ആലപ്പുഴ: മാണി സികാപ്പൻ നേതൃത്വം നൽകുന്ന കേരളാ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും (കെ.ഡി.പി) രാജിവെച്ച് നേതാക്കളും പ്രവർത്തകരും ജനാധിപത്യ സംരക്ഷണ സമിതിയിൽ(ജെ.എസ്.എസ്) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കെ.ഡി.പിയുടെ സീനിയർ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അഹമ്മദ് അമ്പലപ്പുഴ യുവജന വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മൻസൂർ റഹ്മാനിയ, സംസ്ഥാന ജനറൽ സെക്രട്ടറി ടിംബർ മുഹമ്മദ്, സംസ്ഥാന സെകട്ടറി ജയരാജ് മൂടാടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ആലപ്പുഴ ജില്ലാ വർക്കിംഗ്പ്രസിഡന്റുമായ ബിജു കോട്ടുപ്പള്ളി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ ഹാഷിം വീയ്യപുരം, സജീവൻ കോഴിക്കോട്, മഹിളാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി റംല കോഴിക്കോട്, യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിന്ദു കൈമൾ, ലിഷാദ് കൊല്ലം, ഉനൈസ് മണപ്പള്ളി, ബെൻ കോട്ടുപ്പള്ളി, കെ.ഡി.പി ആലപ്പുഴ ജില്ലാ ട്രഷറർ സുധീർ നാലുകെട്ട്, പത്തനംതിട്ട ജില്ലാസെക്രട്ടറി ജോസഫ് തോമസ്, കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.സി.രാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.മുഹമ്മദ്ഷെരീഫ്, അഡ്വ.ടി.കെ.അശോകൻ, കൃഷ്ണപ്രീയ കാസർകോഡ്, ജിതിൻ വാളമേക്കാടൻ, സംസു ഭാസ്കര തണ്ടാർ, നിയോജക മണ്‌ഡലം പ്രസിഡൻമാരായ വി. ദിലീപൻ (അമ്പലപ്പുഴ), ഹരികുമാർ ശിവാലയം (ചെങ്ങന്നൂർ), അഫ്സൽ (ആലപ്പുഴ), എ.എം.യൂസഫ് (അരൂർ), ജോയി മാത്യൂ (ചേർത്തല) എന്നിവരാണ് രാജി വെച്ചവരിൽ പ്രമുഖർ. പാർട്ടി രൂപീകരിച്ചപ്പോൾ സ്വീകരിച്ച് മതേതര ജനാധിപത്യ കാഴ്ചചപ്പാടിൽ വരുത്തിയ മാറ്റത്തിലും ഏകാധിപത്യ നിലപാടുകളിലും പ്രതിഷേധിച്ചാണ് കൂട്ടരാജി.രാജിവെച്ച നേതാക്കളും പ്രവർത്തകരും ജെ.എസ്.എസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജൂൺ ഒന്നാം തീയതി ആലപ്പുഴ വെച്ചുനടക്കുന്ന കെ.ഡി.പി മുൻ നേതാക്കളുടെ സംഗമം ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ രാജൻബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്റ് പ്രൊഫസർ.എ.വി.താമരാക്ഷൻ എക്സ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ജെ.എസ്.എസിന്റെ മറ്റ് ജില്ലാ നേതാക്കൾ സംബന്ധിക്കും. സമാന ചിന്താഗതിക്കാരുടെ യോഗങ്ങൾ കൊല്ലം, പത്തനംതിട്ട. എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോഡ് ജില്ലകളിലും ഉടനെ നടക്കുന്നതാണ്.
കെഡിപി വിട്ട് ഇരുനൂറോളം പ്രവർത്തകർ ജെഎസ്എസിലേക്ക്
