മറയൂർ: കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരൻ കുഴിയിലെ വെള്ളത്തിൽ വീണു മരിച്ചു നിലയിൽ കണ്ടെത്തി. സഹോദരിമാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവം. കാന്തല്ലൂർ പെരുമലയിൽ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണശ്രീ ആണു വീടിനു സമീപത്തെ കുഴിയിൽ കെട്ടിനിന്ന വെള്ളത്തിൽ വീണു മരിച്ചത്ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം. സഹോദരങ്ങൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കെയാണ് ദാരുണ സംഭവം. പുതിയതായി നിർമിച്ചുകൊണ്ടിരിക്കുന്ന വീടിനു സമീപം ഒരു മീറ്റർ താഴ്‌ചയിൽ ഒരു മീറ്റർ താഴ്‌ചയിൽ കുഴിയെടുത്തിരുന്നു. ഇതിൽ മഴവെള്ളം കെട്ടിനിന്നിരുന്നു. ഈ വെള്ളത്തിൽ കുഞ്ഞ് വീഴുക ആയിരുന്നു.സഹോദരിമാരായ ജയശ്രീ, യുവശ്രീ എന്നിവർക്കൊപ്പമാണു ശരവണശ്രീ കളിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ സഹോദരിമാർ വീടിനുള്ളിൽ സഹോദരിമാരായ ജയശ്രീ, യുവശ്രീ എന്നിവർക്കൊപ്പമാണു ശരവണശ്രീ കളിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ സഹോദരിമാർ വീടിനുള്ളിൽ ചെന്നിരുന്നപ്പോൾ ശരവണശ്രീയെ കാണാതായി. തുടർന്നു നടത്തിയ തിരച്ചിലിലാണു വെള്ളക്കെട്ടിൽ കണ്ടെത്തിയത്. ഉടൻതന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മറയൂർ പൊലീസ് മേൽനടപടിയെടുത്തു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്കു പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരൻ കുഴിയിലെ വെള്ളത്തിൽ വീണു മരിച്ചു
