ട്രാൻസ്ജെൻഡർ ദമ്പതിമാരുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ഇനി മുതൽ രക്ഷിതാവ് എന്ന് മതിയെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ജൻഡർ ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ മാതാവ് പിതാവ് എന്നി കോളങ്ങൾക്ക് പകരം രക്ഷിതാവ് എന്നാക്കണമെന്ന ആവശ്യവുമായി ഇരുവരും കോഴിക്കോട് നഗരസഭയെ സമീപിച്ചിരുന്നു.എന്നാൽ നഗരസഭ ഇത് നിരസിച്ചിരുന്നു.തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനിമുതല്‍ രക്ഷിതാവ് എന്നു മതിയെന്ന് കോടതി ഉത്തരവിട്ടത് .
കുട്ടിയുടെ ജീവശാസ്ത്രപരമായ അമ്മ പുരുഷനായി തുടരുന്നതിനാല്‍ ഭാവിയില്‍ നിയമപരമായ ചില തടസ്സങ്ങളും അപമാനങ്ങളും സൃഷ്ടിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. കൂടാതെ ഇരുവരുടെയും ലിംഗസ്വത്വം രേഖപ്പെടുത്തുന്ന തരത്തില്‍ ഒന്നും പാടില്ലെന്നും നിലവിലുള്ള ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഈ തിരുത്തല്‍ വരുത്തണമെന്നും കോടതി നിര്‍ദേശംനല്‍കിയത്.