ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം നടുങ്ങിയെന്നതാണ് വസ്തുത. എന്നാൽ അടിക്ക് ഉള്ള തിരിച്ചടി ഇനി ഉള്ള ഏത് നിമിഷങ്ങളിലും ഉണ്ടാകുമെന്ന കൃത്യമായ സൂചനയും നമുക്ക് ലഭിച്ചിട്ടുണ്ട്. ഇതാ സംഭവത്തെ തുടർന്ന് സൗദി സന്ദർശനം നിർത്തി വച്ച് പ്രധാന മന്ത്രി മോദിജിയും തിരിച്ചെത്തി കഴിഞ്ഞു. കൂടാതെ ചൈന അടക്കമുള്ളവർ ഇന്ന് ഇന്ത്യൻ ചേരിക്ക് ഒപ്പം നിൽക്കുമ്പോൾ ഇതോടെ പാകിസ്ഥാൻ ഒറ്റപ്പെട്ട അവസ്ഥയിലുമാണ്. അങ്ങനെ ആണെങ്കിൽ സംഭവത്തെ നമുക്കൊന്ന് വിശദീകരിക്കാം.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദിയില്‍ ആവേശകരമായ സ്വീകരണം കിട്ടുമ്പോഴായിരുന്നു പാക് തീവ്രവാദികളുടെ കൂട്ടക്കുരുതി. തൊട്ട് പിന്നാലെ സകല പദ്ധതികളും നിർത്തി വച്ച് മോദിജി ഇന്ത്യയിലേക്ക് കുതിച്ചെത്തി. അമിത് ഷാ ആകട്ടെ കഴിഞ്ഞ ദിവസം തന്നെ സംഭവ സ്ഥലത്ത് എത്തിയിരുന്നു. അതെ ഇനി ഒട്ടും വൈകിപ്പിക്കാതെ തിരിച്ചടിക്കുള്ള സമയമാണ്. രാജ് നാഥ് സിംഗ് അടക്കമുള്ളവർ അതിനുള്ള കോപ്പ് കൂട്ടുകയാണ്. അതോടൊപ്പം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യയിലുള്ളപ്പോള്‍ കാശ്മീരില്‍ ആക്രമണം നടത്തി ഭീകരര്‍ നല്‍കുന്നത് തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടു കൊടുത്തതിന്റെ പകയാണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു. മുംബൈയില്‍ പാക് ഭീകരര്‍ ചെയ്ത് കൂട്ടിയതിന്റെ ചുരുള്‍ അഴിക്കാന്‍ ഇന്ത്യ അന്തിമ തെളിവ് വിശദീകരണത്തിലേക്ക് പോകുമ്പോള്‍ തീവ്രവാദികള്‍ വീണ്ടും കോപ്പ് കൂട്ടുകയാണ്. എന്നാൽ ഇത്തവണ ഇന്ത്യ ഉടന്‍ തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തല്‍. അതും ഏത് നിമിഷവും ഒരു സർജിക്കൽ സ്ട്രൈക്ക് ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായേക്കാം.പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയ പശ്ചാത്തലത്തിൽ കശ്മീര്‍ സന്ദര്‍ശനം ഉടനെ ഉണ്ടാകും. ഭീകരാക്രമണത്തെ യുഎസും റഷ്യയും ഉള്‍പ്പെടെ വിവിധലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. ഒപ്പം ഇസ്രയേലും സംഭവത്തെ അപലപിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മോദിയെ ഫോണില്‍വിളിച്ച് അനുശോചനം അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരിലെ ഭീകരാക്രണത്തിന് പിന്നാലെ ഡല്‍ഹി, മുംബൈ, ജയ്പുര്‍, അമൃത്സര്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. എന്‍ഐഎ സംഘം അന്വേഷണത്തിന് ഉടന്‍ എത്തും. സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക് ഡ്രില്ലോ മറ്റോ നടത്തുന്നുവെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് വെടിയേറ്റു വീണ ഭര്‍ത്താവിനെ കണ്ടത്. ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു അദ്ദേഹം. രക്ഷപ്പെടൂ, രക്ഷപ്പെടൂവെന്ന് അലറിവിളിച്ച് ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്നവര്‍ ഓടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇങ്ങനെയൊക്കെ സംഭവിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല’പഹല്‍ഗാമിലെ ദുരന്തത്തെ പല്ലവി ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്. എന്റെ ഭര്‍ത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂവെന്ന് ഭീകരരോട് പറഞ്ഞപ്പോള്‍ ‘പോയി മോദിജിയോട് പറയൂ’ എന്നാണ് ഭീകരരില്‍ ഒരാള്‍ മറുപടി തന്നതെന്നും പല്ലവി പറഞ്ഞു. നിരപരാധികളെ ആ ഭീകരര്‍ കണ്ണില്‍ ചോരയില്ലാതെ വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നു. അവിടെയുണ്ടായിരുന്ന ആളുകളെ പേര് ചോദിച്ചായിരുന്നു ആക്രമണം. കാശ്മീരികളെ മാറ്റി നിര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിൽ ഭീകരക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയുമുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്. തുടർന്ന് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാക് പിന്തുണയുള്ള ഭീകര സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ലഷ്‌ക്കറെ തൊയ്ബ(എല്‍ഇടി) അനുകൂല സംഘടനയാണ്. ഇവര്‍ തന്നെയാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നിലേയും ഭീകര ശക്തി. സൈനിക കേന്ദ്രങ്ങളിലെ പാക് ഭീകര സംഘടനകളുടെ ആക്രമണത്തെ സര്‍ജിക്കല്‍ സട്രൈക്കിലൂടെയാണ് ഇന്ത്യ നേരിട്ടിരുന്നത്. ഇതോടെയാണ് രാജ്യത്തെ തീവ്രവാദ ആക്രമണ തോത് കുറഞ്ഞത്. പിന്നീട് കാശ്മീരിലേക്ക് ശക്തമായ ഇടപെടലുകള്‍ എത്തി. കാശ്മീരിനെ ടൂറിസ്റ്റുകളുടെ ഹബ്ബാക്കി മാറ്റി. ഇത് തകര്‍ക്കുകയാണ് തീവ്രവാദ ആക്രമണത്തിന്റെ ലക്ഷ്യം.2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തതിന് ശേഷമാണ് ടിആര്‍എഫ് ഉണ്ടായത്. എല്‍ഇടിയുമായി ബന്ധമുള്ള സാജിദ് ജാട്ട്, സജ്ജാദ് ഗുല്‍, സലിം റഹ്‌മാനി എന്നിവരാണ് ടിആര്‍എഫിന്റെ നേതൃത്വത്തില്‍ പ്രധാനികള്‍. കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ടിആര്‍എഫിന് ടെലിഗ്രാം, വാട്‌സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ടാംടാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ശക്തമായ സാന്നിധ്യമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇവര്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ നടത്തുകയുമാണ് ചെയ്യുന്നത്. 2024 ഒക്ടോബര്‍ 20-ന് നടന്ന ഗന്തര്‍ബലിലെ സോനാമാര്‍ഗ് ടണല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. 2023 ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം യുഎപിഎ നിയമം അനുസരിച്ച് ടിആര്‍എഫിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ടിആര്‍എഫ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രചാരണം നടത്തുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.. 2022ലെ കണക്കു പ്രകാരം, ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട 172 ഭീകരരില്‍ 108 പേര്‍ ടിആര്‍എഫുമായി ബന്ധമുള്ളവരാണ്. ഗന്ദര്‍ബാലില്‍ നിര്‍മാണ തൊഴിലാളികള്‍ക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിലും ടിആര്‍എഫ് ആയിരുന്നു. അന്ന് 7 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
28 പേരുടെ ജീവന് തിരിച്ചടി അതി കഠിനം,കുതിച്ചെത്തി മോദി
