ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് അന്താരാഷ്ട്ര പ്രതിരോധ രംഗത്ത് പാകിസ്ഥാന് ഏറ്റവുമൊടുവിൽ കിട്ടിയ നാണംകെട്ട ഒരു വൻ തകർച്ചയെക്കുറിച്ചാണ്. ഇന്ത്യയോട് മുട്ടാൻ നടന്ന്, ഒടുവിൽ സ്വന്തം മിസൈൽ കടലിൽ മുങ്ങിപ്പോയ പാകിസ്ഥാന്റെ കഥ കേട്ടാൽ ആരും മൂക്കത്ത് വിരൽവെച്ചുപോകും പാകിസ്ഥാൻ എങ്ങനെയാണ് ഇന്ത്യയെപ്പോലൊരു വൻശക്തിയോട് എപ്പോഴും അതിർത്തിയിൽ വന്ന് വാലാട്ടുന്നത് എന്ന് നിങ്ങളൊന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അവർക്ക് അതിനുള്ള ധൈര്യം എവിടെ നിന്നാണ് കിട്ടുന്നത്? ചൈന എപ്പോഴും കൂടെയുണ്ടാകും എന്ന അഹങ്കാരം കൊണ്ടല്ലേ അത്? എന്നാൽ, ആ ചൈന തന്നെ പാകിസ്ഥാന്റെ മുഖത്തടിച്ചതുപോലെ ഒരു പണി കൊടുത്താലുള്ള അവസ്ഥ എന്തായിരിക്കും? പാകിസ്ഥാൻ കാലുപിടിച്ച് കരഞ്ഞിട്ടും, തന്ത്രപ്രധാനമായ ഒരു തുറമുഖം മുഴുവനായി എഴുതിക്കൊടുത്തിട്ടും ഒരു തുരുമ്പ് സാങ്കേതികവിദ്യ പോലും കൊടുക്കാതെ ചൈന അവരെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞാൽ പാകിസ്ഥാന്റെ അവസ്ഥ എന്താകും? ഇവിടെ ചില പ്രധാനപ്പെട്ട കാര്യങ്ങൾ നമ്മൾ പരിശോധിക്കേണ്ടതുണ്ട്. എന്താണ് ഈ ലോകരാജ്യങ്ങൾക്കിടയിലെ ആണവ ത്രയ പദവി എന്നും, ഇന്ത്യ ഈ മഹാഭാഗ്യം എപ്പോഴാണ് കൈവരിച്ചതെന്നും നമ്മൾ അറിയണം. അതിനൊപ്പം തന്നെ ഇന്ത്യയ്ക്കൊപ്പം എത്താൻ വേണ്ടി പാകിസ്ഥാൻ കടലിനടിയിൽ നടത്തിയ ആ രഹസ്യ കോമഡി പരീക്ഷണങ്ങൾ എന്തൊക്കെയായിരുന്നു എന്നും, ഒടുവിൽ പാകിസ്ഥാൻ കെഞ്ചിയപ്പോൾ ചൈന അവരെ അപ്പാടെ കൈവിട്ടത് എന്തുകൊണ്ടാണെന്നും ചൈനയുടെ യഥാർത്ഥ കുതന്ത്രം എന്താണെന്നും നമുക്ക് പരിശോധിക്കാം
നമുക്ക് ആദ്യം തന്നെ എന്താണ് ഈ ‘ആണവ ത്രയം’ അഥവാ ന്യൂക്ലിയർ ട്രയാഡ് എന്ന് പരിശോധിക്കാം. വളരെ ലളിതമായി പറഞ്ഞാൽ, ഒരു രാജ്യത്തിന് മൂന്ന് വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ശത്രുവിന് നേരെ ആണവായുധം പ്രയോഗിക്കാൻ ശേഷിയുണ്ടാകുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിൽ ആദ്യത്തേത് കരയിൽ നിന്ന് വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വഴി ശത്രുരാജ്യത്തേക്ക് നേരിട്ട് തൊടുക്കുക എന്നതാണ്. രണ്ടാമത്തേത് ആകാശത്ത് നിന്ന് അത്യാധുനിക യുദ്ധവിമാനങ്ങൾ വഴി പറന്നുചെന്ന് ശത്രുവിന്റെ സൈനിക താവളങ്ങൾക്ക് മുകളിലേക്ക് ആണവായുധങ്ങൾ വർഷിക്കുക എന്നതുമാണ്. എന്നാൽ ഇതിൽ മൂന്നാമത്തെ വഴിയാണ് ഏറ്റവും തന്ത്രപ്രധാനവും മാരകവുമായി കണക്കാക്കപ്പെടുന്നത്. അതായത്, കടലിന്റെ ആഴങ്ങളിൽ ഒളിച്ചുകിടക്കുന്ന ആണവ അന്തർവാഹിനികളിൽ നിന്ന് ശത്രു അറിയാതെ ആണവ മിസൈലുകൾ തൊടുക്കുക എന്നതാണ് ഈ മൂന്നാമത്തെ മാർഗ്ഗം. കടലിനടിയിൽ നിന്നുള്ള ഈ ആക്രമണ ശേഷിയെ പ്രതിരോധ രംഗത്ത് ഏറ്റവും സുരക്ഷിതവും അതേസമയം ശത്രുവിന് വൻ നാശനഷ്ടം വരുത്തുന്നതുമായിട്ടാണ് വിലയിരുത്തുന്നത്. സൈനിക ഭാഷയിൽ ഇതിനെ ‘സെക്കൻഡ് സ്ട്രൈക്ക് കേപ്പബിലിറ്റി’ എന്ന് പറയുന്നു. അതായത്, ഒരു ശത്രുരാജ്യം പെട്ടെന്ന് വന്ന് നമ്മുടെ കരയിലെയും ആകാശത്തെയും സൈനിക താവളങ്ങൾ ആക്രമിച്ചു തകർത്താൽ പോലും, കടലിനടിയിൽ ഒളിച്ചിരിക്കുന്ന നമ്മുടെ മുങ്ങിക്കപ്പലുകൾ സുരക്ഷിതമായിരിക്കും. അവ ഉപയോഗിച്ച് ശത്രുവിന്റെ നെഞ്ചിലേക്ക് നമുക്ക് ശക്തമായി തിരിച്ചടിക്കാൻ സാധിക്കും. ഈ മൂന്ന് ശേഷിയുമുള്ള ലോകത്തിലെ വിരലിലെണ്ണക്കാവുന്ന രാജ്യങ്ങളെയാണ് ആണവ ത്രയ പദവി ഉള്ളവർ എന്ന് വിളിക്കുന്നത്. അമേരിക്ക, റഷ്യ, ചൈന, പിന്നെ നമ്മുടെ ഭാരതം എന്നിവർക്ക് മാത്രമാണ് നിലവിൽ ഈ പദവിയുള്ളത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇനി ഇന്ത്യ എപ്പോഴാണ് ഈ പദവി നേടിയതെന്ന് നമുക്ക് പരിശോധിക്കാം. നമ്മൾ ഈ പദവി നേടാൻ വേണ്ടി ലോകത്ത് ഒരു രാജ്യത്തിന്റെയും മുന്നിൽ സഹായം ചോദിച്ചു പോയിട്ടില്ല. നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ പ്രതിരോധ നയങ്ങളുടെയും നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ തദ്ദേശീയമായ കഠിനാധ്വാനത്തിന്റെയും ഫലമായി, ഭാരതം സ്വന്തമായി ഒരു വമ്പൻ ആണവ അന്തർവാഹിനി നിർമ്മിച്ചെടുത്തു, അതിന്റെ പേരാണ് ഐ.എൻ.എസ് അരിഹന്ത്. തുടർന്ന് 2018 ആഗസ്റ്റിൽ ഈ അന്തർവാഹിനി ഉപയോഗിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിച്ച ആ ചരിത്ര പരീക്ഷണം നടത്തി. കടലിനടിയിൽ 20 മീറ്റർ താഴെ ഒളിച്ചുകിടന്നുകൊണ്ട് ഐ.എൻ.എസ് അരിഹന്തിൽ നിന്ന് ‘ബി-05’ എന്ന ആണവ മിസൈൽ ഇന്ത്യ വിജയകരമായി തൊടുത്തുവിട്ടു. കടലിന്റെ നെഞ്ച് പിളർന്ന് ആ മിസൈൽ ആകാശത്തേക്ക് കുതിച്ചുയർന്ന ആ നിമിഷം, ലോകരാജ്യങ്ങൾ ഭാരതത്തിന്റെ പ്രതിരോധ കരുത്തിന് മുന്നിൽ അത്ഭുതപ്പെട്ടതാണ്. അന്നുതതൽ ഇന്ത്യ ഔദ്യോഗികമായി ആണവ ത്രയ പദവിയുള്ള വൻശക്തികളുടെ പട്ടികയിലേക്ക് നെഞ്ചുംവിരിച്ച് കയറിയിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
ഇന്ത്യയ്ക്ക് ഈ പദവിയുണ്ടെന്ന് കണ്ടപ്പോൾ മുതൽ പാകിസ്ഥാനും ഈ ശേഷി കൈവരിക്കാൻ കഠിനമായി ശ്രമിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് ഒപ്പമെത്താൻ വേണ്ടി അവരും കടലിലേക്ക് ഒളിപ്പോരിനായി ഇറങ്ങിപ്പുറപ്പെട്ടു. കരയിൽ നിന്നും ആകാശത്ത് നിന്നും ആണവായുധം വിടാൻ പാകിസ്ഥാന് ശേഷിയുണ്ടെങ്കിലും, കടലിനടിയിൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യ അവർക്ക് സ്വന്തമായില്ലായിരുന്നു. അതിനായി അവർ സ്വന്തമായി ഒരു ക്രൂയിസ് മിസൈൽ നിർമ്മിച്ചെടുത്തു, അതിന് ‘ബാബർ-3’ എന്ന് പേരുമിട്ടു. എന്നിട്ട് വലിയ അവകാശവാദങ്ങളോടെ ഈ മിസൈലും കൊണ്ട് കടലിൽ പോയി അന്തർവാഹിനിയിൽ നിന്ന് പരീക്ഷിച്ചു. എന്നാൽ പുറത്തുവന്ന പ്രതിരോധ രേഖകൾ പ്രകാരം ഒന്നല്ല, രണ്ടുതവണയാണ് അവർ ഈ പരീക്ഷണം നടത്തിയത്. രണ്ടുതവണയും മിസൈൽ ലക്ഷ്യം കാണാതെ പരാജയപ്പെടുകയും നേരെ കടലിന്റെ അടിത്തട്ടിലേക്ക് തന്നെ പതിക്കുകയും ചെയ്തു. പാകിസ്ഥാന്റെ ഈ പരാജയങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവർക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. അടിസ്ഥാന സാങ്കേതികവിദ്യ പോലുമില്ലാതെയാണ് ഇവർ ഇന്ത്യയോട് മുട്ടാൻ വരുന്നതെന്ന് അന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിരുന്നു.
ഇങ്ങനെ സ്വന്തം മിസൈൽ പരീക്ഷണങ്ങൾ പരാജയപ്പെട്ട് നാണംകെട്ട് നിൽക്കുമ്പോഴാണ് പാകിസ്ഥാൻ തങ്ങളുടെ അടുത്ത തന്ത്രം പ്രയോഗിച്ചത്. അവർ നേരെ തങ്ങളുടെ സഖ്യകക്ഷിയായ ചൈനയുടെ അടുത്ത് സഹായം അഭ്യർത്ഥിച്ചു ചെന്നു. ആ അന്തർവാഹിനി മിസൈൽ സാങ്കേതികവിദ്യ ഒന്ന് തന്നു സഹായിക്കണമെന്ന് അവർ ചൈനയോട് ആവശ്യപ്പെട്ടു. വെറുതെ ചോദിച്ചാൽ തരില്ലെന്ന് അറിയാവുന്നത് കൊണ്ട് പാകിസ്ഥാൻ തങ്ങളുടെ തന്ത്രപ്രധാനമായ ഗ്വാദാർ തുറമുഖം വരെ 2024-ൽ ചൈനയ്ക്ക് പൂർണ്ണമായി വിട്ടുനൽകി. എന്നാൽ ചോർന്നുകിട്ടിയ പാകിസ്ഥാന്റെ രഹസ്യ പ്രതിരോധ രേഖകൾ പ്രകാരം, ചൈന ഈ ആവശ്യം പൂർണ്ണമായി തള്ളിക്കളയുകയാണ് ഉണ്ടായത്. പാകിസ്ഥാനെ ചൈന കറിവേപ്പിലപോലെ കൈവിട്ടു എന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് ചൈന ഇത് ചെയ്തതെന്ന് പരിശോധിച്ചാൽ അതിന് പിന്നിൽ വ്യക്തമായ തന്ത്രങ്ങളുണ്ട്. ചൈനയ്ക്ക് പാകിസ്ഥാനെ നന്നായി അറിയാം. പാകിസ്ഥാൻ എന്ന് പറയുന്നത് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാൻ ചൈന വളർത്തുന്ന ഒരു ഉപകരണം മാത്രമാണ്. അവർ ഒരിക്കലും സ്വന്തം കാലിൽ നിൽക്കുന്ന ഒരു വലിയ പ്രതിരോധ ശക്തിയാകാൻ ചൈന ആഗ്രഹിക്കുന്നില്ല. നാളെ ഈ അത്യാധുനിക സാങ്കേതികവിദ്യ വിവരമില്ലാത്ത പാകിസ്ഥാന് കൊടുത്താൽ, അത് ഇന്ത്യയുമായി ഒരു വലിയ ആണവയുദ്ധത്തിന് കാരണമായേക്കാം. അത് ചൈനയുടെ ഏഷ്യൻ മേഖലയിലെ ബിസിനസ്സുകളെയും സുരക്ഷയെയും ദോഷകരമായി ബാധിക്കും. ചുരുക്കത്തിൽ, ചൈനയ്ക്ക് ഭാവിയിൽ ഭീഷണിയായേക്കാവുന്ന ഒരു സാങ്കേതികവിദ്യയും അവർ പാകിസ്ഥാന് വെറുതെ കൊടുക്കില്ല എന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്.
പുറത്തുവന്ന ഈ പുതിയ രഹസ്യരേഖകൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. പ്രതിരോധരംഗത്ത് ആർക്കും തകർക്കാൻ കഴിയാത്തവിധം ഭാരതം ഇന്ന് കൈവരിച്ച ആഗോള മേധാവിത്വവും, അതിനൊപ്പം ഓടിയെത്താൻ ശ്രമിച്ച് പാകിസ്ഥാൻ നേരിട്ട പൂർണ്ണമായ പരാജയവുമാണ് നമ്മൾ കണ്ടത്. കടൽ കടന്നുള്ള ചൈനീസ് കെണിയിൽ വീണ് സ്വന്തം പരമാധികാരം പോലും പണയപ്പെടുത്തിയ പാകിസ്ഥാന്, ചൈന നൽകിയ ഈ വലിയ തിരിച്ചടി ഒരു പാഠമാണ്.
തന്ത്രപ്രധാനമായ സാങ്കേതികവിദ്യകളിൽ ചൈന ഇട്ടിരിക്കുന്ന ഈ അതിർവരമ്പുകൾ തെളിയിക്കുന്നത് ഒന്നുമാത്രം—അയൽരാജ്യത്തെ വെറുമൊരു ആയുധമായി ഉപയോഗിക്കുക എന്നതിനപ്പുറം അവരെ ഒന്നിനും ചൈന കൊള്ളില്ല എന്ന് തന്നെയാണ്. ഇവിടെയാണ് ഭാരതത്തിന്റെ ദീർഘവീക്ഷണവും നരേന്ദ്ര മോദി സർക്കാരിന്റെ ആത്മനിർഭർ ഭാരത് നയങ്ങളും കൂടുതൽ പ്രസക്തമാകുന്നത്. ഇന്ന് ഇന്ത്യൻ മഹാസമുദ്രം മുതൽ ആഗോള പ്രതിരോധ ഭൂപടം വരെ ഭാരതത്തിന്റെ കരുത്തിന് മുന്നിൽ ശത്രുക്കൾ ഒന്നടങ്കം നിഷ്പ്രഭരാവുകയാണ്. ശത്രുപാളയത്തിലെ കുതന്ത്രങ്ങളെ തകർത്തെറിഞ്ഞ്, സമുദ്രത്തിലും ആകാശത്തും ഭൂമിയിലും ഒരേപോലെ ജയഭേരി മുഴക്കി ഭാരതം അതിന്റെ വിജയയാത്ര തുടരുക തന്നെയാണ്.
