മാസപ്പടിയിൽ വീണയെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങി CMRL ; പേടിച്ച് വിറച്ച് പിണറായി

200 കോടിക്ക് അടുത്ത് ഉള്ള തട്ടിപ്പ് കേസിൽ നിന്ന് വീണ വിജയനെ രക്ഷിച്ചെടുക്കാൻ ഉള്ള താത്രപ്പാടിൽ ആണ് സി എം ആർ എലും കൂടെ മാതൃക പിതാവ് ആയ സഖാവ് പിണറായിയും. അതായത് മാസപ്പടി കേസിലെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് അന്വേഷണം തടയാന്‍ ചടുല നീക്കങ്ങളുമായി സിഎംആര്‍എല്‍ നടക്കുകയാണത്രെ.. മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയെ നിലവിൽ സമീപിച്ചിട്ടുണ്ട്.

എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്ന് ഹര്‍ജിയില്‍ വാദം. സാധാരണ ഗതിയില്‍ എസ് എഫ് ഐ ഒ കുറ്റപത്രം അംഗീകരിക്കുന്ന നടപടികളാണ് കോടതിയിലുണ്ടായത്. കേസിന്റെ നമ്പറിട്ട് പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും തീരുമാനിച്ചു. ഇതിന് മുമ്പ് കുറ്റപത്രം ഇഡിയ്ക്ക് കൈമാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തന്ത്രപരമായ നീക്കം സിഎംആര്‍എല്‍ നടത്തുന്നത്.

ടീവി ചാനലുകളിലെ കണ്ണീർ പരമ്പരകളിൽ പോലും ഇന്നിത്രക്ക് ദുരന്തങ്ങൾ കാണാറില്ല… ഏതായാലും പ്രതികള്‍ക്ക് സമന്‍സ് കിട്ടും മുമ്പ് തന്നെ കേസില്‍ ഇഡി കേസെടുക്കാന്‍ സാധ്യത ഏറെയാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ അടക്കം പ്രതിപട്ടികയിലുള്ള കേസിലാണ് സിഎംആര്‍എല്‍ നടപടി. വീണ കോടതിയെ സമീപിച്ചുവെന്ന ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ എത്തുന്നത്. ഡല്‍ഹി കോടതിയിലും സിഎംആര്‍എല്‍ ഹര്‍ജി നിലവിലുണ്ട്. അതില്‍ 21ന് കോടതി വാദം കേള്‍ക്കും. അതിന് മുമ്പ് കേസെടുത്ത് പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഇഡി നീക്കമുണ്ട്. ഇത് മനസ്സിലാക്കിയാണ് കേരളാ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി സിഎംആര്‍എല്‍ നല്‍കിയത്. ചുരുക്കി പറഞ്ഞ ഓരോ മുക്കില് മുക്കിലും ഹർജിയോട് ഹർജി..

അതിനിടെ സി എം ആര്‍ എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടും മാസപ്പടിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നൊഴിയുമ്പോഴേക്ക് അടുത്തത്… തീർച്ചയായും ഒരു ഒഴിയാ ബാധ തന്നെ സഖാവിന്റെ ഒപ്പം കൂടിയിട്ടുണ്ടോ എന്നാ സംശയം, മാധ്യമ പ്രവര്‍ത്തകന്‍ എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. സി എം ആര്‍ എല്‍, എക്‌സാലോജിക്, ശശിധരന്‍ കര്‍ത്ത, സി എം ആര്‍ എല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരാണ് മറ്റ് എതിര്‍കക്ഷികള്‍. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. മുഖ്യമന്ത്രിക്കും മകള്‍ വീണയടക്കമുള്ളവര്‍ക്കുമെതിരെ സി ബി ഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഉടന്‍ പരിഗണിച്ചേക്കും. സിഎംആര്‍എല്ലില്‍ പൊതു മേഖാലാ സ്ഥാപനമായ കെ എസ് ഐ ഡി സിയ്ക്ക് അടക്കം ഓഹരി പങ്കാളിത്തമുണ്ട്. അതുകൊണ്ട് തന്നെ സിഎംആര്‍എല്ലിലെ ഫണ്ട് നഷ്ടപ്പെടല്‍ ഖജനാവിന് നഷ്ടമുണ്ടാക്കുന്നതാണെന്ന വാദം നേരത്തെ മുതല്‍ സജീവമാണ്. ഇതാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്താനുള്ള പ്രധാന കാരണവും. അതിനിടെ എസ് എഫ് ഐ ഒയുടെ കുറ്റപത്രം കിട്ടാനും സിഎംആര്‍എല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

മാസപ്പടി കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, വിദേശനാണയ വിനിമയ ചട്ടം എന്നിവയുടെ ലംഘനം ഉണ്ടായി എന്നാണ് വിലയിരുത്തല്‍. ഇത് പരിശോധിക്കാനായാണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയത്. എസ്എഫ്ഐഒയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണു കോടതി കുറ്റപത്രം നല്‍കിയത്. എസ് എഫ് ഐ ഒയും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് കീഴിലെ ഏജന്‍സിയാണ്. അതുകൊണ്ട് തന്നെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ അനൗദ്യോഗികമായി ഇഡിക്ക് കിട്ടാന്‍ സാധ്യതയുണ്ട്. അത് പരിശോധിച്ച് തീരുമാനം എടുത്ത ശേഷമാണ് കോടതിയിലൂടെ ഔദ്യോഗികമായി കുറ്റപത്രം ഇഡി വാങ്ങിയതെന്നാണ് വിലയിരുത്തല്‍.

കേസിലെ രേഖകള്‍ തേടി എസ്എഫ്ഐഒയ്ക്ക് കത്തയച്ചതായി മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ രേഖകള്‍ പരിശോധിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കാമെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു. കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കും. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കി.തുടര്‍നടപടിയുടെ ഭാഗമായി വീണ ഉള്‍പ്പെടെയുളളവര്‍ക്ക് കോടതി സമന്‍സ് അയക്കും. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. എന്തായാലും ഒരൊറ്റ പ്രാർത്ഥനയെ നമ്മക്കുള്ളു… ഈ കാത്തിരിപ്പിന് ഒക്കെ ഒരു ഫലം കണ്ടാൽ മതിയായിരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *