നെഹ്റു കുടുംബത്തിനുള്ള കുരുക്ക് മുറുകി കൊണ്ടിരിക്കുകയാണ്. ഇത്രയും നാൾ മുഖം മൂടി അണിഞ്ഞ് നടന്നവർക്കൊക്കെ ഇനി അത് അഴിച്ചു വക്കേണ്ട സമയമായി. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കുറ്റപ്പത്രം സമർപ്പിച്ച് ഇഡി രംഗത്തെത്തുമ്പോൾ ഇനി അടുത്തത് എന്താണ് എന്ന ചോദ്യമാണ് ഉയരുന്നത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും. ഇതിനു പുറമെ കുറ്റപത്രത്തിൽ സാം പിത്രോഡയും പേരും ഉണ്ട്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണ്ണൽസിന്റെ കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇഡി കേസിൽ ചുമത്തിയിരിക്കുന്നത്.നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി നേരത്തേ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാഷണൽ ഹെറാൾഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജവാഹർലാൽ നെഹ്രു 1938-ലാണ് പാർട്ടിമുഖപത്രമായി ‘നാഷണൽ ഹെറാൾഡ്’ തുടങ്ങിയത്. ഈ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ.) കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് പുതുതായുണ്ടാക്കിയ ‘യങ് ഇന്ത്യ കമ്പനി’ ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് നാഷണൽ ഹെറാൾഡ് ഇടപാടിൽ 2012-ൽ പരാതിയുമായി രംഗത്തെത്തിയത്. കോടിക്കണക്കിന് ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യ എന്ന പേരിൽ 2010 നവംബറിൽ തട്ടിപ്പുകമ്പനിയുണ്ടാക്കി നെഹ്രു കുടുംബം തട്ടിയെടുത്തുവെന്നാണ് സ്വാമിയുടെ പരാതി. 1600 കോടി രൂപയിലേറെ മൂല്യമുള്ള ഡൽഹിയിലെ ഹെറാൾഡ് ഹൗസ് കമ്പനി, നിയമങ്ങൾ ലംഘിച്ച് വെറും 50 ലക്ഷം രൂപയ്ക്ക് ഇവർ സ്വന്തമാക്കിയെന്നും സ്വാമി ആരോപിച്ചു. കമ്പനി രജിസ്ട്രാർ നൽകുന്ന വിവരങ്ങളനുസരിച്ച് ജവാഹർലാൽ നെഹ്രു, മകൾ ഇന്ദിരാ ഗാന്ധി, ഭർത്താവ് ഫിറോസ് ഗാന്ധി എന്നിവർക്ക് യങ് ഇന്ത്യ കമ്പനിയിൽ ഓഹരിയുണ്ട്. ഇവരുൾപ്പെടെ ഓഹരിയുള്ളവരിൽ ബഹുഭൂരിപക്ഷം പേരും ജീവിച്ചിരിപ്പില്ല.’നാഷണൽ ഹെറാൾഡി’ന്റെ ബാധ്യത തീർക്കാനായി 2011-ൽ എഐസിസി 90 കോടി രൂപ പലിശരഹിത വായ്പയായി അനുവദിച്ചതാണ് അടുത്ത ഘട്ടം. ഇത് ഇന്ത്യയിൽ നിയമവിരുദ്ധമാണെന്നും കമ്പനികൾക്ക് വായ്പ നൽകാനുള്ള അനുവാദം രാഷ്ട്രീയപ്പാർട്ടിക്കില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. സോണിയയുടെ വീടായ 10-ജൻപഥിൽ കമ്പനി ഓഹരിയുടമകളുടെ യോഗം ചേർന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം അനുവദിക്കുന്ന ഔദ്യോഗികവസതി വാണിജ്യാവശ്യങ്ങൾക്കും മറ്റു സാമ്പത്തിക ഇടപാടുകൾക്കും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 90 കോടി രൂപയുടെ ബാധ്യതയുണ്ടെന്നറിയിച്ച കമ്പനി 50 ലക്ഷം രൂപയ്ക്ക് ‘ഹെറാൾഡ് ഹൗസ്’ വാങ്ങിയെന്നത് വിശ്വാസയോഗ്യമല്ലെന്നും ആരോപണങ്ങളുയർന്നു. 2008-ൽ എ.ജെ.എൽ. കമ്പനിയുടെ 38 ശതമാനം ഓഹരികളുടെ ഉടമയായിരുന്നു രാഹുൽ ഗാന്ധി. എന്നാൽ, 2009-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ഈ ഓഹരിയെക്കുറിച്ച് പറയുന്നില്ല. ഇത് തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് സുബ്രഹ്‌മണ്യൻ സ്വാമി പരാതിയിൽ പറഞ്ഞിരുന്നു. നാഷണൽ ഹെറാൾഡ് പത്രം 2008 ഏപ്രിലിലാണ് അച്ചടി നിർത്തിയത്. പത്രം പൂട്ടിയതിനുപിന്നാലെ കമ്പനിയിൽ ഇരുനൂറോളം ജീവനക്കാർക്ക് സ്വയം വിരമിക്കൽ ആനുകൂല്യം നൽകി. ജീവനക്കാരെ സംതൃപ്തിയോടെ പിരിച്ചയക്കണമെന്ന സോണിയാ ഗാന്ധിയുടെ നിർദേശത്തെത്തുടർന്ന് 50 കോടിയിലധികം രൂപയുടെ വിരമിക്കൽ ആനുകൂല്യമാണ് മാനേജ്മെന്റ് നൽകിയത്.ഇതിനുപുറമെ ഹരിയാനയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയെ അന്വേഷണ ഏജൻസി ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു. 2008 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ ഭൂമി ഇടപാട് നടന്നത്. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 7.5 കോടി രൂപയ്‌ക്ക് ഭൂമി വാങ്ങി. മാസങ്ങൾ ആവശ്യമായ പ്രക്രിയ ഒറ്റ ദിവസം കൊണ്ട് പൂർത്തിയായി. ദിവസങ്ങൾക്കകം അവിടെ ഹൗസിംഗ് സൊസൈറ്റി നിർമിക്കുന്നതിനുള്ള അനുമതി വാദ്രയ്‌ക്ക് ലഭിക്കുകയും ചെയ്തു. ഇതോടെ ഭൂമിയുടെ വില കുത്തനെ ഉയർന്നു. ഫെബ്രുവരിയിൽ വാങ്ങിയ ഭൂമി ജൂണിൽ വിൽക്കുകയും ചെയ്തു. 58 കോടിക്കാണ് വിറ്റത്. ഇത്തരത്തിൽ നെഹ്റു കുടുംബം നാട്ടുകാരെ പറ്റിക്കുന്ന കേസുകൾ നിരനിരയാണ്.പക്ഷെ പപ്പുമോൻ എന്നും നിഷ്കളങ്കൻ തന്നെ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. ആഹ് ചിലപ്പോൾ ഇഡിക്ക് തെറ്റു പറ്റിയതാവും.
പപ്പുമോന്റെ മുഖം മൂടി വലിച്ചു കീറി ഇ.ഡി ; കോടികണക്കിന് രൂപയുടെ തിരുമറി
