നാളെ ഒരു യുദ്ധമുണ്ടായാൽ, ലോകരാജ്യങ്ങൾ നമുക്കെതിരെ ഉപരോധം ഏർപ്പെടുത്തിയാൽ, നമ്മുടെ തേജസ് വിമാനങ്ങളും ബ്രഹ്മോസ് മിസൈലുകളും നിശ്ചലമാകുമോ? ആ ഭയത്തിന് ഇനി വിരാമം! ചൈന കോടികൾ എറിഞ്ഞിട്ടും പരാജയപ്പെട്ടിടത്ത്, ഭാരതത്തിന്റെ സുരക്ഷയ്ക്കായി ഒപ്പിടപ്പെട്ട ആ വജ്രായുധം എന്താണ്? ലോകം അസൂയയോടെ നോക്കുന്ന ‘ആത്മനിർഭർ ഭാരതത്തിന്റെ’ ആഗോള ടെക് യുദ്ധം ഇതാ…”
ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ? ലോകത്തെ വിറപ്പിക്കുന്ന വൻശക്തിയായ ചൈന, 100 ബില്യൺ ഡോളർ അതായത് ഏകദേശം എട്ട് ലക്ഷം കോടിയലധികം രൂപ വെള്ളം പോലെ ഒഴുക്കിയിട്ടും, ചാരപ്പണി നടത്തിയിട്ടും, കള്ളക്കടത്തിന് ശ്രമിച്ചിട്ടും കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത ആ ലോകോത്തര സെമികണ്ടക്ടർ സാങ്കേതികവിദ്യ, ഭാരതം എങ്ങനെയാണ് തങ്ങളുടെ നയതന്ത്ര മികവിലൂടെ നേടിയെടുത്തത്? വൻശക്തികൾ പോലും അമ്പരപ്പോടെ നോക്കിനിൽക്കെ, ലോകത്തിന്റെ നെറുകയിലേക്ക് ഭാരതം രാജകീയമായി നടന്നു കയറിയത് എങ്ങനെയാണ്? വിദേശയാത്രകളെ പരിഹസിക്കുന്നവർക്കുള്ള ഏറ്റവും ശക്തമായ മറുപടിയാണിത്. ചൈന പരാജയപ്പെട്ടിടത്ത്, കള്ളവഴികൾ നോക്കാതെ അന്തസ്സോടെ മുൻവാതിലിലൂടെത്തന്നെ കയറി ഭാരതം ഈ ആഗോള യുദ്ധം ജയിച്ചിരിക്കുന്നു!
ലോകാരാധ്യനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ദീർഘവീക്ഷണവും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വിട്ടുവീഴ്ചയില്ലാത്ത തന്ത്രങ്ങളും ഒത്തുചേർന്നപ്പോൾ ലോകം ഭാരതത്തിന് മുന്നിൽ വാതിൽ തുറന്നു തരുന്ന കാഴ്ചയ്ക്കാണ് ഇന്ന് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഇത് വെറുമൊരു ബിസിനസ്സ് ഡീലല്ല, മറിച്ച് ചൈനയുടെ അഹങ്കാരത്തിനേറ്റ ഏറ്റവും വലിയ പ്രഹരവും ഭാരതത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കുന്ന മഹാവിജയവുമാണ്. സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ ഈ വമ്പൻ ഗെയിം ചേഞ്ചർ തന്ത്രത്തിന്റെ ആരും പറയാത്ത പിന്നാമ്പുറങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം
നമ്മൾ ഈ പറയുന്ന സാങ്കേതികവിദ്യ എന്താണെന്നും എന്തുകൊണ്ടാണ് ഇതിന് ഇത്രയും പ്രാധാന്യമെന്നും ആദ്യം തന്നെ മനസ്സിലാക്കേണ്ടതുണ്ട്. നെതർലാൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ASML എന്നൊരു കമ്പനിയുണ്ട്. ലോകത്തിലെ ഏറ്റവും അത്യന്താധുനികമായ ‘EUV ലിത്തോഗ്രഫി’ മെഷീനുകൾ നിർമ്മിക്കുന്നതിൽ ഈ കമ്പനിക്ക് ഭൂമിയിൽ 100 ശതമാനം കുത്തകയാണുള്ളത്. അതായത്, ഇതിനൊരു ബദലോ എതിരാളിയോ ഇന്ന് ഈ ലോകത്തില്ല! നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിലെ അഡ്വാൻസ്ഡ് ചിപ്പുകൾ മുതൽ നമ്മുടെ അഭിമാനമായ തേജസ് യുദ്ധവിമാനം, ബ്രഹ്മോസ് മിസൈൽ, അത്യാധുനിക ഉപഗ്രഹങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർവറുകൾ എന്നിവയിലെല്ലാം ഉപയോഗിക്കുന്ന അതിശക്തമായ ചിപ്പുകൾ നിർമ്മിക്കണമെങ്കിൽ ഈ ഒരൊറ്റ മെഷീൻ കൂടിയേ തീരൂ.
