വേടൻ സമൂഹത്തിനു തെറ്റായ മാതൃക, മലയാളം പാഠഭാഗത്തിൽ ഉൾപ്പെടുത്തരുത്; വൈസ് ചാൻസലർക്ക് പരാതി നൽകി ബിജെപി സിൻഡിക്കറ്റ് അംഗം

കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ റാപ്പർ ഗായകൻ വേടന്റെ പാട്ട് ഉൾപ്പെടുത്തിയ സംഭവത്തിൽ വൈസ് ചാൻസലർക്ക് പരാതി നൽകി ബിജെപി സിൻഡിക്കറ്റ് അംഗം എ കെ അനുരാജ്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ രവീന്ദ്രന് കത്ത് നൽകി. മലയാളം പാഠഭാഗത്തിലാണ് വേടന്റെ പാട്ട് പഠന വിഷയമാക്കിയത്. ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം കത്തിൽ പറയുന്നു.കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറയ്ക്ക് തെറ്റായ മാതൃകയാണെന്നും സ്വയം സമ്മതിച്ച ആളാണ് വേടൻ.

പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണ്. കലയിലൂം പഠനത്തിലുമൊക്കെ മഹത്തായ പാത സൃഷ്ടിച്ചിട്ടുള്ള ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി ഹിരണ്‍ദാസിന്റെ പാട്ടുകളിലും നിലപാടുകളിലും പ്രകടമാണ് എന്നതും അപകടകരമായ സാഹചര്യമാണ്.വേടന്റെ രചനകള്‍ക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകള്‍ പാഠഭാഗമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *