് നടന്നിരിക്കുന്നത്. കേസിൽ നെഹ്റു കുടുംബത്തിന്റെ തന്നെ സാരഥികളും, കോണ്‍ഗ്രസ് നേതാക്കളുമായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു.. ഈ കേസ് നല്ല രീതിയില്‍ നടന്നാല്‍, രാഹുലും സോണിയയും അടക്കമുള്ളവര്‍ ജയിലില്‍ പോവുമെന്നാണ്, കേസ് കുത്തിപ്പൊക്കി കൊണ്ടുവന്ന സുബ്രമണ്യം സ്വാമിയും, ബിജെപി നേതാക്കളും പറയുന്നത്. എന്നാലിപ്പോഴും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇ ഡിയെ ഉപയോഗിച്ച് തങ്ങളെ വേട്ടയാടുകയുമാണെന്നാണ് കോടികൾ തട്ടി കീശയിൽ ആക്കിയ കോണ്‍ഗ്രസ് ആരോപിക്കുന്നത്. അങ്ങനെ അവർ ആരോപിക്കുമ്പോൾ സംഭവിച്ചത് എന്താണെന്ന് നമുക്ക് ഒന്ന് വിശദമായി നോക്കിയാലോ.. അതായത് നാഷണൽ ഹെറാൾഡ് കേസിന്റെ നാൾ വഴികൾ… 1937 -ല്‍ സ്ഥാപിച്ച പത്രത്തിന്റെ ഉടമകള്‍ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയായിരുന്നു. സ്വാതന്ത്ര്യ സമരത്തിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ മൂന്നു പത്രങ്ങളാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനു കീഴേ പ്രസിദ്ധീകരിച്ചിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് ഇംഗ്ലീഷിലും, ഖ്വാമി ആവാസ് ഉറുദുവിലും, നവജീവന്‍ ഹിന്ദിയിലും. ഫിറോസ് ഗാന്ധി കുറച്ച് കാലം നാഷണല്‍ ഹെറാള്‍ഡിന്റെ പാര്‍ലമെന്റ് റിപ്പോര്‍ട്ടര്‍ ആയിരുന്നു. ‘എന്റെ പോരാളിയായ എഡിറ്റര്‍’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച കെ. രാമറാവുവും, പിന്നീട് ഇന്ത്യന്‍ പത്രപവര്ത്തനത്തിലെ അതികായന്മാരിലൊളായ എം. ചലപതി റാവുവും ഈ പത്രത്തിന്റെ എഡിറ്റര്‍മാരായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രംപോലെ തന്നെ അധികാര വടംവലിയുടെയും, ഗ്രൂപ്പിസത്തിന്റെയും ചരിത്രമാണ് നാഷണല്‍ ഹെറാള്‍ഡിന്റെതും. ഇന്ദിരാക്കാലത്തെ വ്യക്തിപൂജയും, അടിയന്തരാവസ്ഥക്കാലത്തെ പ്രശ്നങ്ങളുമൊക്കെ നേരത്തെയും ചര്‍ച്ചയായതാണ്. അടിയന്തരാവസ്ഥക്കുശേഷം, 30 വര്‍ഷം തുടര്‍ച്ചയായി എഡിറ്ററായിരുന്ന, ചലപതി റാവുവിനെ പുറത്താക്കി, സഞ്ജയ് ഗാന്ധിയുടെ ശിങ്കിടിയായ, കുപ്രസിദ്ധനായ യശ്പാല്‍ കപൂര്‍ പത്രത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതുമെല്ലാം ചരിത്രം. ഇന്ത്യ സ്വതന്ത്രമായ ശേഷം പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേര്‍ണലിന് നല്ലകാലമായിരുന്നു. വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സഹായത്തോടെ അവര്‍ രാജ്യം മുഴുവന്‍ ചുരുങ്ങിയ വിലക്ക് ഭൂമി വാങ്ങി. 2000 കോടിയുടെ ആസ്തി 90കളില്‍ തനെന ഉണ്ടായി. പക്ഷേ ആസ്തി വര്‍ധിച്ചിട്ടും, പ്രശ്നം തീര്‍ന്നില്ല. കെടുകാര്യസ്ഥത കാരണം കമ്പനി നഷ്ടത്തിലായി. അതോടെ, 2008 ല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ച് വിട്ട് നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പത്രം നിന്നെങ്കിലും രാജ്യത്തിന്റെ കണ്ണായ ഭാഗത്തായി അവര്‍ക്ക് കോടികളുടെ സ്വത്തുണ്ടായിരുന്നു. ഇത് സ്വന്തമാക്കാന്‍ ഗാന്ധികുടുംബം ഗൂഢാലോചന നടത്തിയെന്നാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. അതിനു വേണ്ടി ഒരൊറ്റ രാത്രി കൊണ്ട് 2000 കോടിയുടെ ആസ്തിയുള്ള പത്ര സ്ഥാപനവും അനുബന്ധ സ്വത്തുക്കളും സോണിയ ഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയും യംഗ് ഇന്ത്യ കമ്പനിയെന്ന കമ്പനി രൂപീകരിച്ച് ഏറ്റെടുക്കയായിരുന്നു. കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ 2000 കോടി വില വരുന്ന സ്ഥാപനത്തിന്റെ ഭൂസ്വത്ത് മറച്ചു വെച്ചാണ് ഈ തട്ടിപ്പിന് കളമൊരുക്കിയത്. ഇരുവര്‍ക്കും ചേര്‍ന്ന് 38 % ഷെയര്‍. വിശ്വസ്തനായ മോത്തിലാല്‍ വോറയ്ക്ക് 12%, ഷെയര്‍. കുടുംബ സുഹൃത്തുക്കളായ സുമന് ദുബെ, സാം പിട്രോഡ എന്നിവരേയും ഓഹരി നല്കി പുതിയ കമ്പനിയുടെ ഡയറക്ടര്‍മാരാക്കി.അതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സോണിയ ഗാന്ധിയുടെ വീട്ടില്‍ വെച്ച് ഈ കമ്പനി ഡയറക്ടര്‍മാര്‍ ഒത്ത് കൂടി ഒരു പ്രമേയം പാസ്സാക്കി. അസ്സോസ്സിയേറ്റഡ് ജേര്‍ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൊടുക്കാനുള്ള 90 കോടി രൂപ പുതിയ കമ്പനിയായ യംഗ് ഇന്ത്യ 50 ലക്ഷം രൂപക്ക് ഏറ്റെടുക്കുന്നു. കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കടമായി സ്ഥാപനത്തിന് പണം നല്‍കിയത് 90 കോടി വരും. ഇത് തന്നെ നിയമവിരുദ്ധമാണ്. ഇന്ത്യയിലെ നിയമപ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏതെങ്കിലും കമ്പനികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ പണം കടം നല്കാന് കഴിയില്ല. നിയമമനുസരിച്ച് സംഭാവന സ്വീകരിക്കാം. കടം കൊടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയില്ല. അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഖജാന്‍ജിയായിരുന്ന മോത്തിലാല്‍ വോറയായിരുന്നു അസ്സോസ്സിയേറ്റഡ് ജേര്‍ണലിന്റെ ചെര്‍മാനും മാനേജിംഗ് ഡയറക്ടറും. ഈ ഏറ്റെടുക്കലും കോടതിയില്‍ പൊട്ടി. വിചിത്രമായ ഈ പ്രമേയം വായിച്ച ജഡ്ജിമാര്‍ ചോദിച്ചു; ’90 കോടി രൂപയുടെ കടം എങ്ങനെയാണ് 50 ലക്ഷം രൂപയ്ക്ക് എറ്റെടുക്കുക? സോണിയയുടേയും രാഹുലിന്റെ വക്കീലന്മാരായ കപില്‍ സിബലും, അഭിഷേക് സിംഗ്വിയും ഈ ചോദ്യത്തിന് ഉത്തരമില്ലാതെ തപ്പിപ്പോയി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 90 കോടിയുടെ കടം വെറും 50 ലക്ഷത്തിന് ഏറ്റെടുത്തതിന്റെ നന്ദി സൂചകമായി അസ്സോസ്സിയേറ്റഡ് ജേര്‍ണലും ഒരു പ്രമേയം പാസ്സാക്കി. അവര്‍ 10 രൂപ വിലയുള്ള തങ്ങളുടെ 9 കോടി ഓഹരി എറ്റെടുത്ത യംഗ് ഇന്ത്യക്ക് നല്കി. അതോടെ ഈ നെഹ്റു കുടുംബം, അസോസിയേറ്റഡ് ജേര്‍ണലിന്റെ 99.1 % ഉടമകളായി മാറി. മറ്റ് ഓഹരിയുടമകളുടെ പങ്കാളിത്തം 09% മായി ചുരുങ്ങി. ഒറ്റരാത്രി കൊണ്ട് 2000 കോടി ആസ്തിയുള്ള അസ്സോസ്സിയേറ്റഡ് ജേര്‍ണലിന്റെ നിയന്തണം യംഗ് ഇന്ത്യയുടെ കൈവശമായി എങ്ങനെ ഇരിക്കുന്നു?.ഇത്തരത്തിൽ പത്ത് വർഷം നീണ്ട യുപിഎ ഭരണകാലത്തെ അഴിമതികളുടെയെല്ലാം പ്രഥമ സ്രോതസ്സ് സോണിയയായിരുന്നു. അധികാരത്തിൻ്റെ ബലത്തിൽ മറ്റുള്ളവർ നടത്തുന്ന അഴിമതികളുടെ പങ്ക് നെഹ്റു കുടുംബത്തിന് ലഭിച്ചുകൊണ്ടിരുന്നു. ഇക്കൂട്ടർ രാജ്യത്തെത്തന്നെ കൊള്ളയടിക്കുകയായിരുന്നു. ഇതിന്റെ ഭാഗം തന്നെ ആയിരുന്നു നാഷണൽ ഹെറാൾഡ് അഴിമതി. ഈ കേസിലെ പ്രതികൾ ശിക്ഷിപ്പെടേണ്ടത് നിയമത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെയും ആവശ്യമാണ്.
സോണിയ പൊട്ടി തെറിച്ചത് വെറുതെ ആയി,5000 കോടിയുടെ തട്ടിപ്പ് പുറത്ത്
