പശ്ചിമബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ തുടരുന്ന പ്രതിഷേധം രാജ്യത്തിന് തന്നെ ഒരു അടിയന്തിര ചിന്താവിഷയമായി മാറി കൊണ്ടിരിക്കുകയാണ്. കാരണം ആകട്ടെ വഖഫ് ബില്ല് ബിജെപി സർക്കാരിന് ഇസ്ലാം വിശ്വാസികളുടെ സ്വത്ത് തട്ടി എടുക്കുവാൻ ഉള്ള തന്ത്രം ആണെന്ന തെറ്റിദ്ധാരണയും ഈ ഒരൊറ്റ വിഷയത്തെ ചൊല്ലി ഇന്ന് മുര്‍ഷിദാബാദില്‍ തുടങ്ങിയ കലാപത്തിന് പിന്നാലെ, ഇപ്പോള്‍ സൗത്ത് 24 പര്‍ഗാനാസിലും തീവ്ര സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അനേകം പേര്‍ക്ക് പരിക്കേറ്റതായും, പൊതുമുതലുകള്‍ നശിപ്പിക്കപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) നേതൃത്വത്തില്‍ നടന്ന പ്രകടനമാണ് സംഘര്‍ഷത്തിന് കാരണമായത്. കൊല്‍ക്കത്തയിലെ രാംലീല മൈതാനിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടയുകയായിരുന്നു. അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രതിഷേധകര്‍ മുന്നേറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രതിഷേധക്കാരില്‍ ചിലര്‍ പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടതായും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പോലീസ് പറഞ്ഞു. സംഘര്‍ഷത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഐഎസ്എഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സ്ഥലത്ത് പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വഖഫ് ഭേദഗതി നിയമത്തിനെതിരേ കഴിഞ്ഞദിവസങ്ങളില്‍ മുര്‍ഷിദാബാദ് ജില്ലയില്‍ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. ജാഫ്രാബാദില്‍ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.ഇതിന്റെ അനന്തര ഫലമായി, ഏറ്റവും കൂടുതൽ അക്രമബാധിത ജില്ലയായ മുർഷിദാബാദിലെ ധുലിയനിൽ നിന്ന് ഏകദേശം 500 ഓളം ഹിന്ദുക്കൾ ഇതുവരെ പലായനം ചെയ്തു കഴിഞ്ഞു. ഈ ആളുകളെല്ലാം നദി മുറിച്ചുകടന്ന് മാൾഡയിലെ വൈഷ്ണവ്‌നഗറിലുള്ള ഒരു സ്കൂളിൽ അഭയം തേടിയിരിക്കുകയാണ് . തങ്ങളുടെ വീടുകൾ ഇസ്ലാമിസ്റ്റുകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തുവെന്ന് ഇവർ ആരോപിക്കുന്നു. അക്രമാസക്തമായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത്, പശ്ചിമ ബംഗാളിലെ സംഘർഷഭരിതമായ പ്രദേശങ്ങളിൽ കേന്ദ്രസർക്കാർ 1600-ലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 300 ഓളം പേർ ബിഎസ്എഫ് സൈനികരാണ്. ഇതോടൊപ്പം കടകളിലും വീടുകളിലും വൻതോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. കൂടാതെ ബംഗാളിൽ കലാപബാധിതമായ മുർഷിദാബാദ് ജില്ലയിലെ ചില പ്രദേശങ്ങളിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ 5 കമ്പനി ബിഎസ്എഫ് ജവാന്മാരെക്കൂടി നിയോഗിച്ചു. അക്രമസംഭവങ്ങളിൽ 12 പേർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 150 കവിഞ്ഞു. പ്രശ്നബാധിതമായ ശുധി, ധുലിയൻ, സംസർഗഞ്ജ്, ജംഗിപുർ എന്നിവിടങ്ങളിൽ ഇന്നലെ അനിഷ്ടസംഭവങ്ങളില്ലെന്നു പൊലീസ് പറഞ്ഞു. ഇവിടങ്ങളിൽ നിരോധനാജ്ഞ തുടരുന്നു. ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. എന്നാൽ അതെ സമയം.. മുർഷിദാബാദ് കത്തുമ്പോൾ സോഷ്യൽ മീഡിയയിൽ ചായ കുടിക്കുന്ന ചിത്രം പങ്കുവെച്ച് എംപിയും മുൻ ക്രിക്കറ്റ് കളിക്കാരനുമായ യൂസഫ് പത്താൻ എത്തിയതോടെ രംഗം വീണ്ടും വഷളവുകയാണ്. ഉച്ചതിരിഞ്ഞ് വിശ്രമിക്കുന്ന നേരത്ത് , നല്ല ചായ, സമാധാനപരമായ അന്തരീക്ഷം. ആ നിമിഷം ആസ്വദിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് പത്താൻ ഇൻസ്റ്റാഗ്രാമിൽ മൂന്ന് ചിത്രങ്ങൾ പങ്ക് വച്ചത്. ഈ പോസ്റ്റിന് തൊട്ടുപിന്നാലെ, നിരവധി പേരാണ് വിമർശനവുമായി എത്തിയത്. “നിങ്ങൾക്ക് നാണമുണ്ടോ?”എന്നാണ് ചിലർ ചോദിക്കുന്നത്. മുർഷിദാബാദിലെ അക്രമ ബാധിത പ്രദേശങ്ങളിൽ ഭൂരിഭാഗവും യൂസഫ് പത്താന്റെ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമല്ലെങ്കിലും സ്വന്തം നാട്ടിൽ ഇങ്ങനെയൊക്കെ നടക്കുമ്പോൾ ആസ്വദിച്ച് ചായ കുടിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നുവെന്നും ചിലർ ചോദിക്കുന്നു. ബംഗാൾ കത്തുകയാണ്. കണ്ണടയ്ക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറയുകയും കേന്ദ്ര സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് നിശബ്ദരായിരിക്കുമ്പോൾ മമത ബാനർജി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് അതേസമയം എംപി യൂസഫ് പത്താൻ ചായ കുടിക്കുകയും ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെടുന്ന നിമിഷം ആസ്വദിക്കുകയും ചെയ്യുന്നു. ഇതാണ് ടിഎംസി,” എന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല തൊട്ട് പിന്നാലെ ഇതിനെ കുറിച്ച് ട്വിറ്ററിൽ പറഞ്ഞു.
ഹിന്ദുക്കൾ കൂട്ടത്തോടെ പലായനത്തിൽ, വഖഫിനെ ചൊല്ലി കൊടും ക്രൂരത
