എമ്പുരാൻ സിനിമ വലിയ വിവാദമായതോടെ പ്രേക്ഷകർ ചോദിക്കുന്നത് ചിത്രത്തിന്റെ മൂന്നാം പതിപ്പ് വരുമോ എന്നതാണ്. സിനിമയുടെ തിരക്കഥയിൽ വരുത്തിയ മാറ്റങ്ങൾ ആണ് വിവാദത്തിലേക്ക് ഈ സിനിമയെ നയിച്ചതെന്ന വാദവും ഉയർന്നു വന്നിരുന്നു. അതേസമയം മോഹൻലാലിനെ പിന്തുണച്ച് മേജർ രവി രാഗത്തെത്തിരുന്നു. മോഹൻലാൽ ചിത്രത്തിന്റെ പ്രിവ്യു ഷോകൾ കാണാറില്ലെന്നും റിലീസിന് മുപ് എമ്പുരാനും മോഹൻലാൽ മുഴുവനായും കണ്ടിരുന്നില്ലെന്നും മേജർ രവി പറഞ്ഞു. ആദ്യദിനം മോഹൻലാലും താനും ഒരുമിച്ചാണ് സിനിമ കണ്ടതെന്നും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹന്‍ലാലിന് മാനസികമായി വളരെയധികം വിഷമമുണ്ടെന്നും മേജര്‍ രവി പറഞ്ഞു. സിനിമയിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കാൻ മോഹൻലാൽ ആവശ്യപ്പെട്ടുവെന്നും ശനിയാഴ്ച മേജർ രവി പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മോഹൻലാലുമായി അടുത്ത ബന്ധം പുലർത്തുന്ന മേജർ രവി ഈ കാര്യങ്ങൾ പറഞ്ഞത്. കൂടാതെ മോഹൻലാൽ ഒരു ക്ഷമാപണം എഴുതി തയ്യാറാക്കിയിട്ടുണ്ടെന്നും അത് എവിടെയും പോസ്റ്റ് ചെയ്തതായി കണ്ടില്ലെന്നും മേജർ രവി വിഡിയോയിൽ പറയുന്നു. എമ്പുരാൻ വിവാദത്തിൽ മുരളി ഗോപിയെ അദ്ദേഹം വിമർശിച്ചു. മോഹലാലിനെ പിന്തുണച്ച മേജർ രവിയുടെ ലക്‌ഷ്യം പൃഥ്വിരാജ് ആണെന്ന വാദവും ശക്തമാണ്.

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അതേസമയം വിമർശനങ്ങൾ കടുത്തതോടെ ചിത്രത്തിൽ നിന്നും പതിനേഴു ഭാഗങ്ങൾ എഡിറ്റ് ചെയ്ത് വീണ്ടും പ്രദർശിപ്പിക്കാൻ തീരുമാനിച്ചതായി വാർത്തകൾ വന്നിരുന്നു. അടുത്തയാഴ്ചയാണ് എഡിറ്റഡ് വേർഷൻ വീണ്ടും തീയ്യറ്ററുകളിൽ എത്തുക എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെ ചർച്ചയാകുന്നത് മൂന്നാം ഭാഗത്തെക്കുറിച്ചാണ്.ഈ സാഹചര്യത്തിൽ മൂന്നാം ഭാഗം ഉണ്ടാകുമോ? മൂന്നാം ഭാഗം ഉണ്ടാകണം എന്നും വൻ വിജയമാക്കുമെന്നും ഒരു വിഭാഗം സൈബർ ഇടങ്ങളിൽ പ്രതികരിക്കുന്നു.എന്നാൽ ഈ കാര്യങ്ങളിൽ എല്ലാം വളരെ ആലോചിച്ചു മാത്രമേ ഇനി തീരുമാനം എടുക്കുമായിരിക്കുകയുള്ളൂ.ഇതിൽ നിർണ്ണായകമാകുന്നത് എമ്പുരാൻ സിനിമ എത്ര കോടി കളക്റ്റ് ചെയ്യും എന്നത് തന്നെയാകും.
https://youtu.be/2LkdM4pU4RY?si=plhe_O6hq5tre-mg
സിനിമയുടെ പരിഷ്‌കരിച്ച പതിപ്പ് തിയറ്ററില്‍ എത്താന്‍ വ്യാഴാഴ്ച എങ്കിലും ആകുമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റീ എഡിറ്റിംഗിന് മുന്‍പ് ചിത്രം കാണാന്‍ വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം സിനിമ കാണാൻ എത്തിയിരുന്നു.ഇതിനിടെ എമ്പുരാന്‍ കാണില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കെ ചിത്രം കാണുമെന്ന് നേരത്തെ അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഫെയിസ്ബുക്കിലൂടെയാണ് എമ്പുരാന്‍ താന്‍ കാണാത്തതിന്റെ കാരണമടക്കം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചത്.

മാര്‍ച്ച് 27-നാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ എമ്പുരാന്‍ റിലീസിനെത്തുന്നത്. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തീപിടിക്കുന്നത്. വ്യാപക പ്രതിഷേധത്തിന് പിന്നാലെ എമ്പുരാനില്‍ സ്വന്തം നിലയില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ബോര്‍ഡിനെ നിര്‍മാതാക്കള്‍ സമീപിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ കലാപദൃശ്യങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമടക്കം 17 ഭാഗങ്ങളില്‍ മാറ്റം വരുത്തുകയും ചിലപരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യുമെന്നും ഒപ്പം വില്ലന്റെ പേരും മാറ്റി തിങ്കളാഴ്ചയോടെ വോളന്ററി മോഡിഫിക്കേഷന്‍ പൂര്‍ത്തിയാവുമെന്നായിരുന്നു വാര്‍ത്ത.എന്നാൽ ചിത്രത്തിന്റെ റീ എഡിറ്റിങ്ങ് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. റീ എഡിറ്റിങ്ങ് ആവശ്യം ഉന്നയിച്ച് നിര്‍മാതാക്കള്‍ ഇതുവരെ സെന്‍സര്‍ ബോര്‍ഡില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും ഓൺലൈൻ വഴിയാണ് നിര്‍മാതാക്കള്‍ റീ എഡിറ്റിങ്ങ് ആവശ്യം അറിയിക്കേണ്ടത്. എന്നാല്‍ ഇതുവരേയും സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ അപേക്ഷ ലഭിച്ചിട്ടില്ലുന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .