ചൈന-ഇന്ത്യ സംഘര്‍ഷം ഉടലെടുക്കാതിരിക്കണമെങ്കില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുമായി ഒടക്കി തന്നെ നില്‍ക്കണം, അത് ചൈനയുടെ കൂടെ ആവശ്യമാണ്. അതിന് വളം ഇട്ട് കൊടുക്കുവാനായി പുതിയ പദ്ധതികളുമായ് ഇറങ്ങുക ആണവർ… അതായത്, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈന.പദ്ധതി പ്രകാരം.. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ അഫ്ഗാന്‍ പ്രദേശം ഉപയോഗിക്കാനാണ് നീക്കം.. എന്തായാലും ഇത് പാക്കിസ്ഥാന് വരുത്തി വെയ്ക്കുന്നത് ഇരട്ടി പണിയായിരിക്കും.
ചൈന-പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളിലെ നേതാക്കള്‍ തമ്മില്‍ ഒരു ‘അനൗപചാരിക’ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചൈനയുടെ പുതിയ പ്രഖ്യാപനം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍, അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താക്കി എന്നിവരുമായാണ് ചര്‍ച്ച നടന്നത്. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാനാണ് ചര്‍ച്ചയില്‍ മൂന്ന് നേതാക്കളും തീരുമാനിച്ചത്. എന്നാല്‍ ഈ ഇടനാഴി, ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ലംഘിക്കുന്നതിനാല്‍ ഇന്ത്യ ഇതിനെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്.അത് കൂടാതെ, ചര്‍ച്ചയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള സന്നദ്ധത വ്യക്തമായി പ്രകടിപ്പിച്ചതായി ചൈന പറഞ്ഞു. ഇരു രാജ്യങ്ങളും പരസ്പരം അംബാസഡര്‍മാരെ അയയ്ക്കാന്‍ സമ്മതിച്ചുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഓപ്പറേഷന്‍ സിന്ദൂരില്‍ ചൈന പാക്കിസ്ഥാനെ പിന്തുണച്ചതോടെ, ഈ ത്രികക്ഷി ബന്ധത്തിന് ഇന്ത്യയിലേയ്ക്ക് ഭീകരരെ റിക്രൂട്ട് ചെയ്യാനും പരിശീലനം നല്‍കാനും കഴിയുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അങ്ങനെ ഒരു നീക്കം കൂടിയുണ്ടെങ്കില്‍ പാക്കിസ്ഥാന് ഇന്ത്യ കൊടുക്കുന്ന അതേ പണി തന്നെ ഈ രാജ്യങ്ങളും നേരിടേണ്ടി വരും, അതിന്റെ ഭവിഷത്തുകള്‍ എന്തായാലും കുറച്ചൊന്നുമായിരിക്കില്ല.. അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന് തുടര്‍ന്നും സഹായം നല്‍കാന്‍ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചതിനുശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ ഒരു ഉന്നതതല ആശയവിനിമയം നടത്തുന്നത്.
ചൈന-പാക് രാജ്യങ്ങളുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളുടെ പ്രാധാന്യം അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. ഭാവിയില്‍ ഈ മേഖലകളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. താലിബാന്‍ ഭരിക്കുന്ന രാജ്യവുമായുള്ള വ്യാപാര വിനിമയം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനും വികസനത്തിനും ചൈനയും പാക്കിസ്ഥാനും പിന്തുണ നല്‍കിയതായി വാങ് പറഞ്ഞു. സുരക്ഷാ സഹകരണം, ഭീകര ശക്തികളെ നേരിടല്‍, പ്രാദേശിക സമാധാനവും സ്ഥിരതയും സംരക്ഷിക്കല്‍ എന്നിവയിലും യോഗം ധാരണയിലെത്തി.പ്രാദേശിക സുരക്ഷയും സാമ്പത്തിക ബന്ധവും വര്‍ദ്ധിപ്പിക്കുന്നതിനായി മൂന്ന് രാജ്യങ്ങളും ത്രികക്ഷി സഹകരണം നല്‍കുമെന്ന് ആവര്‍ത്തിച്ചതായി പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസ് അറിയിച്ചു. നയതന്ത്ര ഇടപെടല്‍ വര്‍ദ്ധിപ്പിക്കുക, ആശയവിനിമയം ശക്തിപ്പെടുത്തുക, വ്യാപാരം, അടിസ്ഥാന സൗകര്യങ്ങള്‍, വികസനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കുക എന്നിവയെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തുവെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) സഹകരണം കൂടുതല്‍ ആഴത്തിലാക്കാനും ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിസ്ഥാനിലേക്ക് വ്യാപിപ്പിക്കാനും മൂന്ന് രാജ്യങ്ങളും സമ്മതിച്ചുവെന്നും പാക്ക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
താലിബാന്‍ അഫ്ഗാന്‍ ഏറ്റെടുത്തതിനുശേഷം പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ച പാക്ക്-അഫ്ഗാന്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള മഞ്ഞുരുകലിലേക്കാണ് വഴിവെച്ചത്. തെഹ്രീക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) പാക്കിസ്ഥാനില്‍ ആക്രമണം നടത്താന്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കുന്നതായി പാക്കിസ്ഥാന്‍ നേരത്തെ ആരോപിച്ചെങ്കിലും അഫ്ഗാന്‍ പാക്ക് ആരോപണത്തെ തള്ളിക്കളഞ്ഞിരുന്നു. താലിബാന്‍ സര്‍ക്കാര്‍ ചൈനയുടെ സുരക്ഷാ ആശങ്കകള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്നും ചൈനയെ അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ ‘ഒരു ശക്തിയെയും’ ഒരിക്കലും അനുവദിക്കില്ലെന്നും അഫ്ഗാനിസ്ഥാന്‍ ആക്ടിംഗ് വിദേശകാര്യ മന്ത്രി ചൈനീസ് വിദേശകാര്യ മന്ത്രിയോട് പറഞ്ഞുവെന്നും ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) പ്രകാരമുള്ള ഒരു പ്രധാന പദ്ധതിയായ ഈ ഇടനാഴി പാക്ക് അധിനിവേശ കശ്മീരിലൂടെ (പിഒകെ) കടന്നുപോകുന്നത് കൊണ്ടാണ് ഇന്ത്യ അതിനെ എതിര്‍ക്കുന്നത്. ഇന്ത്യ-പാക്ക് അധിനിവേശ കശ്മീരി തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കുന്നതിനാല്‍, പദ്ധതി അതിന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ലംഘിക്കുന്നുവെന്ന് രാജ്യം വാദിക്കുന്നു. മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ അയല്‍രാജ്യങ്ങളുമായുള്ള അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും സൈനിക സഹകരണത്തിലൂടെയും ദക്ഷിണേഷ്യയില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിക്കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നു.