നിലവിൽ ഭൂമിയിലെ ഏറ്റവും ശക്തവും തന്ത്രപ്രധാനവുമായ സാങ്കേതികവിദ്യയാണിത്. ഈ വിദ്യ എങ്ങനെയും കൈക്കലാക്കാൻ വേണ്ടിയാണ് ചൈന അവരുടെ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് പണം ഒഴുക്കിയത്. ചാരപ്പണിയിലൂടെയും കള്ളക്കടത്തിലൂടെയും ഇത് സ്വന്തമാക്കാൻ ചൈന ശ്രമിച്ചെങ്കിലും അമേരിക്കയും നെതർലാൻഡ്സും ചേർന്ന് ചൈനയെ പൂട്ടിക്കെട്ടി. ചൈനയുടെ വിഖ്യാതമായ “മേഡ് ഇൻ ചൈന 2025” എന്ന വൻപദ്ധതി അതോടെ തകർന്നുതരിപ്പണമായി. ചൈന നാണംകെട്ട് പരാജയപ്പെട്ടിടത്താണ് ഭാരതം തങ്ങളുടെ നയതന്ത്ര മികവുകൊണ്ട് വിജയം കൊയ്തത്.
അപ്പോൾ എങ്ങനെയാണ് ചൈനയ്ക്ക് കിട്ടാത്തത് ഭാരതത്തിന് ലഭിച്ചത്? അവിടെയാണ് നരേന്ദ്ര മോദി എന്ന ഭരണാധികാരിയുടെയും കേന്ദ്ര സർക്കാരിന്റെയും കളി മാറുന്നത്. ഇത് ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടായ അത്ഭുതമല്ല. 2021-ൽ മോദി സർക്കാർ പ്രഖ്യാപിച്ച 76,000 കോടി രൂപയുടെ ‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ’ എന്ന ദീർഘവീക്ഷണമുള്ള പദ്ധതിയുടെ ഫലമായാണ് ഇന്ന് കാണുന്ന വൻ മുന്നേറ്റം. കള്ളവഴികളിലൂടെയല്ല, ഭാരതം അന്തസ്സോടെയും രാജകീയമായും മുൻവാതിലിലൂടെത്തന്നെയാണ് ഈ സാങ്കേതികവിദ്യയുടെ വിപണിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
നരേന്ദ്ര മോദിക്ക് ആഗോള നേതാക്കൾക്കിടയിലുള്ള അചഞ്ചലമായ സ്വാധീനവും വിശ്വാസ്യതയും കാരണം ലോകത്തിലെ ഏറ്റവും മികച്ച ചിപ്പ് നിർമ്മാണ കമ്പനികൾ ഇന്ത്യയിലേക്ക് വരാൻ തയ്യാറായി. നമ്മുടെ അഭിമാനമായ ടാറ്റ ഗ്രൂപ്പും തായ്‌വനിലെ പ്രമുഖ ചിപ്പ് നിർമ്മാണ ഭീമന്മാരായ PSMC-യും തമ്മിലുള്ള ചരിത്രപരമായ കരാറിലൂടെ ഏകദേശം 91,000 കോടി രൂപയുടെ, അതായത് 11 ബില്യൺ ഡോളറിന്റെ മെഗാ നിക്ഷേപമാണ് രാജ്യത്തേക്ക് വരുന്നത്. ഗുജറാത്തിലെ ധൊലേരയിൽ ഉയരാൻ പോകുന്നത് ഇന്ത്യയിലെ ആദ്യത്തെ ഫുൾ സ്കെയിൽ 300mm സെമികണ്ടക്ടർ ഫാക്ടറിയാണ്. ഇതൊരു പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാന്റല്ല, മറിച്ച് തായ്‌വാന്റെ ലോകപ്രശസ്തമായ TSMC ലെവലിലുള്ള വമ്പൻ ഫാക്ടറിയാണ് ഇവിടെ യാഥാർത്ഥ്യമാകാൻ പോകുന്നത്. ആഗോളതലത്തിൽ ഭാരതത്തിനുള്ള വിശ്വാസ്യതയാണ് ഇതിന് കാരണം. ചൈനയെ തറപറ്റിച്ച് യഥാർത്ഥ ടെക് യുദ്ധത്തിൽ ഭാരതം ജയിച്ചുകയറുന്ന കാഴ്ചയാണിത്.
ചൈനയുടെ നെഞ്ചത്തടിച്ച മോദി മാജിക്!
