പ്രമുഖ സിപിഎം നേതാവ് അഡ്വ.പി.എ ഗോകുൽദാസിനെതിരെ ഫ്ലക്സ്

പാലക്കാട്: മുണ്ടൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവ് അഡ്വ.പി.എ ഗോകുൽദാസിനെതിരെ ഫ്ലക്സ്. ഈ വിഴുപ്പ് താങ്ങാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ആകുമോ എന്ന പേരിലാണ് കോങ്ങാട് ഭാഗത്ത് ഫ്ലക്സ് സ്ഥാപിച്ചത്. രക്തസാക്ഷി കെ സി ബാലകൃഷ്ണൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ വഞ്ചകനാണ് പി എ ഗോകുൽ ദാസ് എന്ന് ഫ്ലക്സിൽ ആരോപിക്കുന്നു. പാർട്ടി അന്വേഷണം നടക്കട്ടെയെന്നും വിജിലൻസ് അന്വേഷണം അനിവാര്യമെന്നും ഫ്ലക്സിൽ ആവശ്യപ്പെടുന്നുണ്ട്.

കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതൽ മുകളിലേക്കുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും ബോർഡിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ ബോർഡുകൾ സിപിഎം പ്രവർത്തകർ എടുത്തുമാറ്റി. സാമ്പത്തിക ക്രമക്കേടിൽ ഗോകുൽദാസിന് എതിരെ സി. പി എം അന്വേഷണം തുടരുന്നതിനിടെയാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് പിഎ ഗോകുൽദാസ്. ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പി എ ഗോകുൽദാസ് മത്സരിച്ചിരുന്നു. വി.എസ് പക്ഷക്കാരനായിരുന്ന ഗോകുൽദാസിന് 45 അംഗ ജില്ലാ കമ്മിറ്റിയിൽ ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്.

മുണ്ടൂരിൽ മുൻപ് പാർട്ടിക്കെതിരെ പൊതുസമ്മേളനം വിളിച്ചുചേർത്ത് പരസ്യ പ്രതിഷേധം ഉയ‍ർത്തിയ നേതാവാണ് ഇദ്ദേഹം. പിന്നീട് പാർട്ടി ഗോകുൽദാസ് അടക്കമുള്ളവരെ അനുനയിപ്പിച്ച് നിർത്തുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഗോകുൽദാസിന് ജില്ലാ കമ്മിറ്റിയിൽ നിന്ന് സ്ഥാനക്കയറ്റം നൽകിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *